നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്സിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാക
സര്‍ക്കാര്‍ അഞ്ചു കോടി രൂപ ഉടന്‍ നല്‍കും
തിരുവനന്തപുരം: നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു കോടി രൂപ ഉടന്‍ നല്‍കും.
ശമ്പളം, ഇപിഎഫ് എന്നിവയുടെ കുടിശിക ഭാഗികമായി നല്‍കുന്നതിനും ബാക്കിത്തുക കമ്പനിയുടെ പ്രവര്ത്തനാവശ്യങ്ങള്ക്കുമായാണ് അനുവദിച്ചിരിക്കുന്നത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു.
16 മാസമായി ജീവനക്കാര്‍ക്ക് ശമ്പളം കുടിശികയാണ്. 2022 ഏപ്രില്‍ മുതലുള്ള പിഎഫ് അടവ് കുടിശിക ആയതിനാല്‍ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണ്. കമ്പനിയില്‍നിന്ന് വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും നല്‍കാനുണ്ട്. കമ്പനി കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ പ്രവർത്തനം നിലച്ച വ്യവസായ സ്ഥാപനത്തിന്റെ നിലവിലെ സ്ഥിതിഗതികളും പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് കമ്പനി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.
നിലവിലെ സാഹചര്യത്തിൽ പരമ്പരാഗത രീതികൾക്ക് അപ്പുറം ഈ സ്ഥാപനത്തെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പുതിയ സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, കമ്പനി എം.ഡി. രാജശേഖരന് പിള്ള, മാനേജ്മെന്റ് പ്രതിനിധികളായ എ.ജെ. സജി, അനില്‍ കുമാര്‍, തൊഴിലാളി സംഘടനാ നേതാക്കളായ എസ്. രാജീവ്, എം.സി. ബാബു, സി.എം. അനി, ജോബി ഏബ്രഹാം, കെ.എന്‍. മുഹമ്മദ് സിയ എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews meeting