x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെയ്യാറ്റിന്‍കര നഗരസഭ : ഹരിതകര്‍മസേനക്ക് സംസ്ഥാനതല പുരസ്കാരം


Published: June 11, 2026 07:13 AM IST | Updated: June 11, 2026 07:13 AM IST

നെയ്യാറ്റിന്‍കര നഗരസഭയിലെ ഹരിതകര്‍മസേനാംഗങ്ങള്‍.

നെയ്യാറ്റിന്‍കര: സംസ്ഥാനത്തെ മികച്ച ഹരിതകര്‍മസേനയ്ക്കുള്ള അഡ്വ. ഷെരീഫ് ഉള്ളത്ത് പുരസ്കാരം നെയ്യാറ്റിന്‍കര നഗരസഭയിലെ ഹരിതകര്‍മസേനയ്ക്ക് ലഭിച്ചു. നെയ്യാറ്റിന്‍കര നഗരസഭയിലെ പഴയ 44 വാര്‍ഡുകളിലായി 88 ഹരിതകര്‍മ സേനാംഗങ്ങളാണുള്ളത്.
പുതുതായി രൂപീകരിച്ച രണ്ടു വാര്‍ഡുകളിലേയ്ക്ക് ഹരിതകര്‍മസേന പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടില്ല.

ഓരോ വാര്‍ഡിലും രണ്ടു വീതം ഹരിതകര്‍മസേനാംഗങ്ങളുണ്ട്. ഇവരെ നാലു ക്ലസ്റ്ററുകളിലായി തിരിച്ചിരിക്കുന്നു. ആദ്യത്തെ രണ്ടു ക്ലസ്റ്ററുകളില്‍ 12 വാര്‍ഡുകള്‍ വീതവും അടുത്ത രണ്ടു ക്ലസ്റ്ററുകളില്‍ 11 വീതവും വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ശന്പള തുല്യത വരുന്നതടക്കമുള്ള പ്രഫഷണലിസമാണ് ഈ നടപടിക്രമങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. രാവിലെ ഒന്പതിന് ഹരിതകര്‍മ സേനാംഗങ്ങള്‍ ജോലി ആരംഭിക്കും.

ദിവസവും ശരാശരി 40 മുതല്‍ 62 വരെ വീടുകള്‍ സന്ദര്‍ശിക്കാനാണ് നിര്‍ദേശം.
ഓരോ ദിവസത്തെയും ജോലി ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഫോട്ടോയും ഹാജരും നിര്‍ബന്ധം. പന്ത്രണ്ട് ദിവസം കൊണ്ട് വാര്‍ഡുതല ശേഖരണം പൂര്‍ത്തിയാകും. അഞ്ചു ദിവസം ആര്‍ആര്‍എഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) യൂണിറ്റില്‍ ഡ്യൂട്ടി ചെയ്യണം. ചുരുക്കത്തില്‍ ഒരു ഹരിതകര്‍മസേനാംഗം 17 ദിവസത്തിനകം പ്രതിമാസ ദൗത്യം കൃത്യമായി നിര്‍വഹിച്ച് കഴിഞ്ഞിരിക്കും.

ഓഫ് അടക്കം ബാക്കിയുള്ള ദിവസങ്ങളില്‍ മറ്റേതെങ്കിലും കര്‍മങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് വ്യാപൃതരാകാം. വീടുകളില്‍ നിന്ന് യൂസര്‍ ഫീ 70 രൂപയും വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 100 രൂപയുമാണ് ശേഖരിക്കേണ്ടത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up