തൃശൂർ: നടത്തറ തിരുഹൃദയ ദേവാലയത്തിന്റെ ശതാബ്ദിയുടെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് പത്തു വീടുകൾ നിർമിച്ചു നൽകി. 80 ലക്ഷം രൂപ ചെലവിട്ടാണ് വീടുകൾ പണിത് സൗജന്യമായി നൽകിയത്. 28 വീടുകളുടെ അറ്റകുറ്റപ്പണികളും നടത്തി. ഇതിന് 20 ലക്ഷം രൂപയോളം ചെലവിട്ടു. ജാതി മത വ്യത്യാസമില്ലാതെയാണ് നടത്തറ മേഖലയിലെ കുടുംബങ്ങൾക്ക് സഹായം നൽകിയത്.
ഇടവകയിലെ വിശ്വാസികളിൽനിന്നാണ് തുക സമാഹരിച്ചത്. പത്തു വീടുകളുടെ സമർപ്പണം ഇന്നു രാവിലെ 8.30 ന് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിക്കും. 2022 മുതൽ 2026 വരെ നീണ്ടുനിന്ന ശതാബ്ദി ആഘോഷത്തിൽ 38 കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞതായി വികാരി ഫാ. നോബി അന്പൂക്കൻ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് സഹവികാരി ഫാ. ആൽബിൻ ചൂണ്ടൽ, ട്രസ്റ്റി അംഗങ്ങളായ തോമസ് നെല്ലിശേരി, തോമസ് മുണ്ടൻമാണി, സോജൻ ചെന്പകശേരി, ലെനിൻ തട്ടിൽ തുടങ്ങിയവർ പറഞ്ഞു. പോൾസണ്‍ നെല്ലിശേരി, ബിനു പാലോക്കാരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമിതിയായിരുന്നു നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.
Tags : Nattuvisesham District News