x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽനിന്നു വീണ് എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു


Published: June 30, 2026 04:25 AM IST | Updated: June 30, 2026 04:25 AM IST

സ്നേഹ

തൃശൂര്‍: ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഹോസ്റ്റൽ കെട്ടിടത്തിന്‍റെ നാലാംനിലയില്‍നിന്നു വീണ് എംബിബിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം കല്ലറ ചേലക്കപ്പിള്ളി വീട്ടില്‍ സ്നേഹ പൗലോസാണ് (20) മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ഗുരുതരപരിക്കേറ്റ സ്‌നേഹയെ ഹോസ്റ്റല്‍ അധികൃതരും സഹപാഠികളും ചേര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ എത്തിച്ചു വിദഗ്ധചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിക്കു തൊട്ടടുത്താണു ഹോസ്റ്റല്‍ ബ്ലോക്ക്. വിശദമായ അന്വേഷണം നടത്തിവരികയാണെന്നു തൃശൂർ ഈസ്റ്റ് പോലീസ് അറിയിച്ചു.

 

അനുശോചിച്ച് ജൂബിലി മിഷൻ
തൃശൂർ: ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്നു വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജ് അനുശോചിച്ചു. കെട്ടിടത്തിൽനിന്നു വീണ വിദ്യാർഥിനിയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിന് ജൂബിലി മിഷൻ പൂർണസഹകരണംനൽകും. സംഭവത്തെത്തുടർന്ന് വിദ്യാർഥികൾക്കു കൗണ്‍സലിംഗും പിന്തുണയും നൽകുന്നുണ്ട്. മരിച്ച വിദ്യാർഥിനിയുടെ കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും ഊഹാപോഹങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്നും പ്രിൻസിപ്പൽ അഭ്യർഥിച്ചു.

Tags : nattuvishesham district news

Recent News

Corehub Up