x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലം ബീച്ചില്‍ തിരകളുടെ ശക്തി കുറയ്ക്കാനുള്ള ജിയോ ട്യൂബ് സ്ഥാപിക്കല്‍ വൈകുന്നു


Published: June 22, 2026 06:47 AM IST | Updated: June 22, 2026 06:47 AM IST

കൊല്ലം കടല്‍തീരം.

കൊല്ലം : കൊല്ലം ബീച്ചില്‍ തിരകളുടെ ശക്തി കുറയ്ക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമായി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട ജിയോട്യൂബ് സ്ഥാപിക്കുന്ന പദ്ധതി നാലുവര്‍ഷമായിട്ടും എങ്ങും എത്തിയില്ല. പദ്ധതി നടപ്പാക്കാനായി സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭിക്കാത്തതാണ് തടസമാകുന്നത്. 10 കോടിയുടെ പദ്ധതിയാണ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്.

ചെന്നൈ ഐഐടിയും തീരദേശവികസന കോര്‍പറേഷനും ജിയോ ട്യൂബ് സ്ഥാപിക്കാനായി പഠനം നടത്തിയിരുന്നു. മൂന്നു ജിയോ ട്യൂബുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്.
തീരത്തുനിന്ന് 200 മീറ്റര്‍ മാറി, ബീച്ചിനു സമാന്തരമായി, കടലിലെ ആഴം കുറഞ്ഞ ഭാഗത്താണ് മൂന്ന് ജിയോ ട്യൂബുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചത്.

ജിയോ ട്യൂബിന്‍റെ രണ്ടുഭാഗത്തും പുലിമുട്ടുകള്‍ നിര്‍മിക്കും. ജിയോ ട്യൂബ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തിരകളുടെ ശക്തി കുറയും. അപകടങ്ങളും ഒഴിവാകും. ജിയോ ട്യൂബ് നിര്‍മിക്കുന്ന ഭാഗത്ത് ജല കായിക-വിനോദങ്ങള്‍ക്ക് സൗകര്യമൊരുക്കാനാണ് പദ്ധതിയിട്ടത്.

അപകട മേഖല

ബീച്ചില്‍ അറുപതിലധികം പേര്‍ക്ക്് ഇതുവരെ ജീവന്‍ നഷ്ടമായി. കടലേറ്റത്തില്‍ കര വന്‍തോതില്‍ നഷ്്‌ടമാകുകയാണ്. ഇതു തടയാനും തീരം പുനഃസൃഷ്ടിക്കാനും ജിയോ ട്യൂബുകള്‍ സഹായകരമാണ്.

ദീര്‍ഘകാലം നിലനില്‍ക്കുന്ന വസ്തുക്കള്‍കൊണ്ടാണ് ജിയോ ട്യൂബ് നിര്‍മിക്കുന്നത്. അതിനുള്ളില്‍ മണല്‍ നിറച്ച് സ്ഥാപിക്കുന്നത് പരിസ്ഥിതിക്കും ഗുണകരമാണ്. കടല്‍ഭിത്തി കെട്ടാനുള്ള വലിയ ചെലവ് ജിയോ ട്യൂബ് സ്ഥാപിക്കാന്‍ ചെലവാകില്ല.

കടലാക്രമണം തടയാൻ

കടലാക്രമണം തടയാനായി നിര്‍മിക്കുന്ന സിന്തറ്റിക് ട്യൂബാണിത്. ടൂബിനുള്ളില്‍ മണല്‍ നിറച്ചാണ് സ്ഥാപിക്കുന്നത്. കടലാക്രമണം കൂടുതലുള്ള തിരുവനന്തപുരം പൂന്തുറ, എറണാകുളം ചെല്ലാനം, എടവനക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രവര്‍ത്തനം: പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് മികച്ച ട്യൂബുകള്‍ നിര്‍മിക്കുന്നത്. ട്യൂബിലേക്ക് കടലില്‍ നിന്ന് മണല്‍ നിറച്ച് കടല്‍ത്തീരത്ത് സ്ഥാപിക്കുന്നു. കടലില്‍ നിന്ന് കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകള്‍ ജിയോ ട്യൂബില്‍ വന്നടിച്ച് ശക്തി കുറയുന്നു. അതിനാല്‍ കടല്‍ക്ഷോഭ സമയങ്ങളില്‍ തിരമാലകള്‍ ശക്തിയായി കരയിലേക്ക് അടിച്ചു കയറുന്നതിനെ തടയുന്നു. തിരമാലകള്‍ ശക്തി കുറഞ്ഞാകും തീരത്ത് വന്നണയുക.

വലിയ കോണ്‍ക്രീറ്റ് കല്ലുകള്‍ അഥവാ ടെട്രാപോഡുകള്‍ക്കു പകരമായി ഉപയോഗിക്കാവുന്ന ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യവുമായ ഒരു സംവിധാനമാണിത്. തിരുവനന്തപുരം പൂന്തുറയില്‍ തീരശോഷണം തടയുന്നതിനായി പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യഘട്ടം നിര്‍മിച്ചത്. പൂന്തുറ പള്ളി തീരത്ത് നിന്ന് 125 മീറ്റര്‍ ഉള്ളില്‍ തീരക്കടലില്‍ 700 മീറ്റര്‍ നീളത്തിലാണ് ജിയോ ട്യൂബ് സ്ഥാപിച്ചത്.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up