x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആതുര സേവനത്തിലും ജാതി വിവേചനത്തിനെതിരെയും മിഷനറിമാര്‍ വലിയ പങ്കുവഹിച്ചു: ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ

വെബ്ഡെസ്ക്
Published: August 10, 2026 11:44 PM IST | Updated: August 10, 2026 11:44 PM IST

കൊല്ലം രൂപതയുടെ മൂന്നുവര്‍ഷം നീണ്ടു നില്‍ക്കുന്ന 700 -ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രൂപതയിലെ ഓരോ ഭവനത്തിലേക്കും പ്രയാണം ചെയ്യാനുള്ള ‘ക്രിസ്തുജ്യോതി ജൂബില

കൊല്ലം: നമ്മുടെ നാട്ടില്‍ ജാതി വ്യവസ്ഥ നിലനിന്നപ്പോള്‍ ജാതി വിവേചനത്തിനെതിരെ താഴ്ന്ന ജാതിക്കാരെ ചികിത്സിക്കാന്‍ ഉന്നത കുലജാതരായ അലോപ്പൊതി ഡോക്ടര്‍മാര്‍ മാറിനിന്നപ്പോഴും ആതുര ശുശ്രൂഷയില്‍ ക്രൈസ്തവ മിഷനറിമാര്‍ വലിയ പങ്കുവഹിച്ചതായി തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ.

താഴ്ന്ന ജാതിക്കാരെ ചികിത്സിക്കാനായി തിരുവിതാംകൂര്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം ആരംഭിച്ചതാണ് കൊട്ടിയം ഹോളിക്രോസ് ആശുപത്രി. സാധാരണക്കാരന്‍റെ വിദ്യാഭ്യാസത്തിനായാണ് തങ്കശേരിയിലും തിരുവനന്തപുരത്തും സ്‌കൂളുകള്‍ ആരംഭിച്ചത്.

വി.ഡി. സതീശന്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നത്്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും ആര്‍ച്ച് ബിഷപ് പറഞ്ഞു.

ക്രൈസ്തവ ശുശ്രൂഷയില്‍ മാത്രമല്ല സമൂഹത്തിനാകെ സ്‌നേഹം പകരാന്‍ സാധിക്കണമെന്ന് കൊല്ലം ബിഷപ് പോള്‍ ആന്‍റണി മുല്ലശേരി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

പമ്പമുതല്‍ കന്യാകുമാരി വരേയും അറബികടല്‍ മുതല്‍ കന്യാകുമാരിവരേയും നീണ്ടു കിടന്ന കൊല്ലം രൂപത കാലാന്തരത്തില്‍ വിവിധ രൂപതകളായി വിഭജിച്ചതോടെ ചെറിയ പ്രദേശത്ത് ഒതുങ്ങിയതായും അദ്ദേഹം പറഞ്ഞു.

മൂന്നുവര്‍ഷം നീളുന്ന ജൂബിലി കാലയളവ് ആത്മീയ ഉണര്‍വിന്‍റെ കാലമാകണമെന്നും വിദ്യാഭ്യാസപരമായ ഉണര്‍വ് നേടുന്നതിനൊപ്പം 100 ശതമാനം സാക്ഷരത സമ്പാദിക്കാനും ആത്മീയ ജീവിതവും മെച്ചപ്പെട്ട ജീവിതവും നയിച്ച് പുതിയ സമൂഹമായി വളരാനായി പ്രയത്‌നിക്കണമെന്നും കൊല്ലം മുന്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍ പറഞ്ഞു.

കൊല്ലം രൂപത സമൂഹത്തിനു നല്‍കുന്ന സേവനം വിലമതിക്കാനാകാത്തതാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ചരിത്രം വിസ്മരിക്കാനും പുതു ചരിത്രം രചിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടക്കുന്ന കാലത്ത് പുതുതലമുറയ്ക്ക് ചരിത്രം പകര്‍ന്നു നല്‍കണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ആധുനിക ഘടന രൂപപ്പെടുത്തുന്നതിനും എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനും മുന്നിട്ടിറങ്ങിയത് ക്രൈസ്തവ മിഷനറിമാരാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ക്രൈസ്തവ മിഷനറിമാരുടെ പ്രവര്‍ത്തനത്തിനു പിന്നാലെയാണ് നവോത്ഥാന നായകര്‍ കടന്നുവരികയും സമൂഹത്തില്‍ പരിവര്‍ത്തനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

നൂറിലേറെ വൈദികരും നൂറിലേറെ കന്യാസ്ത്രീകളും ചടങ്ങില്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ രാഷ്്്ട്രീയ നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ നാനാമേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. വിവിധ ഇടവകകളില്‍ നിന്നെത്തിയ പ്രതിനിധികളും സദസിനെ സമ്പന്നമാക്കി.

Tags : Nattuvishesham DistrictNews DeepikaNews Missionaries

Recent News

Corehub Up