Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meeting

Kerala

പിഎസ്‌സി ക്രമക്കേട്: ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം ഇന്ന് മുതൽ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ പ്രാഥമിക അന്വേഷണം ആരംഭിക്കും. ഐജി അജീത ബീഗത്തിന്‍റെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന പ്രത്യേക യോഗത്തിൽ തുടരന്വേഷണത്തിനായുള്ള കൃത്യമായ ആക്ഷൻ പ്ലാൻ രൂപീകരിക്കും.

അന്വേഷണത്തിന്‍റെ ആദ്യ ഘട്ടമെന്ന നിലയിൽ വിവാദമായ പരീക്ഷകളുടെ വിശദമായ രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്സിക്ക് കത്ത് നൽകും. ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളാവും പ്രത്യേക സംഘം ആദ്യം പരിശോധിക്കുക. ഇതിന്‍റെ ഭാഗമായി ആസൂത്രണ ബോർഡ് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് അയക്കും.

നേരത്തെ പിഎസ്‌സി. ആഭ്യന്തര വിജിലൻസിന് പരാതി നൽകിയ ഉദ്യോഗാർത്ഥികളുടെ മൊഴിയും സംഘം രേഖപ്പെടുത്തും. നിലവിൽ പിഎസ്‌സി. രജിസ്റ്റർ ചെയ്ത ആഭ്യന്തര വിജിലൻസ് അന്വേഷണവും ഇതിനൊപ്പം മുന്നോട്ട് പോകുന്നുണ്ട്. അതിനാൽ ക്രൈംബ്രാഞ്ച് കണ്ടെത്തുന്ന വിവരങ്ങളോടും തുടർനടപടികളോടും പിഎസ്‌സി സ്വീകരിക്കുന്ന നിലപാട് ഈ കേസിൽ നിർണായകമാണ്.

 

 

DCL (Deepika Children’s League)

മൂലമറ്റം, കരിങ്കുന്നം മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും 11ന്

തൊടുപുഴ: ഡി സി എൽ തൊടുപുഴ പ്രവിശ്യയിലെ മൂലമറ്റം മേഖലാ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂലൈ 11 ശനിയാഴ്ച രാവിലെ 9.45 മുതൽ അറക്കുളം സെന്‍റ് തോമസ് യു .പി സ്‌കൂളിൽ നടക്കും .

കരിങ്കുന്നം മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും അന്ന് ഉച്ചകഴിഞ്ഞ് 1.45 മുതൽ ചുങ്കം സെന്‍റ് ജോസഫ്സ് യു.പി സ്‌കൂളിലും ഉണ്ടായിരിക്കും .

ഡയറക്ടേഴ്സ് മീറ്റ്

പാലാ : കോട്ടയം പ്രവിശ്യയിലെ പാലാ, അരുവിത്തുറ, ചേർപ്പുങ്കൽ,രാമപുരം, കുറവിലങ്ങാട് മേഖലകളിലെ ഡയറക്ടർമാരുടെ നേതൃസംഗമം പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ നടത്തി. പ്രവിശ്യ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി എഫ്സിസി ഉദ്ഘാടനം ചെയ്തു. കൊച്ചേട്ടൻ ഫാ. റോയ് കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മെൽബിൻ, മേഖല ഓർഗനൈസർമാരായവി. ടി ജോസഫ്, ജയ്സൺ ജോസഫ്, പാലാ മേഖല പ്രസിഡണ്ട് മാനുവൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Movies

ശ്വേത മേനോന്‍റെ നേതൃത്വത്തില്‍ അമ്മ യോഗം ഇന്ന്

താരസംഘടനയായ 'അമ്മ'യില്‍ അനിശ്ചിതത്വവും ചേരിപ്പോരും തുടരുന്നതിനിടെ ശ്വേത മേനോന്‍ പ്രസിഡന്‍റ് ആയ ഭരണസമിതിയുടെ യോഗം ഇന്ന് ചേരും. രമേഷ് പിഷാരടി കണ്‍വീനറായ അഡ്‌ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് വന്നതോടെയാണ് ശ്വേതയുടെ കമ്മിറ്റി വീണ്ടും സജീവമാകുന്നത്.

ഉടന്‍ ജനറല്‍ ബോഡി വിളിച്ച് കണക്ക് അവതരിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനുമാണ് ശ്വേത മേനോന്‍റെ നീക്കം. രേഖാമൂലം രാജി വയ്ക്കാത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയെല്ലാം പങ്കെടുപ്പിച്ച് ഇന്ന് യോഗം ചേര്‍ന്നശേഷമായിരിക്കും ജനറല്‍ ബോഡി വിളിക്കുക.

ജൂണ്‍ 21ലെ ജനറല്‍ ബോഡിയില്‍ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ശ്വേത മേനോന്‍റെ കമ്മിറ്റി രാജി പ്രഖ്യാപനം നടത്തി ഇറങ്ങിപ്പോയിരുന്നു. ഇതിനെ തുടർന്നാണ് സംഘടനയുടെ നടത്തിപ്പിനായി അഡ്‌ഹോക് കമ്മിറ്റി വന്നത്.

രാജി പ്രഖ്യാപിച്ചെങ്കിലും ശ്വേത അടക്കമുള്ളവര്‍ രാജി ഔദ്യോഗികമായി സമര്‍പ്പിച്ചിട്ടില്ലെന്ന് അഡ്‌ഹോക് കമ്മിറ്റി യോഗത്തിന് ശേഷം പിഷാരടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പിന്നാലെ ശ്വേത വീണ്ടും രംഗത്തെത്തുകയായിരുന്നു. തന്‍റെ നിരപരാധിത്വം തെളിയിക്കാതെ രാജി വയ്ക്കില്ല എന്ന നിലപാട് വ്യക്തമാക്കുകയും അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നതിനെ നിയമപരമായി നേരിടുകയുമായിരുന്നു. തനിക്കെതിരായ രാഷ്ട്രീയ ആരോപണങ്ങളില്‍ ഇതുവരെ ശ്വേത പ്രതികരിച്ചിട്ടില്ല.

Kerala

ഓപ്പറേഷൻ തൂഫാൻ: അയൽ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം 10ന്

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം കഞ്ചാവും മയക്കുമരുന്നും കേരളത്തിലേക്ക് എത്തുന്നതു തടയാൻ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ യോഗം 10നു ചേരും.

മയക്കുമരുന്നിനെതിരേ പോലീസിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടാണ് മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം കേരളം വിളിച്ചുചേർക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗവും കടൽ മാർഗവും കഞ്ചാവും മയക്കു മരുന്നും എത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതു തടയാനാവശ്യമായ മാർഗരേഖയുണ്ടാക്കുകയാണ് യോഗത്തിന്‍റെ പ്രധാന ലക്ഷ്യം.

വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാർ എത്തിച്ചേരാമെന്ന് അറിയിച്ചിട്ടുണ്ട്. അസൗകര്യമുണ്ടെങ്കിൽ പ്രതിനിധികളെ അയയ്ക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തിൽ പങ്കെടുക്കും.

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.

National

അയോധ്യ സംഭാവനക്കൊള്ള; ക്ഷേത്ര ട്രസ്റ്റിന്‍റെ നിര്‍ണായക യോഗം ഇന്ന്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള വിവാദം കൊടുംപിരികൊണ്ട് നിൽക്കവേ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ നിര്‍ണായക യോഗം ഇന്ന് ചേരും. യോഗത്തിൽ ചമ്പത് റായിയുടേത് ഉൾപ്പെടെയുള്ള രാജി അംഗീകരിക്കും.

ഇന്ന് വൈകിട്ട് മൂന്നിന് അയോധ്യയിലാണ് യോഗം. എന്നാൽ രാജിവച്ച പദവികളിലേക്ക് ആരെ നിയമിക്കുമെന്നതിൽ വ്യക്തതയില്ല. അതേസമയം ഇന്നത്തെ യോഗത്തില്‍ ചമ്പത് റായി പങ്കെടുത്തേക്കില്ല. ചമ്പത് റായിക്ക് ക്ഷേത്രക്കൊള്ളയില്‍ വീണ്ടും കുരുക്ക് മുറുകയയാണ്.

അഞ്ച് കോടി വിലമതിക്കുന്ന സ്വർണത്തിൽ തീര്‍ത്ത രാമചരിത മാനസം ചമ്പത് റായിയുടെ അറിവോടെ വഴിപാടായി നല്‍കിയെന്നും ഇപ്പോള്‍ ഒരു വിവരവുമില്ലെന്നും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

 

Kerala

വിഴിഞ്ഞം: ഡയറക്‌ടർ ബോർഡ് യോഗം വിളിച്ചേക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അദാനി പോർട്ട് ലിമിറ്റഡിന്‍റെ 49 ശതമാനം ഓഹരി എംഎസ്‌സി കപ്പൽ കന്പനിക്ക് കൈമാറിയ വിവാദം നിലനിൽക്കേ മുഖ്യമന്ത്രി അധ്യക്ഷനായ വിഴിഞ്ഞം തുറമുഖ ഡയറക്‌ടർ ബോർഡ് യോഗം വിളിച്ചുചേർക്കുന്നതും ആലോചനയിൽ.

അദാനിയുടെ 13,200 കോടിയുടെ ഓഹരി സർക്കാരിനെ അറിയിക്കാതെ കൈമാറിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയും വിദഗ്ധ സമിതിയും പരിശോധിച്ച ശേഷമാകും ഡയറക്‌ടർ ബോർഡ് വിളിച്ചുചേർക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.

മുഖ്യമന്ത്രിയെക്കൂടാതെ റവന്യു മന്ത്രിയടക്കമുള്ള വിവിധ വകുപ്പു മന്ത്രിമാരും ഡയറക്ടർ ബോർഡിലുണ്ട്. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ നിയമവകുപ്പും പരിശോധിക്കും.

ബന്ധപ്പെട്ട ഭാഗങ്ങളാകും പരിശോധിക്കുക. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരികൈമാറ്റം പ്രതിപക്ഷം രാഷ്‌ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിൽ ഏറെ കരുതലോടെ നീങ്ങാനാണ് സർക്കാർ ശ്രമം. ഇതിന്‍റെ ഭാഗമായുള്ള നടപടികളാകും സ്വീകരിക്കുക.

DCL (Deepika Children’s League)

ഡിസിഎൽ കോട്ടയം പ്രവിശ്യാ പ്രവർത്തനോദ്ഘാടനവും ഡയറക്ടേഴ്സ് മീറ്റും

ഡിസിഎൽ കോട്ടയം പ്രവിശ്യയിലെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ജൂലൈ ആറിന് തുടക്കംകുറിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ചങ്ങനാശേരി ളായിക്കാട് മേരി റാണി പബ്ലിക് സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ കേരള ജലവിഭവ വകുപ്പുമന്ത്രി മോൻസ് ജോസഫ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.

ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്‍റണി ഏത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വിനു ജോബ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.

കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, കേന്ദ്രസമിതിയംഗം ആൻസി മേരി ജോൺ, ജോഷി കൊല്ലാപുരം തുടങ്ങിയവർ പ്രസംഗിക്കും.

സമ്മേളനത്തിനു മുന്പായി ചങ്ങനാശേരി, കോട്ടയം, തിരുവല്ല മേഖലകളിലെ ശാഖാ ഡയറക്ടർമാരുടെ സമ്മേളനവും നടക്കും.

Kerala

പിഎം ശ്രീയുമായി മുന്നോട്ട്; മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. വകുപ്പ് തലത്തിൽ ലഭിച്ച രേഖകൾ കൃത്യമായി പഠിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.

സിലബസ്, സ്‌കൂൾ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയത്തിൽ രേഖകൾ പഠിച്ച ശേഷം കേന്ദ്രത്തെ സമീപിക്കും. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും യോഗം ചേരാനും മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിട്ടുണ്ട്. സമിതിയുടെ രണ്ടാമത്തെ യോഗമാണ് നിയമസഭാ സമ്മേളനത്തിന് ശേഷം ഇന്ന് ചേർന്നത്.

ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അതുകൊണ്ടുതന്നെ തുടർനടപടികൾ വേഗത്തിൽ ആക്കാൻ ആണ് സമിതിയുടെ നിലവിലെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, എക്സൈസ് മന്ത്രി എം. ലിജു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

Kerala

കെ.സുധാകരന്‍റെ തൂഫാൻ യോഗത്തിൽ ഗുണ്ടകളുടെ പട; തള്ളിപ്പറഞ്ഞ് ഡിസിസി

കൊച്ചി: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കെ. സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഗുണ്ടകൾ പങ്കെടുത്തത് വിവാദമാകുന്നു. നിരവധി കേസുകളിൽ പ്രതിയായ മട്ടാഞ്ചേരി ഹാരിസ്, പ്രമാദമായ തോക്ക് കേസ് പ്രതി റിയാസ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

അതേസമയം യോഗം തങ്ങളുടെ അറിവോടെയല്ലെന്ന് വ്യക്തമാക്കി എറണാകുളം ഡിസിസി രംഗത്തെത്തി. കൊച്ചിയിൽ ഇത്തരമൊരു യോഗം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഡിസിസിക്ക് അറിയിപ്പ് ലഭിച്ചില്ല. ഈ യോഗവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

National

ഡിഎംകെയെ തളർത്താൻ പുതിയ വ്യൂഹം ; ടിവികെയെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം വിളിച്ച് വിജയ്

ചെന്നൈ: ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ നിർണായക രാഷ്‌ട്രീയ നീക്കവുമായി ടിവികെ. തങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിളിച്ചു. തെരഞ്ഞെടുപ്പുകളിൽ സഖ്യമായിട്ട് മത്സരിക്കാനാണ് നീക്കമെന്നും ബുധനാഴ്ച ചേരുന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ പങ്കെ‌ടുക്കുമെന്നു ടിവികെ വ്യക്തമാക്കി.

ആദ്യ പടിയായി വിസികെ അധ്യക്ഷൻ തിരുമാവളവന്‍റെ വീട്ടിലെത്തി ബുസി ആനന്ദും ആധവ് അർജുനയും കൂടിക്കാഴ്ച നടത്തി. പിന്തുണയ്ക്ക് നന്ദി പറയാൻ വിജയ് ആഗ്രഹിക്കുന്നതായി നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ്, സിപിഎം, സിപിഐ, ലീഗ് , എംഡിഎംകെ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും സഖ്യത്തിന്‍റെ പേരും ആലോചനയിലുണ്ടെന്നും ടിവികെ നേതാക്കൾ പറഞ്ഞു.

തമിഴ്നാട്ടിൽ രാഷ്‌ട്രീയ സമവാക്യങ്ങൾ മാറുന്നതിന് സൂചന നൽകി ഒമ്പത് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് വൈക്കോയുടെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകവും ഡിഎംകെ സഖ്യത്തിൽനിന്നു പിന്മാറിയിരുന്നു. തമിഴ്‌നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണമായി മാറുന്നതിന്‍റെ വ്യക്തമായ സൂചന നൽകുന്നതാണ് എംഡിഎംകെയുടെ നീക്കം. അതേസമയം, നീക്കങ്ങളെല്ലാം ഡിഎംകെ നിരീക്ഷിക്കുന്നുണ്ട്.

District News

കെഎസ്‌സിഎഫ് പൊതുസമ്മേളനം

നടുവിൽ: ലോക വയോജന പീഢന വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ്‌സിഎഫ്) നടുവിൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. ടി.കെ. നാരായണൻ മെമ്മോറിയൽ പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.

കെഎസ്‌സിഎഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഏബ്രഹാം ഈറ്റയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാലകൃഷ്ണൻ കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. വയോജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും അറിഞ്ഞിരിക്കേണ്ടതുമായ വിഷയങ്ങളെക്കുറിച്ച് റിട്ട. എസ്ഐ സി. തമ്പാൻ ബോധവത്കരണ ക്ലാസെടുത്തു.

നടുവിൽ പഞ്ചായത്ത് വയോജന സൗഹൃദ സമൂഹമാക്കി മാറ്റുന്നതിനാവശ്യമായ നടപടികളുടെ ഭാഗമായി വയോജന പാർക്കുകൾ, മന്ദിരങ്ങൾ എന്നിവ നിർമിക്കുന്നതിനും വയോജന കലാമേളകൾ സംഘടിപ്പിക്കുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ സമ്മേളനത്തിൽ അറിയിച്ചു. വാർഡ് മെംബർമാരായ പി.പി. മുസ്തഫ, സി.സി. രാജൻ, കെഎസ്‌സിഎഫ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ഏബ്രഹാം തോണക്കര, സംസ്ഥാന കമ്മിറ്റി അംഗം അഗസ്റ്റിൻ കുളത്തൂർ, ഓമന, കെ.സി. ഈപ്പൻ, മാത്യു വാഴക്കാല, കുടിയാന്മല എസ്ഐ പ്രകാശൻ, കെഎസ്‌സിഎഫ് പഞ്ചായത്ത് കമ്മിറ്റിയംഗം എം.കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു.

District News

സെന്‍സസ്: യോഗം ചേര്‍ന്നു

കോഴിക്കോട്: സെന്‍സസ് 2027മായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എം.എസ് .മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.

കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ സെല്‍ഫ് എന്യൂമറേഷന്‍ 100 ശതമാനം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായി എല്ലാ ഓഫിസുകളിലെയും ജീവനക്കാര്‍ ജൂണ്‍ 23ന് വൈകീട്ട് നാലിനകം സെല്‍ഫ് എന്യൂമറേഷന്‍ നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം കെ.ഷറീന, അസി. കളക്ടര്‍ മാളവിക ജി നായര്‍, ഡെപ്യൂട്ടി കളക്ടര്‍ ബിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Kerala

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. ഓൺലൈനായാണ് യോഗം നടക്കുക. ജില്ലാ കളക്ടർമാരും മെഡിക്കൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുക്കും.

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്കയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ജില്ലാതലത്തിൽ കൈകൊണ്ട് നടപടികളെക്കുറിച്ചും യോഗം അവലോകനം ചെയ്യും.

അതേസമയം പകർച്ചവ്യാധികൾ പടരുന്നതും മരണങ്ങളുണ്ടാകുന്നതും തടയാൻ ആരോഗ്യവകുപ്പ് ഉന്നതാധികാര സമിതി രൂപവത്കരിച്ചു. സർക്കാർ മേഖലയിൽനിന്നു പുറമേ സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാരെയും സംഘടനകളെയും ഉൾപ്പെടുത്തിയാണ് ഉന്നതാധികാര സമിതി (ഹൈപവർ കമ്മിറ്റി) രൂപവത്കരിച്ചത്.

ലോകാരോഗ്യ സംഘടനയുടെ കണ്‍സൾട്ടന്‍റായ ഡോ. എസ്.എസ്. ലാൽ ചെയർമാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് കോ-ഓർഡിനേറ്ററും ഡോ. ശ്രീജിത്ത് എൻ. കുമാർ കണ്‍വീനറുമായാണു ഉന്നതാധികാര സമിതി രൂപവത്കരിച്ചത്.

 

 

 

 

 

National

മോദി-ട്രംപ് കൂടിക്കാഴ്ച ബുധനാഴ്ച ഫ്രാന്‍സില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ബുധനാഴ്ച ഫ്രാന്‍സില്‍ കൂടിക്കാഴ്ച നടത്തും.

ജി 7 ഉച്ചകോടിക്കായി എത്തുന്ന ഇരുനേതാക്കളും ഹോര്‍മുസ് പ്രതിസന്ധിയുള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ആറു ദിവസം നീളുന്ന ഫ്രാന്‍സ്, സ്ലൊവാക്യ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി ഇന്നലെയാണ് യാത്രതിരിച്ചത്. 2025 ഫെബ്രുവരിയിലാണ് ഇരുവരും അവസാനമായി നേരിൽക്കണ്ടത്.

International

നീതി ആയോഗ് യോഗത്തിൽ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുത്തു

ന്യൂഡൽഹി: നീതി ആയോഗ് ഭരണസമിതി യോഗത്തിൽ ഇത്തവണ ചരിത്രപരമായ മാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന 11-ാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുത്തു. സമീപകാല ചരിത്രത്തിൽ ഇത്രയധികം മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ യോഗമായി ഇത് മാറി.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള എന്നിവരുൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ യോഗത്തിൽ സജീവമായി പങ്കെടുത്തു.

ബിജെപി മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, യോഗി ആദിത്യനാഥ്, സുവേന്ദു അധികാരി തുടങ്ങിയവരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്‍റ് ഗവർണർമാരും പ്രമുഖ കേന്ദ്രമന്ത്രിമാരും ഇവർക്കൊപ്പം യോഗത്തിൽ അണിനിരന്നു. യോഗശേഷം ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കഴിഞ്ഞ വർഷം പശ്ചിമ ബംഗാളിലെ മമത ബാനർജി, കേരളത്തിലെ പിണറായി വിജയൻ, കർണാടകയിലെ സിദ്ധരാമയ്യ എന്നീ മൂന്ന് പ്രതിപക്ഷ മുഖ്യമന്ത്രിമാരും എൻഡിഎ സഖ്യകക്ഷിയായ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു.

National

എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗം നാളെ

ന്യൂഡൽഹി: എൻഡിഎ മുന്നണി ഭരണത്തിൽ 12 വർഷം പൂർത്തിയാക്കുന്നത് പ്രമാണിച്ച് മുന്നണിയിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം നാളെ ഡൽഹിയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. എൻഡിഎ സർക്കാരിന്‍റെ പദ്ധതികളുടെ നിർവഹണം, വികസിത ഭാരതം പദ്ധതിയുടെ പുരോഗതി, പശ്ചിമേഷ്യൻ പ്രതിസന്ധിയിൽനിന്നുയർന്നുവന്ന വെല്ലുവിളികൾ എന്നിവ ചർച്ചയാകും.

കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നടപ്പിലാക്കിയ വികസനപദ്ധതികളുടെ വിലയിരുത്തലുമുണ്ടാകും. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. എൻഡിഎ യോഗത്തിനുശേഷം നിതി ആയോഗിന്‍റെ ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും.

National

സോണിയ ഗാന്ധിയെ നേരിൽക്കണ്ട് മമത

ന്യൂഡൽഹി: തിങ്കളാഴ്ച നടന്ന ഇന്ത്യ മുന്നണി യോഗത്തിനു പിന്നാലെ തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജി മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ സോണിയയുടെ വസതിയായ 10 ജൻപഥിൽ ഇന്നലെയായിരുന്നു കൂടിക്കാഴ്ച.

പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ തൃണമൂൽ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിക്കും പിളർപ്പിനും പിന്നാലെയാണ് ഇരുവരുടെയും കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. തിങ്കളാഴ്ച നടന്ന പ്രതിപക്ഷ യോഗത്തിൽ സോണിയയും മമതയും സൗഹൃദം പങ്കുവയ്ക്കുന്ന ചിത്രം ഇരു കൂട്ടരും പുറത്തുവിട്ടിരുന്നു.

നിലവിലെ സാഹചര്യത്തിൽ മുന്നണിയിലെ ഐക്യവും വരുംദിവസങ്ങളിൽ സ്വീകരിക്കേണ്ട സംയുക്ത രാഷ്‌ട്രീയ തന്ത്രങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തതായാണ് സൂചന.

District News

എൻഎസ്എസ് കരയോഗം വാർഷികം

വിതുര: മാങ്കാട് എൻഎസ്എസ് കരയോഗം വാർഷികം താലൂക്ക് യൂണിയൻ അംഗം ആർ.എസ്. ബൈജു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‍റ് ജി.ഗിരീശൻനായർ അധ്യക്ഷനായി.

സെക്രട്ടറി വി. വിജേന്ദ്രൻനായർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ വിജയികളെ അനുമോദിച്ചു. മുതിർന്ന പൗരൻമാരെ ആദരിച്ചു. ചികിത്സാ ധനസഹായവും പഠനോപകരണങ്ങളും വിതരണം ചെയ്തു. കരയോഗം മുൻ പ്രസിഡന്‍റ് ജി. ഭാസ്കരപിള്ള, വനിതാസമാജം പ്രസിഡന്‍റ് ആർ. കുമാരി, വനിതാസമാജം സെക്രട്ടറി ദിവ്യ, ബി. പ്രവീൺ എന്നിവർ പ്രസംഗിച്ചു.  

District News

മന്ത്രി ഷിബു ബേബി ജോൺ കോതമംഗലം ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോതമംഗലം : പഴയ ആലുവ - മൂന്നാർ രാജപാത സന്ദർശിച്ചശേഷം മന്ത്രി ഷിബു ബേബി ജോണിന്‍റെ നേതൃത്വത്തിൽ കോതമംഗലം ബിഷപ്സ് ഹൗസിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയും മറ്റു ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചതും ഉദ്യോഗസ്ഥർ വിശദമാക്കിയതും നാട്ടുകാരിൽനിന്നും ത്രിതലപഞ്ചായത്ത് ജനപ്രതിധികളിൽനിന്നും വ്യക്തമായതുമായ കാര്യങ്ങളും തുടർ നടപടികളും കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.

രാജപാതയുടെ ആവശ്യവും അതുമായി ബന്ധപ്പെട്ട് നാടിനും ആദിവാസി ഉന്നതികൾക്കും ഉണ്ടാകാൻ പോകുന്ന വികസനസാധ്യതകളും ബിഷപ്പുമാർ വിശദീകരിച്ചു. നാളുകളായി ഈ വിഷയവുമായി ബന്ധപ്പെട്ട് സഭയും ബിഷപ്പുമാരും വൈദികരും സംഘടനകളും ജനങ്ങൾക്കൊപ്പംനിന്നു നടത്തിയ സമരങ്ങളും വ്യക്തമാക്കി.

നവതിയുടെ നിറവിലെത്തിയ മാർ പുന്നക്കോട്ടിലിനെതിരേ സമാധാനപരമായി സമരം നടത്തിയതിന് വനംവകുപ്പെടുത്ത കേസിനെപ്പറ്റിയും ചർച്ച ചെയ്തു.

വനാതിർത്തി ഗ്രാമങ്ങളിലെ നിർധനകുടുംബങ്ങളും കർഷകരും നേരിടുന്ന വന്യമൃഗ ആക്രമണങ്ങളും വന്യമൃഗ ശല്യം മൂലം യാതൊരുതരത്തിലും ജീവിക്കാൻ മാർഗമില്ലാതെ വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ച് പല ഗ്രാമങ്ങളിൽനിന്നും ആളുകൾ പലായനം ചെയ്തു വാടകയ്ക്കും ബന്ധുവീടുകളിലും കഴിയുന്ന ഗതികേടുകളും ബിഷപ്പുമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

രാജപാതയുടെ കാര്യവും വന്യമൃഗ പ്രശ്നങ്ങളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ശ്രദ്ധയിൽപ്പെടുത്താമെന്നും അടിയന്തര പരിഹാരങ്ങൾക്കു ശ്രമിക്കുമെന്നും ഉറപ്പ് നൽകിയാണു മന്ത്രി മടങ്ങിയത്.

കൂടിക്കാഴ്ചയിൽ രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടം, രാജപാത വിഷയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വൈദികർ, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കാസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവരുമുണ്ടായിരുന്നു.

National

അസംതൃപ്തികൾക്കിടയിൽ ഇന്ത്യാസഖ്യം യോഗം ഇന്ന്

ന്യൂഡൽഹി: സഖ്യകക്ഷികൾക്കിടയിൽ അസ്വാരസ്യം നിലനിൽക്കേ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്‍റെ യോഗം ഇന്നു നടക്കും. ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തിൽ 23 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. എന്നാൽ പങ്കെടുക്കുന്ന പാർട്ടികളുടെ പട്ടിക പുറത്തുവിട്ടിട്ടില്ല.

തമിഴ്നാട്ടിൽ തങ്ങളുമായുള്ള സഖ്യം ഉപേക്ഷിച്ചു ടിവികെയ്ക്കൊപ്പം ചേർന്ന കോണ്‍ഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുമെന്ന് ഡിഎംകെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൃണമൂൽ കോണ്‍ഗ്രസും സമാജ്‌വാദി പാർട്ടിയും ഉൾപ്പെടെ സഖ്യത്തിലെ മറ്റു പ്രധാന കക്ഷിനേതാക്കളെല്ലാം പങ്കെടുക്കും.

തമിഴ്നാട്ടിൽ കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയ ടിവികെ യോഗത്തിൽ പങ്കെടുക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യോഗത്തിലേക്കു ടിവികെയെ ക്ഷണിച്ചതായാണു സൂചന. 2023 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇന്ത്യാ സഖ്യത്തിന്‍റെ യോഗം ചേരുന്നത്.

തമിഴ്നാട്ടിൽ സഖ്യം ഉപേക്ഷിച്ച നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചതിനു പിന്നാലെ സഖ്യത്തിലെ പ്രധാനികളായ സിപിഎമ്മും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോണ്‍ഗ്രസിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ആരോപണമാണു സിപിഎമ്മിനെ ചൊടിപ്പിച്ചത്.

ആരോപണത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചിരുന്നു. ആരോപണത്തിൽ കോണ്‍ഗ്രസ് വ്യക്തത വരുത്താത്ത സാഹചര്യത്തിൽ ബേബി യോഗത്തിൽ പങ്കെടുക്കില്ല. പകരം രാജ്യസഭാനേതാവ് ജോണ്‍ ബ്രിട്ടാസായിരിക്കും പാർട്ടിയെ പ്രതിനിധീകരിക്കുക.

ജാർഖണ്ഡിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിർത്തിയതുമായി ബന്ധപ്പെട്ടാണ് ജെഎംഎമ്മിന്‍റെ തർക്കം. സംസ്ഥാനത്ത് ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്താനാണ് ജെഎംഎം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാർഥിയായി പ്രണവ് ഝായെ പ്രഖ്യാപിച്ചതോടെ ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളായി.

നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്കു പിന്നാലെ തൃണമൂൽ കോണ്‍ഗ്രസിൽ എംഎൽഎമാർക്കിടയിലുണ്ടായ പിളർപ്പ് പാർലമെന്‍റ് അംഗങ്ങളിലേക്കും പടർന്നിട്ടുണ്ട്. ബിജെപി അതു മുതലാക്കാൻ ശ്രമിക്കുന്നത് ഇന്ത്യാസഖ്യത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.

എന്നാൽ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമത ബാനർജി ഡൽഹിയിലെത്തിയിട്ടുണ്ട്. കൂടുതൽ നേതാക്കളെ തനിക്കൊപ്പം നിർത്താൻ മമത ശ്രമിക്കുന്നതിനിടയിലാണ് യോഗം. പാർട്ടിയുടെ രാജ്യസഭാംഗം ഡെറിക് ഒബ്രിയാൻ ഇന്നത്തെ യോഗത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ, പരീക്ഷാ ക്രമക്കേടുകൾ, തൃണമൂൽ കോണ്‍ഗ്രസിലെ വിള്ളൽ മുതലെടുക്കാൻ ശ്രമിക്കുന്ന ബിജെപിയെ എങ്ങനെ നേരിടാം തുടങ്ങിയ വിഷയങ്ങളാകും യോഗത്തിൽ ചർച്ചയാകുക.

സ്വന്തം കാരണങ്ങളാൽ മുന്നണിയിലെ ചില പാർട്ടികൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചത്. എന്നാൽ മോദിസർക്കാരിന്‍റെ നയങ്ങൾക്കെതിരേ ശക്തമായ എതിർപ്പ് പാർട്ടികൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജയ്റാം രമേശ് വ്യക്തമാക്കി.

District News

രാജാക്കാട് മർച്ചന്‍റ്സ് അസോ. പൊതുയോഗം

രാജാക്കാട്: രാജാക്കാട് മർച്ചന്‍റ്സ് അസോസിയേഷൻ ദ്വിവാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. രാജാക്കാട് യൂണിറ്റ് പ്രസിഡന്‍റ് വി.എസ്. ബിജു അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.

ജില്ല വൈസ് പ്രസിഡന്‍റ് ആർ. സുരേഷ്, ജില്ലാ ഓർഗനൈസർ സിബി കൊച്ചുവള്ളാട്ട്, നിയോജക മണ്ഡലം പ്രസിഡന്‍റ് പി.ജെ. ജോൺസൺ, ജനറൽ സെക്രട്ടറി സജീവ് ആർ. നായർ, ട്രഷറർ അബ്ദുൾ കലാം, വനിതാ വിംഗ് രാജാക്കാട് യൂണിറ്റ് പ്രസിഡന്‍റ് ആശ ശശികുമാർ, യൂത്ത് വിംഗ് പ്രസിഡന്‍റ് സി.എസ്. പ്രദീഷ്, വ്യാപാരി ബാങ്ക് പ്രസിഡന്‍റ് വി.കെ. മാത്യു എന്നിവർ പ്രസംഗിച്ചു.

ഭരണസമിതി തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും വി.എസ്. ബിജു - പ്രസിഡന്‍റ്, സജിമോൻ കോട്ടയ്ക്കൽ - ജനറൽ സെക്രട്ടറി, വി.സി. ജോൺസൺ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച, ഉന്നതതല യോഗം ആരംഭിച്ചു

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചു. മന്ത്രി റോജി എം. ജോണിന്‍റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. സമരസമിതി പ്രതിനിധികളും സ്ഥലം ഉടമയായ കണ്ണോട്ട് ശങ്കരന്‍ നായരുടെ കുടുംബാംഗങ്ങളും മുന്‍ എംഎല്‍എ പി.വി. ശ്രീനിജനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

ജൂണ്‍ 16 വരെയാണ് കുടിയൊഴിപ്പിക്കല്‍ നീട്ടി വച്ചിരിക്കുന്നത്. കുടുംബങ്ങളെ സ്ഥലത്ത് നിന്നും കുടിയൊഴിപ്പിച്ച ശേഷം മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും ഉന്നതി നിവാസികള്‍ അംഗീകരിച്ചിരുന്നില്ല. തങ്ങള്‍ സ്ഥലത്ത് നിന്നും മാറിപ്പോകില്ല എന്നാണ് ഉന്നതി നിവാസികള്‍ പറയുന്നത്.

ഇന്നലെയാണ് മലയിടംതുരുത്തിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടികള്‍ ജൂണ്‍ 16 വരെ നീട്ടിയത്. സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആര്‍. രവി ഉത്തരവിട്ടത്. പ്രശ്‌നപരിഹാരത്തിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അതിനായി രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നുമുള്ള അപേക്ഷ പരിഗണിച്ച് മേയ് 25ന് സമയം ജൂണ്‍ ഒമ്പത് വരെ നീട്ടിയിരുന്നു.

എന്നാല്‍ ജൂണ്‍ ഒമ്പതിനകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ജൂണ്‍ ഒന്നിന് ഉത്തരവിട്ടതോടെ ആലുവ റൂറല്‍ എസ്പി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്.

Movies

ഇവിടെ നടക്കുന്ന യഥാർഥ വസ്തുത ആർക്കും അറിയില്ല, പരസ്യപ്രതികരണം നടത്തിയവർക്കെതിരെ നടപടി: ശ്വേത മേനോൻ

മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്രതികരണം നടത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് വിശദ്ദീകരണ കത്ത് നൽകുമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോൻ.

നിയമപരമായ ആദ്യപടിയായാണ് നോട്ടീസ് നൽകുന്നതെന്നും കത്ത് ലഭിച്ച് മൂന്നു മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇവർ മറുപടി നൽകേണ്ടതുണ്ടെന്നും ശ്വേത പറഞ്ഞു. മാധ്യമങ്ങളിൽ വരുന്നത് ഏകപക്ഷീയമായ വാർത്തകളാണെന്നും യഥാർത്ഥ വസ്തുത പലർക്കും അറിയില്ലെന്നും ശ്വേത വ്യക്തമാക്കി.

''ഞങ്ങളുടെ ജനറൽ ബോഡി വരാൻ ഇനി 18 ദിവസമേ ഉള്ളൂ. അപ്പൊ അതിന്‍റെ ഭാഗമായിട്ട് പരിപാടികളായാലും ഭക്ഷണത്തിന്‍റെ കാര്യങ്ങൾക്കും വേണ്ടിയുള്ള ഒരു യോഗമായിരുന്നു ഇന്ന്, ഏകദേശം ഒരു ഉച്ചവരെ ആ ചർച്ച ഉണ്ടായിരുന്നു.

പിന്നെ ഇപ്പോൾ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച വരുന്നത് നമ്മുടെ അൻസിബ, ടിനി ടോം, നീന കുറുപ്പ്, ലക്ഷ്മിപ്രിയ എന്നിവരുടെ കാര്യമാണ്. അവരുടെ പരാതി കേൾക്കാൻ നമ്മൾ ബാധ്യസ്ഥരാണ്, കാരണം അവർ നമ്മുടെ അംഗങ്ങളാണല്ലോ. അതുകൊണ്ട് അവരുടെ കാര്യം ചർച്ച ചെയ്യാൻ ഒരു സമിതി ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പ്രസിഡന്‍റും ജനറൽ സെക്രട്ടറിയും ഇല്ലാത്ത ഒരു സമിതി എന്തായാലും ഉണ്ടാവില്ല. അതുകൂടാതെ പുറത്തുനിന്ന് നമ്മുടെ അമ്മ അംഗങ്ങളിൽ തന്നെയുള്ള മൂന്ന് പേരും കൂടി ഉൾപ്പെടെ ആകെ അഞ്ച് പേരുള്ള ഒരു നിഷ്പക്ഷ സമിതിയായിരിക്കും ഇത്.

ആരാണ്, എന്താണ് എന്നുള്ള കാര്യങ്ങൾ നമ്മൾ ഇമെയിൽ വഴി അവർക്ക് പറഞ്ഞു കൊടുക്കും. ഇതൊരു ചാരിറ്റി സംഘടനയാണ്, ഓരോ അംഗങ്ങളും ഇങ്ങനത്തെ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയാൽ നമുക്ക് മുന്നോട്ട് പോകാൻ പറ്റില്ല, എങ്കിലും അവരുടെ അഭ്യർത്ഥന നമ്മൾ കേൾക്കുന്നുണ്ട്.

രണ്ടാമത്തെ കാര്യം, നമ്മുടെ സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് നമ്മളോട് ഒന്നും ചോദിക്കാതെ മാധ്യമങ്ങൾ മുമ്പാകെ കുറെ കാര്യങ്ങൾ പറഞ്ഞതിന് നമ്മുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ കുറച്ച് ആൾക്കാർക്ക് നമ്മൾ കർശനമായിട്ട് വിശദീകരണക്കത്ത് കൊടുക്കുന്നുണ്ട്.

നിയമപരമായി അതാണ് നമ്മുടെ ആദ്യത്തെ പടി. കാരണം മാധ്യമപരമായ കാര്യങ്ങളെല്ലാം ഏകപക്ഷീയമാണ്, സത്യമായിട്ട് ആർക്കും ഇതിന്‍റെ യഥാർഥ കഥ അറിയില്ല. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എല്ലാവർക്കും നോട്ടീസ് അയക്കും, മൂന്നു മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അവർ അതിന് മറുപടി തരണം.

നമ്മളെ സംബന്ധിച്ച് ഇവരെല്ലാവരും നമ്മുടെ അംഗങ്ങളാണ്, നമ്മൾ ഇവിടുന്ന് ആർക്കും ശിക്ഷ കൊടുക്കാൻ ഇത് കോടതിയല്ല. ഈ പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിക്കാനാണ് നമ്മൾ നോക്കുന്നത്. ടിനി ടോം ഇവിടെ എല്ലാ ദിവസവും വരുന്നുണ്ട്, പക്ഷേ ചിലരുടെ വിശദീകരണം വന്നിട്ടില്ല, അവർക്ക് കമ്മിറ്റിയിൽ അത്ര വിശ്വാസമില്ല എന്നാണ് പറഞ്ഞത്. അതിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഈ തീരുമാനങ്ങളെല്ലാം പിന്നീട് ജനറൽ ബോഡിക്ക് മുൻപാകെയാണ് എടുക്കാൻ പോകുന്നത്.

പിന്നെ മറ്റൊന്ന് സെക്യൂരിറ്റിയും ജനറൽ സെക്രട്ടറിയും സംസാരിച്ച ഒരു ഓഡിയോ പുറത്തുവന്ന സംഭവമാണ്. അത് ജനറൽ സെക്രട്ടറിയുടെ സ്വകാര്യ ഫോണിൽ നിന്നാണ് ചോർന്നത്. അത് ആരാണ് എന്ന് ചോദിച്ചപ്പോൾ നമ്മുടെ ജനറൽ സെക്രട്ടറി തന്നെ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും, ഞാനാണ് ആ ശബ്ദസന്ദേശം മാലാ പാർവതി ചേച്ചിക്ക് കൊടുത്തതെന്ന് നമ്മളുടെ എല്ലാവരുടെയും മുൻപിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

അത് ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്, അതിനുള്ള ബാക്കി തീരുമാനങ്ങൾ നമ്മുടെ ഭരണസമിതിക്ക് ഉള്ളിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഇപ്പോൾ എല്ലാവർക്കും എല്ലാം വ്യക്തമാണ്, മാധ്യമങ്ങൾ മുമ്പാകെയുള്ള കാര്യമല്ല സത്യം.

മാധ്യമങ്ങൾക്ക് എപ്പോഴും വാർത്തകൾ ഉണ്ടാക്കണം, അതിപ്പോ ഏകപക്ഷീയമാണെങ്കിലും അവരെല്ലാ വശങ്ങളുടെയും സ്റ്റോറി ചെയ്യാറില്ല. വിവാദ വാർത്തകൾക്കാണല്ലോ കുറച്ചുകൂടി കാഴ്ചക്കാരെ കിട്ടുന്നത്.

പക്ഷേ 502 ആൾക്കാരുള്ള ഈ ചെറിയ കുടുംബത്തിൽ, നമ്മൾ സ്ത്രീകളുടെ നേതൃത്വത്തിൽ തലപ്പത്ത് വന്നു കഴിഞ്ഞിട്ട് അംഗങ്ങൾക്ക് വേണ്ടി പിങ്ക് മന്തിൽ കാൻസർ കെയറും, ഐ കെയറും, മെഡിക്കൽ കിറ്റുകളും ഒക്കെയായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇതൊന്നും ആരും സംസാരിക്കാതെ ഏകപക്ഷീയമായ വാർത്ത മാത്രം കൊടുത്ത് ദയവായി അപകീർത്തിപ്പെടുത്തരുത് എന്ന് മാത്രമേ എനിക്ക് മാധ്യമങ്ങളോട് അഭ്യർത്ഥിക്കാനുള്ളൂ. നിങ്ങൾ എപ്പോഴും നമ്മളെ സപ്പോർട്ട് ചെയ്തതുപോലെ ഈ ജനറൽ ബോഡിക്കും സപ്പോർട്ട് ചെയ്യണം.

പിന്നെ ഓഫിസ് സ്റ്റാഫ് പരാതി നൽകിയതിനെക്കുറിച്ച് കഴിഞ്ഞ തവണ നമ്മൾ സംസാരിച്ചതാണ്, ഇനി അതിൽ കൂടുതൽ വ്യക്തത കിട്ടുമ്പോൾ ഞാൻ പറയാം. സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് ഓഡിയോ പുറത്തുവന്നതിനു ശേഷം ലീവിന് പോവുകയാണ് എന്നാണ് പറഞ്ഞത്, അത്രയേ നമുക്കറിയൂ. അപ്പൊ തീർച്ചയായും സെക്യൂരിറ്റി സ്ഥാപനം പുതിയൊരാളെ നിയമിച്ചു തരും. മുഹമ്മദ് ഇപ്പോഴും ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്''. ശ്വേതാ മേനോൻ പറഞ്ഞു.

District News

ജില്ലാ പബ്ലിക് ലൈബ്രറിയിൽ കൂടിച്ചേരൽ

പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറി ബാലവേദിയായ സർഗരശ്മിയുടെ ആഭിമുഖ്യത്തിൽ ‘എന്‍റെ വിദ്യാലയം’ എന്ന ആശയത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സാഹിത്യകാരൻ ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അതിഥിയായി പങ്കെടുത്ത സാഹിത്യകാരൻ പി.വി. സുകുമാരൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രഫ.കെ. മോഹൻദാസ് അധ്യക്ഷനായി. ബാലവേദി കണ്‍വീനർ ജ്യോതിബായി പരിയാടത്ത് സ്വാഗതം ആശംസിച്ചു. രചന കെ. കൃഷ്ണദാസ്, ശിഹാൻ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു കെ. ശാന്തപ്പൻ നന്ദി പറഞ്ഞു.

National

ഇന്ത്യാ സഖ്യം യോഗം എട്ടിനു ചേർന്നേക്കും

ന്യൂഡൽഹി: പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്‍റെ യോഗം എട്ടിന് ഡൽഹിയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും യോഗത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ സഖ്യകക്ഷി നേതാക്കൾക്കിടയിൽ നടന്നിട്ടുണ്ടെന്നാണു സൂചന.

തമിഴ്നാട്ടിൽ നേരിട്ട പരാജയത്തിനുശേഷം മുന്നണിയിൽനിന്ന് അകന്ന ഡിഎംകെ യോഗത്തിൽ പങ്കെടുത്തേക്കില്ലെങ്കിലും കോണ്‍ഗ്രസിന്‍റെ സഹായത്തോടെ തമിഴ്നാട്ടിൽ ഭരണം പിടിച്ച വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) യോഗത്തിൽ പങ്കെടുക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ബംഗാളിൽ ബിജെപി ആദ്യമായി ഭരണം പിടിച്ച സാഹചര്യത്തിൽ ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന രാഷ്‌ട്രീയകക്ഷികളുടെ ഐക്യം ഉറപ്പാക്കേണ്ടത് മുന്നണിയുടെ അനൗദ്യോഗിക ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്ന കോണ്‍ഗ്രസിനും അനിവാര്യമാണ്.

നേരത്തേ മുന്നണിയിൽനിന്ന് പുറത്തുപോയ ആം ആദ്മി പാർട്ടിയുടെയും ഇപ്പോൾ മുന്നണിയിൽനിന്ന് അകന്ന ഡിഎംകെയുടെയും നേതൃത്വത്തിൽ മൂന്നാമതൊരു മുന്നണികൂടി ദേശീയ രാഷ്‌ട്രീയത്തിൽ രംഗപ്രവേശം ചെയ്യുമെന്ന റിപ്പോർട്ടുകൾ വരുന്നതിന്‍റെകൂടി പശ്ചാത്തിലാണ് നിർണായക യോഗം ചേരാനുള്ള സഖ്യത്തിന്‍റെ തീരുമാനം.

നീറ്റ് ചോദ്യപേപ്പർ ചോർച്ച, രൂപയുടെ മൂല്യശോഷണം, വിലക്കയറ്റം, സിബിഎസ്ഇ മൂല്യനിർണയത്തിലെ ക്രമക്കേട് തുടങ്ങി രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു ബിജെപി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിലായിരിക്കും യോഗം ശ്രദ്ധ ചെലുത്തുക.

Kerala

മന്ത്രിയുടെ സിനിമാ സംഘടനാ ചർച്ച ചൊവ്വാഴ്ച

തിരുവനന്തപുരം: മലയാള സിനിമയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായി സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നേരിട്ട് ചര്‍ച്ച നടത്തും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലാണ് ചര്‍ച്ച.

ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്. അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. സംഘടനാ പ്രതിനിധികളെ കാണുന്നതിന് മുന്നോടിയായി വകുപ്പ് മേധാവികളുമായി മന്ത്രി അവലോകന യോഗം നടത്തിയിരുന്നു.

District News

വാർഷിക പൊതുയോഗം ചേർന്നു

ചെറുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുമേനി യൂണിറ്റിന്‍റെ വാർഷിക പൊതുയോഗം ജില്ലാ സെക്രട്ടറി ജെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് വിൽസൺ ഇടക്കര അധ്യക്ഷത വഹിച്ചു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ജോയി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. പ്രവീൺ, പഞ്ചായത്തംഗങ്ങളായ ജോസ് പൂവത്തുംമൂട്ടിൽ, ജോളി പതിയിൽ, പ്രിൻസ് വെള്ളക്കട, മഞ്ജു വിനോദ് എന്നിവരെ വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്‍റ് റോയി ജോസ് ആദരിച്ചു. യൂണിറ്റ് പ്രസിഡന്‍റായി 25 വർഷം പൂർത്തിയാക്കിയ ഇ.ജെ. വിൽസനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ജോയി ഉപഹാരം നൽകി ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. രവീന്ദ്രൻ വലിയപുരയിൽ, ടോമി മൂന്നാനാൽ, ടി.എസ്. അജയകുമാർ, ജോൺസൺ സി പടിഞ്ഞാത്ത്, ടി.യു. സുജിത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു.

നടുവിൽ: വ്യാപാരി വ്യവസായി ഏകോപന സമിതി നടുവിൽ യൂണിറ്റിന്‍റെ വാർഷിക പൊതുയോഗവും 2026-28 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വ്യാപാര ഭവനിൽ നടന്നു. ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് ഷിബു തെക്കേകൊട്ടാരം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റുമാരായ കെ.എം. ഹരിദാസ്, ജോർജ് തോണിക്കൽ, മേഖലാ സെക്രട്ടറി ഷാബി ഈപ്പൻ, സാബു മഞ്ഞുമല, എസ്.സജിത്ത് , സി.സി. രാമകൃഷ്ണൻ, കെ. മുസ്തഫ, ഷിജു തിരുത്തിമറ്റം, എ.ഇ. റജീന എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പ്രസിഡന്‍റ്-ഷിബു തെക്കേകൊട്ടാരം , ജനറൽ സെക്രട്ടറി-എസ്.സജിത്ത് , ട്രഷറർ- മുസ്തഫ പ്രൈം.

കുടിയാന്മല: കേരള വ്യാപാരി വ്യവസായ ഏകോപന സമിതി (കെവിവിഇഎസ്) കുടിയാന്മല യൂണിറ്റ് വാർഷിക സമ്മേളനവും 2026-28 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞടുപ്പും കുടിയാന്മല വ്യാപാരഭവൻ ഹാളിൽ നടന്നു. ചടങ്ങിൽ വ്യാപാരികളുടെ മക്കളിൽ പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. കെവിവിഇഎസ് ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.

കുടിയാന്മല യൂണിറ്റ് പ്രസിഡന്‍റ് പി.ഡി. ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. ഷിബു ആമുഖ പ്രഭാഷണവും ശ്രീകണ്ഠപുരം മേഖലാ പ്രസിഡന്‍റ് ജോർജ് തോണിയ്ക്കൽ മുഖ്യപ്രഭാഷണവും നടത്തി.

മേഖലാ ജനറൽ സെക്രട്ടറി ഷാബി ഈപ്പൻ, കുടിയാന്മല യൂണിറ്റ് ട്രഷറർ ഗണേഷ് ബാബു, വൈസ് പ്രസിഡന്‍റുമാരായ ബെന്നി മീമ്പുഴ, ജോയി പുതുപ്പറമ്പിൽ, സെക്രട്ടറിമാരായ റോയി കുന്നേൽ, സജി തയ്യിൽ എന്നിവർ പ്രസംഗിച്ചു. പി.പി. ഷിബു വാർഷിക റിപ്പോർട്ടും ഗണേഷ് ബാബു വരവുചെലവ് കണക്കും അവതരിപ്പിച്ചു.

District News

ജില്ലാ നേതൃയോഗം

പാലക്കാട്: കേന്ദ്രസർക്കാർ 2005ൽ ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കി ജൂലൈ 1 മുതൽ ‘വി ബിജി റാംജി’ എന്നപേരിൽ പുതിയ പദ്ധതി ആരംഭിക്കുന്നതോടുകൂടി പദ്ധതിയുടെ മരണമണി മുഴങ്ങിക്കഴിഞ്ഞുവെന്നും ജീവനക്കാരുടെയും തൊഴിലാളികളുടെയും കാര്യം അധോഗതിയാകുമെന്നും മഹാത്മാഗാന്ധി എംപ്ലോയ്മെന്‍റ് ഗാരന്‍റി സ്കീം സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ജില്ലാ നേതൃയോഗം ആരോപിച്ചു.

ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് എസ്.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി എംപ്ലോയ്മെന്‍റ് ഗാരന്‍റി സ്കീം സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് കെ.സി. പ്രീത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ആർ. നാരായണൻ, കെ. രാംകുമാർ, മെഗ്സ സംസ്ഥാന നിർവഹണസമിതി അംഗം നാസർ തച്ചനാട്ടുകര, ജില്ലാ വർക്കിംഗ് പ്രസിഡന്‍റ് വി.എ. മുഹമ്മദ് ഷമീർ, വൈസ് പ്രസിഡന്‍റുമാരായ ടി. സജിത്, എ. സത്താർ, ജനറൽ സെക്രട്ടറി കെ. രാജേഷ് ബാബു, കെ. സ്വപ്ന എന്നിവർ പ്രസംഗിച്ചു.

International

അമേരിക്ക - ഇറാൻ സമാധാന കരാർ; സുരക്ഷാ കാബിനറ്റ് യോഗം വിളിച്ച് നെതന്യാഹു

ടെൽഅവീവ്: സുരക്ഷാ കാബിനറ്റ് യോഗം വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെടുന്ന സമാധാന കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് നെതന്യാഹു യോഗം വിളിച്ചത്. യുഎസിന്‍റെ ഈ നീക്കം മോശം ആശയമാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ സ്വകാര്യ ചർച്ചകളിൽ വിലയിരുത്തുന്ന പശ്ചാത്തലത്തിലാണ് യോഗം.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പരസ്യമായി വിമർശിക്കുന്നത് നെതന്യാഹു ഒഴിവാക്കുന്നുണ്ടെങ്കിലും വാഷിംഗ്ടണിന്‍റെ തീരുമാനങ്ങളിലും ഇറാനുമായുള്ള ചർച്ചകളിലും തനിക്ക് പരിമിതമായ സ്വാധീനം മാത്രമേയുള്ളൂ എന്ന് അദ്ദേഹം സ്വകാര്യ ചർച്ചകളിൽ സമ്മതിച്ചതായി ഇസ്രയേൽ വൃത്തങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

നിലവിലെ കരാർ രൂപരേഖ പ്രകാരം ഇറാന്‍റെ ആണവ പദ്ധതിയെക്കുറിച്ചോ അവരുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ചോ ഉള്ള ഇസ്രായേലിന്‍റെ പ്രധാന ആശങ്കകൾക്കൊന്നും പരിഹാരമാകുന്നില്ലെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മറുവശത്ത്, ലെബനനിലെ വെടിനിർത്തൽ ശക്തമാക്കാൻ ഇറാൻ സമ്മർദം ചെലുത്തുമ്പോഴും ഇസ്രയേലി സൈന്യത്തിന് നേരെയും വടക്കൻ അതിർത്തി ഗ്രാമങ്ങൾക്ക് നേരെയും ഹിസ്ബുള്ള ഡ്രോൺ, യുഎവി ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇത് നെതന്യാഹുവിന് മേൽ കടുത്ത ആഭ്യന്തര രാഷ്ട്രീയ സമ്മർദം സൃഷ്ടിക്കുന്നുണ്ട്.

National

മോദി- സതീശൻ കൂടിക്കാഴ്ച 26ന്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിയായശേഷമുള്ള വി.ഡി. സതീശന്‍റെ കന്നി കൂടിക്കാഴ്ച ചൊവ്വാഴ്ച. എയിംസ് അടക്കം ഏറെക്കാലമായുള്ള കേരളത്തിന്‍റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഉയർത്തും.

കേന്ദ്രസർക്കാരുമായി തുടക്കത്തിലേ ഏറ്റുമുട്ടലിനില്ലെന്നും സംസ്ഥാനത്തിന്‍റെ ന്യായമായ ആവശ്യങ്ങൾക്കായി പരമാവധി സഹകരിക്കാമെന്നുമാണ് സതീശന്‍റെ നിലപാട്. പ്രധാനമന്ത്രി ഇന്നലെ ഡൽഹിയിൽ ഇല്ലാതിരുന്നതിനാലാണ് സതീശന് ചൊവ്വാഴ്ച രാവിലെ കാണാൻ നിശ്ചയിച്ചത്.

കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായും സംഘടനാച്ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായുള്ള കൂടിക്കാഴ്ച പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്നലെ ഉച്ചകഴിഞ്ഞ് കൊച്ചിയിലേക്കു മടങ്ങി.

Kerala

ആഭ്യന്തരമന്ത്രി വിളിച്ചുചേർത്ത പോലീസ് ഉന്നതതല യോഗം ആരംഭിച്ചു

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള പോലീസ് ഉന്നതതല യോഗം പോലീസ് ആസ്ഥാനത്ത് തുടങ്ങി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം നടക്കുന്നത്.

10 വർഷത്തിനുശേഷമാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിരിക്കുന്നത്. സർക്കാരിന്‍റെ പോലീസ് നയവും നിലപാടുകളും ആഭ്യന്തരമന്ത്രി ഇന്നത്തെ യോഗത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിവരിക്കും.

സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എഡിജിപി. എച്ച് വെങ്കിടേഷ്, മറ്റു എഡിജിപിമാർ, റേഞ്ച് ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ജില്ലാ പോലീസ് മേധാവിമാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാന പാലനവും മയക്കുമരുന്ന് മാഫിയ ഉൾപ്പെടെയുള്ള ശൃംഖലകളെ അമർച്ച ചെയ്യുന്നതിന് വേണ്ട നിർദേശങ്ങൾ യോഗത്തിൽ ഉണ്ടാകും. രമേശ് ചെന്നിത്തല കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടപ്പിലാക്കിയ ഓപ്പറേഷൻ കുബേര വീണ്ടും സജീവമാക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.

ഇന്നത്തെ യോഗത്തിന് ശേഷം ഏറെ വൈകാതെ എഡിജിപി മുതൽ ജില്ലാ പോലീസ് മേധാവി തലം വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവും ഇറങ്ങും. ആഭ്യന്തരമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെയാണ് നിയമിച്ചിരിക്കുന്നത്.

Kerala

മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ; എഐസിസി നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരുമായി സതീശൻ കൂടിക്കാഴ്ച നടത്തും.

കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ഗ്രൂപ്പുകൾ വടം വലി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം. ഡിസിസി – കെപിസിസി നേതൃസ്ഥാനങ്ങളിൽ പിടിമുറുക്കാനാണ് കെ.സി. വേണുഗോപാൽ വിഭാഗത്തിന്‍റെ നീക്കം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, മാത്യു കുഴൽനാടൻ ,അടൂർ പ്രകാശ് എന്നിവരുടെ പേരുകൾ പലയിടങ്ങളിലായി ഉയർന്നു കേൾക്കുന്നു. എംഎൽമാരായി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി അധ്യക്ഷന്മാർക്കും പകരക്കാരെത്തും.

മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ വി.ഡി. സതീശന് കേരള ഹൗസിൽ വൻ സ്വീകരണമാണ് ലഭിച്ചത്. വിദ്യാർഥികളും കേരള ഹൗസ് എൻജിഒ അസോസിയേഷനും മുദ്രാവാക്യങ്ങൾ ഉയർത്തിയും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് മുഖ്യമന്ത്രിയെ വരവേറ്റത്.

Kerala

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം 23ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്പി റാങ്ക് മുതൽ മുകളിലോട്ടുള്ള മുഴുവൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം 23ന് പോലീസ് ആസ്ഥാനത്ത് നടക്കും.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമലയേറ്റ ശേഷമുള്ള ആദ്യത്തെ ഉന്നതതല യോഗമാണ് ഇത്.

മയക്കു മരുന്നിനെതിരേയുള്ള കർമ പദ്ധതി, ക്രമസമാധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവ തയാറാക്കും.

Kerala

കെഎസ്ആർടിസി സൗജന്യ യാത്ര; ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ പ്രഖ്യാപിച്ച സൗജന്യയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന് ചേരും.ജൂൺ 15 മുതൽ പദ്ധതി ആരംഭിക്കുമെന്ന് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു.

ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് സർക്കാരിന്‍റെ ആലോചനയെന്നാണ് വിലയിരുത്തൽ. എന്നാൽ ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ സൗജന്യയാത്ര അനുവദിക്കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയുണ്ടാകുമെന്നാണ് വിവരം. അതേസമയം തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും.

 

 

District News

ബൈബിൾ പകർത്തി എഴുതിയവരുടെ സംഗമം നടത്തി

കൊല്ലം : രൂപത ബൈബിൾ അപ്പോസ്‌തലേറ്റിന്‍റെയും കെസിബസി ബൈബിൾ കമ്മീഷന്‍റെയും ആഭിമുഖ്യത്തിൽ ബൈബിൾ പകർത്തിയെഴുതിയവരുടെ സംഗമം ഫാത്തിമ മാതാ നാഷണൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.

കൊല്ലം രൂപതയുടെ വിവിധ ഇടവകളിൽ നിന്നും ബൈബിൾ പകർത്തിയെഴുതിയ വൈദികർ, സന്യസ്തർ, അല്മായർ, കുട്ടികൾ എന്നിവർ പങ്കെടുത്ത പരിപാടി കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട് ഉദ്ഘാടനം ചെയ്തു.

കൊല്ലം രൂപത ജനറൽ മിനിസ്‌ട്രി കോ-ഓർഡിനേറ്റർ ഫാ. ജോസ് സെബാസ്‌റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെആർഎൽസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ.ഡോ.മരിയ മൈക്കിൾ ഫെലിക്സ് അനുഗ്രഹ പ്രഭാഷണം നടത്തി.
ഫാ. ജിജോ ജോസ്, സിസ്റ്റർ ലാൻസി മേരി, മാക്സിം ജോൺ, അനന്യ ആൽബിൻ തുടങ്ങിയവർ അനുഭവ സാക്ഷ്യം നല്കി. ഈ സംഗമത്തിന്ന് രൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ഡോ.ലിൻസൺ കെ. ആറാടൻ, സെക്രട്ടറി സിസ്റ്റർ ജാസ്മിൻ വിക്ടർ എന്നിവർ പ്രസംഗിച്ചു.

Kerala

ആഗോള അയ്യപ്പ സംഗമം പാളി; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം

പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ആഗോള അയ്യപ്പ സംഗമം പാളിയെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം പാർട്ടി നേരിട്ട പ്രതിസന്ധികൾക്കെല്ലാം ഇതും ഒരു കാരണമായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ഇടതുപക്ഷ സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമം. ഇത് പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമായെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകേണ്ട സാഹചര്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണക്കൊള്ള ആരോപണത്തിൽ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അംഗങ്ങൾ ചോദ്യമുന്നയിച്ചു. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും പാർട്ടി മൗനം പാലിക്കുന്നത് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

വിഷയത്തിൽ പാർട്ടിയുടെ കൃത്യമായ നിലപാട് എന്താണെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ ആരാഞ്ഞു. പത്മകുമാറിനെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് പത്മകുമാർ എങ്കിലും അറിഞ്ഞോയെന്ന് ചില അംഗങ്ങൾ പരിഹാസരൂപേണ ചോദിച്ചു.

Kerala

മുഖ്യമന്ത്രി പ്രഖ്യാപനം; കോൺഗ്രസ് നിയസഭാ കക്ഷി യോഗം വ്യാഴാഴ്ച ഉച്ചയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച ചേരും. ഉച്ചയ്ക്ക് ഒന്നിന് നിയസഭ കക്ഷി യോഗം ചേരുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അറിയിച്ചു.

കെപിസിസി ആസ്ഥാനത്തായിരിക്കും യോഗം ചേരുക. കോണ്‍ഗ്രസ് എംഎല്‍എമാരോട് വ്യാഴാഴ്ച തലസ്ഥാനത്ത് എത്താൻ നിർദേശം നല്‍കി. ആദ്യം രാവിലെ 11ന് യോഗം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും എംഎൽഎമാർക്ക് തിരുവനന്തപുരത്ത് എത്താനുള്ള അസൗകര്യം കണക്കിലെടുത്താണ് യോഗം ഒന്നിലേയ്ക്ക് മാറ്റിയത്.

ദീപ ദാസ് മുൻഷിയും രണ്ട് എഐസിസി നിരീക്ഷകരും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് മുൻപോ യോഗത്തിലോ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉണ്ടാകും. തുടർന്ന് നിയമസഭാ കക്ഷി നേതാവ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.

ശനിയാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. അൽപസമയം മുന്പ് മുതിർന്ന നേതാവ് ജയ്റാം രമേശാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണ്ടതിന്‍റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ, വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ഇരുവരെ കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ വസതികളിൽ നൂറു കണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് പ്രവർത്തകർക്കിടെയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Kerala

മുഖ്യമന്ത്രി പ്രഖ്യാപനം; കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച ചേരും. രാവിലെ 11ന് ആണ് യോഗം.

യോഗത്തിന് മുൻപോ യോഗത്തിലോ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉണ്ടാകും. തുടർന്ന് നിയമസഭാ കക്ഷി നേതാവ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.

ശനിയാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. അൽപസമയം മുന്പ് മുതിർന്ന നേതാവ് ജയ്റാം രമേശാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണ്ടതിന്‍റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ, വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ഇരുവരെ കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ വസതികളിൽ നൂറു കണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് പ്രവർത്തകർക്കിടെയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Kerala

രാഹുൽ-ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു; തീരുമാനം ഉടൻ?

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു.

കേരളം ഉറ്റുനൊക്കുന്ന തീരുമാനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കൾ. എന്നാൽ ആരാകും മുഖ്യമന്ത്രിയെന്ന ഒരു സൂചനയും നേതൃത്വം നൽകിയിട്ടില്ല.

അതേസമയം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ‌, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

District News

സിപിഎം ജില്ലാ നേതൃയോഗം അടുത്തയാഴ്ച; സംസ്ഥാന സെക്രട്ടറി പങ്കെടുത്തേക്കും

=കോട്ടയം: തെരഞ്ഞെടുപ്പുപരാജയം ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്‍റെയും സിപിഐയുടെയും ജില്ലാ നേതൃയോഗങ്ങള്‍ അടുത്തയാഴ്ച ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ക്കു ശേഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും അടുത്തയാഴ്ച ആദ്യം ചേരും.


സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സുചന. ഇന്നും നാളെയും പോളിറ്റ് ബ്യൂറോ യോഗവും 14,15 തീയതികളില്‍ സംസ്ഥാന കമ്മിറ്റിയും ചേരാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഈ യോഗങ്ങള്‍ക്കു ശേഷമായിരിക്കും ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും.
സിപിഎം മത്സരിച്ച ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലെ തോല്‍വി ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഇടതു കോട്ടയായ വൈക്കം, കേരള കോണ്‍ഗ്രസ്-എം മത്സരിച്ച പാലാ എന്നിവിടങ്ങളിലെ പരാജയവും പ്രത്യേകം ചര്‍ച്ച ചെയ്യും.

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായിരുന്ന വി.എന്‍. വാസവന് ഏറ്റുമാനൂരില്‍ ഉണ്ടായ കനത്ത തിരിച്ചടി ജില്ലാ കമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴി തെളിക്കും. ഏറ്റുമാനൂരിലെ പരാജയം പഠിക്കുന്നതിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കാനും സാധ്യതയുണ്ട്.

പാലായിലും വൈക്കത്തും സിപിഎം വോട്ടുകള്‍ ചോര്‍ന്നില്ലെന്നാണ് സിപിഎമ്മിന്‍റെ പ്രാഥമിക വിലയിരുത്തലെങ്കിലും ഇവിടത്തെ പരാജയത്തിന്‍റെ കാരണം പ്രാദേശിക നേതാക്കള്‍ വിശദീകരിക്കേണ്ടി വരും. ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലുണ്ടായ തിരിച്ചടി മനസിലാക്കാന്‍ പ്രദേശിക നേതൃത്വത്തിനു കഴിഞ്ഞില്ല.

അതേപോലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ ഏകോപിപ്പിക്കുന്നതിലും മണ്ഡലം കമ്മിറ്റിക്കു വീഴ്ചയുണ്ടായതായാണ് വിവരം.പ്രദേശിക നേതാക്കള്‍ പല തട്ടായി തിരിഞ്ഞു പ്രവര്‍ത്തിച്ചതും ഏകോപനമില്ലായ്മയ്ക്കു കാരണമായി, പാര്‍ട്ടി കേന്ദ്രങ്ങളായ തിരുവാര്‍പ്പിലും കുമരകത്തുമുണ്ടായ തിരിച്ചടി മനസിലാക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ല.

ഇവിടെ സിപിഎം വോട്ടുകള്‍ നഷ്ടപ്പെട്ടതായാണ് വിവരം. ഇക്കാര്യങ്ങളും ചര്‍ച്ച ചെയ്യും. മുന്‍ എംഎല്‍എ കൂടിയായ സുരേഷ് കുറുപ്പിനെ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്. കമ്മീഷനെ നിയോഗിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.

കോട്ടയം മണ്ഡലത്തില്‍ പ്രചാരണത്തില്‍ മുന്നേറ്റമുണ്ടാക്കാനായെങ്കിലും വോട്ടായി മാറ്റാന്‍ പറ്റിയില്ല. പുതുപ്പള്ളിയില്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അഭിമാനകരമായ പോരാട്ടം നടത്താനായെന്നാണ് വിലയിരുത്തലെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വീഴ്ച പറ്റിയതായി ആക്ഷേപമുണ്ട്.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം. സ്വരാജ്. വി.എന്‍. വാസവന്‍, പി.കെ. ബിജു, കെ.കെ. ജയചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തേക്കും.

Kerala

മുഖ്യമന്ത്രി ആര്; നിർണായക കൂടിക്കാഴ്ച വൈകുന്നേരം

ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്നത്തെ യോഗം കഴിയട്ടെയെന്നും . സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തും. പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഇന്ന് വൈകുന്നേരം നാലിന് മല്ലികാർജുൻ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ല. വി.ഡി. സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും കെ.സി. വേണുഗോപാലിന്‍റെയും മനസറിയും. കെപിസിസി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫുമായും ഖാർഗെ സംസാരിക്കും.

ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെസിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി.ഡി. സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.

 

Kerala

നിയമസഭാ കക്ഷിയോഗം തുടങ്ങി; പിന്മാറില്ലെന്ന് ഉറച്ച് കെ.സി പക്ഷം

തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായകമായ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം കെപിസിസി ആസ്ഥാനത്ത് ആരംഭിച്ചു. എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ.സി.വേണുഗോപാലിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ വ്യക്തമാക്കി. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞാൽ രാഹുൽ ഗാന്ധിയുടെ പച്ചക്കൊടി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെ.സി ക്യാമ്പ്.

എംഎല്‍എമാരുടെ എണ്ണം മാത്രമാകരുത് പരിഗണനയെന്ന് നിരീക്ഷകരോട് സതീശൻ ആവശ്യപ്പെട്ടു. എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്നാണ് സതീശന്‍റെ വാദം. അതിനിടെ കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ. സുധാകരൻ കത്ത് നൽകി.

ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും 63 എംഎൽഎമാരെയും ഒന്നിച്ചും ഒറ്റയ്ക്ക് ഒറ്റയ്ക്കും കാണും.

Kerala

ഫെഫ്ക ജനറല്‍ ബോഡി യോഗം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ഫെഫ്ക പ്രൊഡക്‌ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍റെ ഇന്നു ചേരാനിരുന്ന ജനറല്‍ ബോഡി യോഗം ഹൈക്കോടതി സ്റ്റേ ചെയ്തു.

യൂണിയൻ നിയമാവലിക്കും ബന്ധപ്പെട്ട നിയമങ്ങള്‍ക്കും വിരുദ്ധമായിട്ടുള്ള പൊതുയോഗം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി. മെഹറൂഫ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് കെ.വി. ജയകുമാറിന്‍റെ ഉത്തരവ്.

ഇന്നു ജനറല്‍ ബോഡി യോഗം നടത്തുന്നത് തടയാന്‍ ലേബര്‍ കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്.

സര്‍ക്കാര്‍, ലേബര്‍ കമ്മീഷണര്‍, ഫെഫ്ക പ്രൊഡക്‌ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ എന്നിവര്‍ക്ക് നോട്ടീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ്; കെഎസ്ഇബി ഉന്നതതല യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് നടപ്പിലാക്കാൻ കെഎസ്ഇബി ഉന്നതതല യോഗത്തിൽ തീരുമാനം. വൈകുന്നേരം ആറിനും രാത്രി 12നും  ഇടയിൽ അരമണിക്കൂർ വരെയാണ് ലോഡ് ഷെഡിംഗിന് തീരുമാനമായിരിക്കുന്നത്.

പീക്ക് അവറിൽ വാഹന ചാർജിംഗ് പാടില്ലെന്നും എസി താപ നില 24 നും 26 നും ഇടക്ക് ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി.

സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർധനയെക്കൾ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. വൈകുന്നേപം ആറിന് ശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എസിയുടെ ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായത് എന്നാണ് മനസിലാകുന്നതെന്ന് ഉന്നത തലയോഗത്തിൽ വിലയിരുത്തലുണ്ടായി.

Kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ചൊവ്വാഴ്ച ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച ഉന്നതതല യോഗം ചേരും. തുടർനടപടികൾ ചൊവ്വാഴ്ച ഉണ്ടാകാനാണ് സാധ്യത. ഇതിനിടെ കൂടുതൽ വൈദ്യുതി നിയന്ത്രണത്തിനും ബോര്‍ഡ് തയ്യാറെടുക്കുകയാണ്. പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം.

പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പായില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കിയതിന് പിന്നാലെ കെഎസ്ഇബി, പവർ എക്സ്ചേഞ്ചിനെ സമീപിച്ചെങ്കിലും വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ദേശീയതലത്തിൽ ആവശ്യകത വർധിച്ചതും കാരണമായി.

പുറത്ത് നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പെറ്റീഷന്‍ നല്‍കുന്നത് കഴിഞ്ഞ എട്ടിന്. എന്നാൽ കമ്മീഷൻ തീരുമാനം നീട്ടിക്കൊണ്ടു പോയി. കഴിഞ്ഞ 24 ന് കമ്മീഷൻ ഹിയറിംഗ് നടത്തിയെങ്കിലും തീരുമാനം എടുത്തില്ല. ഒടുവിൽ വൈദ്യുതി വകുപ്പിൽ നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായപ്പോഴാണ് ഞായറാഴ്ച ഉച്ചയോടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി നൽകിയത്.

വൈകുന്നേരം തന്നെ പവർ എക്സ്ചേഞ്ചിലെ ടേം എഹെഡ് മാര്‍ക്കറ്റ് വഴി ഇതിനായി ഡിമാൻഡ് വെക്കുകയും ചെയ്തു. എന്നാൽ വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് കെഎസ്ഇബിക്ക് ലഭിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്ന് ദേശീയ തലത്തിൽ വൈദുതി ആവശ്യം കൂടിയതാണ് കാരണം.

ഇനി എന്ന് ലഭ്യമാകുമെന്ന കാര്യവും അറിയില്ലെന്ന് ബോര്‍ഡ് വൃത്തങ്ങൾ അറിയിച്ചു. 90 ദിവസം മുമ്പ് തന്നെ അഡ്വാന്‍സ് ആയി പവർ എക്സ്ചേഞ്ചിൽ അപേക്ഷിക്കാം. വേനലിലെ വര്‍ധിച്ച ആവശ്യം മുന്‍കൂട്ടി കണ്ട് ഇക്കാര്യത്തിൽ നടപടി എടുക്കുന്നതിൽ കെഎസ്ഇബിക്കും ഗുരുതര വീഴ്ച സംഭവിച്ചു. ഇതിനിടെ സംസ്ഥാനം കൂടുതൽ വൈദ്യുതി നിയന്ത്രണത്തിലേക്ക് കടക്കുകയാണ്.

വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന പീക്ക് അവറിൽ പതിനഞ്ച് മിനിറ്റ് വരെ നിലവിൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ട്. ഇത് അരമണിക്കൂർ വരെ നീട്ടുന്ന കാര്യം പരിഗണനയിലാണ്.

Kerala

ബ്രിക്സ് രാജ്യങ്ങളിലെ പ്രതിനിധി സമ്മേളനം കുമരകത്ത്

കോട്ടയം: ബ്രിക്സ് രാജ്യങ്ങള്‍ ചേര്‍ന്ന് പ്രവന്‍റീവ് ആൻഡ് ട്രഡീഷണല്‍ മെഡിസിന്‍ സെന്‍റർ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി കുമരകത്ത് നവംബറില്‍ 11 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം നടക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ അറിയിച്ചു.

റഷ്യന്‍ പാര്‍ലമെന്‍റിന്‍റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമയില്‍ നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു .അവിടെ കേരളത്തിന്‍റെ പരമ്പരാഗത ചികിത്സാരീതികളെക്കുറിച്ചും ആയുര്‍വേദത്തിന്‍റെ സാധ്യതകളെക്കുറിച്ചും പങ്കെടുത്ത് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളുടെ പരമ്പരാഗത ചികിത്സാരീതികളെ ഏകോപിപ്പിച്ച് ശാസ്ത്രീയമായി വികസിപ്പിക്കുകയും ആഗോളതലത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് പ്രിവന്റീവ് ആന്റ് ട്രഡീഷ്ണല്‍ മെഡിസിന്‍ സെന്റര്‍ സ്ഥാപിക്കുന്നത്.

ഇതിനായി ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വാകത്താനത്ത് സ്ഥലം കണ്ടെത്തി നല്‍കും. കുമരകത്ത് നവംബര്‍ 12,13,14 തിയതികളിലാണ് 11 രാജ്യങ്ങളിലെ നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം.

Kerala

ഉഷ്ണതരംഗം: ഉന്നതതല യോഗത്തിലെ നിർദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തു നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതലയോഗത്തിലെ പ്രധാന നിര്‍ദേശങ്ങൾ

► കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അഥോറിറ്റിയും ജലവിഭവ വകുപ്പും അടിയന്തര നടപടിയെടുക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി ഇക്കാര്യത്തില്‍ ഏകോപനം ഉണ്ടാകണം.

► തദ്ദേശ സ്ഥാപനങ്ങളിലെല്ലാം ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനം സ്ഥാപിക്കണം. താപനില, മഴ, ആര്‍ദ്രത, ജലനിരപ്പ് തുടങ്ങിയ വിവരങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ശേഖരിക്കാനും പ്രാദേശികമായി പ്രദര്‍ശിപ്പിക്കാനും കാലാവസ്ഥ സാക്ഷരത സൃഷ്ടിക്കാനുമാകണം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ഇതിനായി പണം അനുവദിക്കും.

► മഴ മാപിനി സ്ഥാപിക്കാനായി ദുരന്ത നിവാരണ അഥോറിറ്റി ഈ മണ്‍സൂണിന് മുന്പേ നടപടി പൂര്‍ത്തീകരിക്കണം. ഫ ണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി കണ്ടെത്തണം. ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനമായ കവചം സംവിധാനത്തിന്‍റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം. സൈറണ്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ബാറ്ററികള്‍, മറ്റ് സാങ്കേതിക കാര്യങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. സ്കൂളുകളിലെ കാലാവസ്ഥാ മാപിനികളുടെ പ്രവര്‍ത്തനം അടുത്ത തലത്തിലേക്ക് ഉയര്‍ത്തണം. ദുരന്ത സാധ്യത കൂടിയ ഇടങ്ങളില്‍ ഓട്ടോമാറ്റിക് മാപിനികള്‍ കൂടി സ്ഥാപിക്കണം.

► തെരഞ്ഞെടുത്ത ആശുപത്രികളില്‍ നൂതന സൗകര്യത്തോടു കൂടിയ സ്ഥിരം ഹീറ്റ് ആന്‍ഡ് ബേണ്‍ ക്ലിനിക്ക് സ്ഥാപിക്കണം.

► അങ്കണവാടികളെ താപ പ്രതിരോധ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹീറ്റ് റെസിലിയന്‍റ് കെട്ടിടങ്ങളാക്കി മാറ്റണം. കൂള്‍ റൂഫ്, വെന്‍റിലേഷന്‍ തുടങ്ങിയവ ഉറപ്പ് വരുത്തിയാകും ഇത് ചെയ്യുക. ആവശ്യമായ സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കും.

► ആരോഗ്യ കേന്ദ്രങ്ങളെ ഹീറ്റ് റെസിലിയന്‍റ് കെട്ടിടങ്ങളാക്കി മാറ്റാന്‍ നടപടി സ്വീകരിക്കണം. വരും വര്‍ഷങ്ങളിലും ചൂട് വര്‍ധിക്കുമെന്ന പ്രവചനം ഗൗരവമായി കണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. സംസ്ഥാന ദുരന്ത പ്രതിരോധ നിധിയില്‍ (എസ്ഡിഎംഎഫ്) നിന്ന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കും.

► വൈദ്യുതി വിതരണം മുടങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കാന്‍ കെഎസ്ഇബി ശ്രമിക്കണം. എസി ഉപയോഗം ഇനിയും വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ആസൂത്രണം നടത്തണം.

► ചൂട് അധികമായതിനാല്‍ ഇഴജന്തുക്കള്‍ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണിത്. വീടും പരിസര പ്രദേശങ്ങളും പാമ്പുകള്‍ കയറാതിരിക്കാന്‍ ജാഗ്രത പാലിക്കണം. പാമ്പുകടി ഏറ്റാല്‍ സമയോചിതമായ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കണം. കൂടുതല്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ആന്‍റിവെനം ലഭ്യമാക്കണം.

► പാമ്പുകടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷ സംബന്ധിച്ച അവബോധം ജനങ്ങള്‍ക്ക് ലഭ്യമാക്കണം. സ്നേക്ക് റെസ്ക്യൂവേഴ്സിന്‍റെ സേവനം വനം വകുപ്പ് ഉറപ്പുവരുത്തണം.

► വേനല്‍കാലത്ത് അമീബിക് മസ്തിഷ്ക്കജ്വരം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുക, മുഖം കഴുകുക, കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കുക തുടങ്ങിയവ ഒഴിവാക്കണം. ജലസംഭരണികള്‍ വൃത്തിയാക്കണം, മാലിന്യം ഒഴുകുന്നത് തടയണം.

► അത്യാവശ്യ ഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Kerala

പാമ്പുകടിയേറ്റുള്ള മരണം; ഡിഎംഒമാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്‍റെ യോഗം വിളിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആണ് ഡിഎംഒമാരുടെ യോഗം വിളിച്ചത്.

ക്യാഷ്വാലിറ്റിയില്‍ എത്തുന്ന കേസുകളില്‍ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് പേര്‍ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മൂന്ന് മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നില്ല. രോഗികള്‍ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചത്.

അതേസമയം, തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരന്‍ മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. വ്യാഴാഴ്ച അര്‍ധരാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് അഞ്ചാമത്തെ പാമ്പിനെ വീട്ടിനുള്ളിലെ ശുചിമുറിയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച മാത്രം രണ്ടു പാമ്പുകളെ വനം വകുപ്പ് പിടികൂടി. പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരന്‍ ആള്‍ജോയും സഹോദരന്‍ അനോഷും ഉറങ്ങിയിരുന്ന മുറിയുടെ സമീപത്തെ ശുചിമുറിയില്‍ ആയിരുന്നു പാമ്പ് ഉണ്ടായിരുന്നത്.

പ്രദേശത്ത് ദിവസങ്ങളായി വനം വകുപ്പ് പരിശോധന നടത്തി വരികയാണ്. തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തിയ സാഹചര്യത്തില്‍ വനം വകുപ്പും സര്‍പ്പ ടീമും രാവിലെ വീട്ടിലെത്തി ശുചിമുറിയുടെ തറയും വീടിന് പുറത്തെ തറയുടെ ഭാഗങ്ങളും പൊളിച്ച് പരിശോധന നടത്തി.

Kerala

കൊല്ലത്തെ ഗുണ്ടാ അസോസിയേഷന്‍ യോഗം; കെട്ടിടം പോലീസ് സീൽ ചെയ്തു

കൊല്ലം: ജില്ലയില്‍ ഗുണ്ടാ നേതാക്കള്‍ അസോസിയേഷന്‍ ഓഫീസ് തുറക്കാന്‍ ഉദ്ദേശിച്ച കെട്ടിടം പോലീസ് സീൽ ചെയ്തു. കെട്ടിട ഉടമക്കെതിരെ അന്വേഷണം നടത്തും.

സംഘത്തിലെ ഒരാള്‍ നടത്തിയിരുന്ന ജിമ്മും അടച്ചുപൂട്ടി. റീല്‍ ചിത്രീകരിച്ച ഗുണ്ടകളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗുണ്ടകള്‍ക്ക് എതിരെ കാപ്പ ചുമത്തുന്നതും പോലീസിന്‍റെ പരിഗണനയിലുണ്ട്.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കോളജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാന്‍ പദ്ധതി ഇട്ടത്. ഓഫീസ് തുറക്കുന്നതിന് മുന്നോടിയായി ഗുണ്ടകള്‍ യോഗം ചേര്‍ന്നു.

തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് യോഗത്തിന് ഗുണ്ടകള്‍ എത്തിയത്. സംഘം ചേര്‍ന്നവര്‍ കൊടും ക്രിമിനലുകളാണ്.

National

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സര്‍വകക്ഷിയോഗം വൈകീട്ട്, പ്രധാനമന്ത്രി പങ്കെടുക്കില്ല

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് വൈകുന്നേരം നടക്കും. അഞ്ചിന് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കും.

വിദേശകാര്യ, ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുക്കും. വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും. ആഗോള വ്യാപാരത്തെയും ഊര്‍ജ വിതരണത്തെയും ബാധിക്കുന്ന തരത്തില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രനീക്കം.

ഇറാന്‍- ഇസ്രയേല്‍- യുഎസ് സംഘര്‍ഷത്തെ തുടർന്നു രാജ്യം നേരിടുന്ന പ്രതിസന്ധികള്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയെല്ലാം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ യോഗത്തില്‍ വിശദീകരിക്കും.

യോഗത്തില്‍ സംബന്ധിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സോണിയാഗാന്ധിയുടെ അനാരോഗ്യം കാരണം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

District News

കൂരാച്ചുണ്ടിൽ അനുസ്മരണ യോഗം ചേർന്നു

കൂരാച്ചുണ്ട്: 2001ൽ പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ മരിച്ച ജീസസ് യൂത്ത് പ്രവർത്തകരായിരുന്ന കൂരാച്ചുണ്ട് സ്വദേശി റോയി ജോസഫ്, ചെമ്പനോട സ്വദേശിനികളായ രജനി മാത്യു, റീന ബാസ്റ്റിൻ പാലറ, ഷിജി തോമസ്, ബിന്ദു ദേവസ്യ എന്നിവരുടെ 25 -ാം വാർഷിക അനുസ്മരണ യോഗം കൂരാച്ചുണ്ട് സെന്‍റ് തോമസ് ഫൊറോന പള്ളിയിലും ചെമ്പനോട സെന്‍റ് ജോസഫ്സ് പള്ളിയിലും ആചരിച്ചു.

താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, ഒപ്പീസ് എന്നീ തിരുക്കർമ്മങ്ങൾ നടന്നു. ഫാ. സന്തോഷ് ചുവപ്പുങ്കൽ, ഫാ. രാജേഷ് വയലുങ്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് പാരീഷ് ഹാളിൽ നടന്ന അനുസ്മരണ യോഗം കേരള ജീസസ് യൂത്ത് കോഡിനേറ്റർ ഗോഡ്വിൻ ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്‍റർനാഷണൽ കോർഡിനേറ്റർ ഡോ. മിഥുൻ പോൾ മുഖ്യപ്രഭാഷണം നടത്തി. ഫാ. രാജേഷ് വയലുങ്കൽ എംസിബിഎസ്, സിസ്റ്റർ ഡാഫ്നി, റെജി കരോട്ട്, അമൽ ജോയ്, ജോഷി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നും നടന്നു.

Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്.

പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റ് തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിക്കും.

നേരത്തെ, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സംസ്ഥാന പോലീസ് മേധാവിയുമായി ആശയവിനിമയം നടത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍, പ്രശ്‌നബാധിത മേഖലകള്‍ തുടങ്ങിയവ ചര്‍ച്ചയായി.

പ്രശ്‌നബാധിത ബൂത്തുകള്‍, കേന്ദ്ര സേനകളുടെ വിന്യാസം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.

Kerala

ജി. സുധാകരന് വേണ്ടി രംഗത്തിറങ്ങാൻ സിപിഎം പ്രവർത്തകരും; ഏരിയാ കമ്മിറ്റി അംഗത്തിന്‍റെ വീട്ടിൽ യോഗം ചേർന്നു

ആലപ്പുഴ: പാർട്ടി വിട്ടിട്ടും സിപിഎമ്മിന് തലവേദനയായി ജി. സുധാകരൻ. അദ്ദേഹത്തെ അനുകൂലിക്കുന്ന സിപിഎം പ്രവർത്തകർ ഉൾപ്പെടെയുള്ളവർ യോഗം ചേർന്നു. ചാരുംമൂട് ഏരിയയിലെ ജി. സുധാകരന്‍റെ അനുകൂലികളാണ് ഇന്ന് രാവിലെ യോഗം ചേർന്നത്.

സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്‍റെ വീട്ടിൽ ചേർന്ന യോഗത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ, മുൻ പാർട്ടി ഏരിയ സെക്രട്ടറിമാർ, മുൻ ഏരിയ- ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മുൻ ജനപ്രതിനിധികൾ, യുവജന സംഘടന നേതാക്കൾ അടക്കമുള്ള ഇരുപതോളം ആളുകൾ പങ്കെടുത്തു.

സുധാകരന്‍റെ ജന്മനാട്ടിൽ വ്യാഴാഴ്ച സിപിഎം പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരൻ അനുകൂലികൾ രഹസ്യ യോഗം ചേർന്നത്.

അതേസമയം, സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി യായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെതിരെ സൈബര്‍ ഇടങ്ങളിൽ സിപിഎം വിമർശനം ശക്തമാക്കി. പ്രതിഷേധം കണക്കിലെടുത്ത് സുധാകരന്‍റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പുന്നപ്ര പൊലീസിനാണ് സുരക്ഷാ ചുമതല.

സുധാകരനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിനിടെ, ജി സുധാകരന്‍റെ വീടിന് സമീപം പ്രതിഷേധ ബാനറും സ്ഥാപിച്ചു. കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും എന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്.

Kerala

ഗണേഷ് കുമാർ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും

കൊല്ലം: ഭാര്യയുടെ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജിവച്ചേക്കും എന്ന് സൂചന. മന്ത്രി വാളകത്തെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. രാവിലെ പത്തിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും.

സംഭവത്തിൽ വിശദീകരണം തേടുന്ന മുഖ്യമന്ത്രി ഗണേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെടുമെന്നാണ് സൂചന. ആരോപണം അതീവ ഗുരുതരമെന്നാണ് സിപിഎം നിലപാട്. ആരോപണം തെരഞ്ഞെടുപ്പിൽ മുന്നണിയെ ബാധിച്ചേക്കുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.

വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം രണ്ടുദിവസത്തിനകം ചേർന്നേക്കും. മന്ത്രിയെ മാറ്റി നിർത്തണമെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തിൽ ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല.

ഗണേഷ് കുമാറിനെതിരെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദു കൃഷ്ണൻ കൊടുത്ത പരാതിയിലും തുടർനടപടി ആയിട്ടില്ല. പോലീസിന്റെ മെല്ലെപ്പോക്ക് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും.

Kerala

ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; 50 സീറ്റുകളിൽ ഇന്ന് തീരുമാനമാകും

ന്യൂഡൽഹി: ബിജെപിയുടെ നിർണായക തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകുന്നേരം ചേരും. ബിജെപി ആസ്ഥാനത്ത് ആദ്യം പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന പാർലമെന്‍ററി ബോർഡ് യോഗം ചേരും. ഇതിന് ശേഷം തെരഞ്ഞെടുപ്പ് സമിതിയും സംസ്ഥാനത്തെ നേതാക്കൾ അടക്കം പങ്കെടുക്കുന്ന യോഗവും ചേരും.

50 സീറ്റുകളിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് വിവരം. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമാകും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. കാര്യമായ സർപ്രൈസുകളില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

സംസ്ഥാന നേതൃത്വത്തിന്‍റെ പട്ടികയ്ക്ക് കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ അംഗീകാരം നൽകും. കേരളത്തിൽ നിന്നുള്ള പ്രധാന നേതാക്കൾ എല്ലാം ഡൽഹിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഘടകകക്ഷി നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളിയും സാബു ജേക്കബും അടക്കം മത്സരിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയർത്തുന്നത്.

അതേസമയം, തിരുവനന്തപുരത്തും പാലക്കാടും തൃശൂരും അടക്കം ബിജെപി ചുവരെഴുത്തുകൾ തുടങ്ങിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ പാലക്കാട് ശോഭ സുരേന്ദ്രൻ പ്രചാരണത്തിന് തുടക്കമിട്ടു. മണ്ഡലത്തിൽ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തും പാർട്ടി നേതാക്കളെ കണ്ടും ശോഭ സജീവമായി.

District News

അനുമോദന സദസ് സംഘടിപ്പിച്ചു

ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റിന്‍റെ കുടുംബ സംഗമത്തോടനുബന്ധിച്ച് ചേർന്ന അനുമോദന സദസിൽ ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഏരുവേശി പഞ്ചായത്ത് വാർഡുകളിലക്കും വിജയിച്ചവരെ ആദരിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു.

ചെമ്പേരി വൈഎംസിഎ പ്രസിഡന്‍റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മികച്ച പ്രിൻസിപ്പലിനുള്ള അവാർഡ് നേടിയ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവിനെ അനുമോദിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വൈഎംസിഎ നാഷണൽ കൗൺസിൽ ചെമ്പേരി വനിതാ ഫോറത്തിന് നൽകിയ തയ്യൽ മെഷീനും ചടങ്ങിൽ വിതരണം ചെയ്തു.

പ്രോഗ്രാം കോ -ഓർഡിനേറ്റർ സിബി പിണക്കാട്ട്, ഏരുവേശി പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് പരത്തനാൽ, ബെന്നി ജോൺ, ഷാജി ജോസഫ്, ജോജി വട്ടോളി, ടെസി ഇമ്മാനുവൽ, ജയശ്രീ ശ്രീധരൻ, മേരി ഫ്രാൻസിസ്, കെ.ഒ. ജനാർദ്ദനൻ, ലിസിയമ്മ ജോസഫ്, റോബി സഖറിയാസ് എന്നിവർ പ്രസംഗിച്ചു.

Kerala

ആർഎസ്പിയിൽ പൊട്ടിത്തെറി; സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടു

കോട്ടയം: ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടു. ഷിബു ബേബി ജോണിനെതിരെ ആഞ്ഞടിച്ചാണ് സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടത്.

എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആര്‍എസ്പിയില്‍ കലഹം രൂക്ഷമായിരുന്നു. കാര്‍ത്തിക് പ്രേമചന്ദ്രന് എല്ലാ കമ്മിറ്റിയിലും ഭുരിപക്ഷമുണ്ടെന്നും അത് അംഗീകരിക്കാത്ത ഷിബു ബേബി ജോണ്‍ നേതാവ് അല്ലെന്നുമാണ് സജി ഡി ആനന്ദിന്‍റെ വിമര്‍ശനം.

ജയിക്കും എന്നതാണ് പ്രേമചന്ദ്രന്റെ മകന്റെ അയോഗ്യത. പ്രേമചന്ദ്രന്‍റെ മകന്‍ ജയിച്ചാല്‍ കുഴപ്പമാകുമെന്ന് ചിന്തിക്കുന്നവരാണ് അവര്‍. കാര്‍ത്തിക് ജയിച്ച് എങ്ങാന്‍ മന്ത്രിയായാലോ? അധികാരമെല്ലാം ഒരു വീട്ടിലേക്ക് പോകും. ആ വീട്ടിലേക്ക് പാര്‍ട്ടിയുടെ പിടിയും പോകുമെന്ന ഭയമാണ്.

രണ്ട് തവണ പരാജയപ്പെട്ട ഷിബു ബേബി ജോണ്‍ മാറി നിന്ന് ഈ ചെറുപ്പക്കാരനെ ചവറയില്‍ പരീക്ഷിച്ചാല്‍ ജയിക്കും. നേര്‍ച്ചക്കോഴിയെ ഇവിടെ കൊണ്ടിറക്കിയിരിക്കുകയാണ്. രാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിച്ചാലും ആര്‍എസ്പിക്കാരനായി പ്രവര്‍ത്തിക്കില്ലെന്നും സജി ഡി ആനന്ദ് പറഞ്ഞു.

കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ ആര്‍എസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍. നൗഷാദും രാജിവച്ചിരുന്നു. ചവറ സ്വദേശിയും ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ വിഷ്ണു മോഹനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി ഇറക്കാനുള്ള നീക്കമാണ് ആര്‍എസ്പിയില്‍ കടുത്ത പോരിന് ഇടയാക്കിയത്.

Latest News

Corehub Up