x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാര്‍ക്കുമില്ല റോഡുമില്ല : കോടികൾ മുടക്കി നവീകരണം ; വെള്ളം പോലുമില്ലാതെ ഇരട്ടക്കുളം


Published: June 7, 2026 07:11 AM IST | Updated: June 7, 2026 07:11 AM IST

നവീകരണത്തിനുമുന്പ് നിറയെ വെള്ളത്തോടെയും നവീകരണശേഷം വെള്ളമില്ലാതെയും ഇരട്ടക്കുളത്തിന്‍റെ ദൃശ്യങ്ങൾ.

വെള്ളറട: കുന്നത്തുകാല്‍ പഞ്ചായത്തിലെ ഏറ്റവും വലിയ കുളമായിരുന്ന കാരക്കോണം ഇരട്ടക്കുളം നവീകരണത്തില്‍ അപാകതയെന്നു പരാതി. കുളം നവീകരിച്ച് ഉപയോഗയോഗ്യമാക്കണമെന്നു വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പലഘട്ടങ്ങളായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരണം നടത്തിയിയെങ്കിലും വെള്ളം വാര്‍ന്നു പോകുന്ന നിലയിലാണ് കുളത്തിന്‍റെ അവസ്ഥ.

ഒരു കോടിയിലേറെ രൂപ ചെലവഴിച്ചു പലവട്ടം നവീകരിച്ചിട്ടും ശരിയാകാത്തത് അഴിമതി മൂലമാണെന്നും ഇപ്പോള്‍ തുടരുന്ന നവീകരണത്തിന്‍റെ ഗതിയും പഴയപടിയാകുമെന്നുമാണ് നാട്ടുകാരുടെ വാദം. നിലവിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്തിനും പൊതുമരാമത്ത് അധികൃതര്‍ക്കും പരിസരവാസികള്‍ പരാതി നല്‍കിയെങ്കിലും പരിഗണിക്കുന്നില്ലെന്നാണു പരാതി. കുളത്തിനു ചുറ്റും റോഡും പാര്‍ക്കും ഒക്കെ സജ്ജമാക്കുമെന്ന പ്രഖ്യാപനവുമായാണ് നവീകരണം തുടങ്ങിയത്. വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍ പരിശീലനം നടപ്പിലാക്കുമെന്നും പറഞ്ഞിരുന്നു.

മഴക്കാലമായിട്ടും ഏതാനും അടി വെള്ളം പോലും നില്‍ക്കാത്ത നിലയിലാണ് കുളം. മലിനജലം കുളത്തിലേയ്ക്ക് എത്തുന്നത് തടയാന്‍ നടപടികളില്ലെന്നതാണ് പ്രധാന ആക്ഷേപം. ഉയര്‍ന്ന പ്രദേശമായ കന്നുമാമൂട്ടില്‍നിന്നും കാരക്കോണം ജംഗ്ഷനിലെയും മലിനജലവും മഴവെള്ളവും ഇപ്പോഴും കുളത്തിലേക്ക് എത്തുന്നുണ്ട്. കൂനമ്പന റോഡിലെ ഹൈസ്‌കൂളിന് എതിര്‍വശത്തുള്ള ഓടയിലൂലെ മലിനജലം കുളത്തിലേക്ക് എത്തുന്നു. പരാതി പറഞ്ഞിട്ടും ഇതു തടയാന്‍ നടപടിയുണ്ടായിട്ടില്ല.

കുളത്തിലേയ്ക്കിറങ്ങാന്‍ മുന്‍പ് ഉണ്ടായിരുന്ന കല്‍പടവുകള്‍ പലതും നവീകരണത്തില്‍ തകര്‍ന്നിട്ടുണ്ട്. കുളത്തിനുള്ളിലെ ചെളി പൂര്‍ണമായി നീക്കം ചെയ്തിട്ടില്ല. കോരി കരയിലേക്കിട്ട ചെളി മഴ വെള്ളത്തോടൊപ്പം കുളത്തിലേക്ക് ഒലിച്ചിറങ്ങിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഒരു വര്‍ഷം മുന്‍പ് നിര്‍മിച്ച കരിങ്കല്‍ ഭിത്തി തകര്‍ന്നു തുടങ്ങിയെന്നും നാട്ടുകാര്‍ പറയുന്നു. മലിനജലമാണ് കുളത്തിന്‍റെ അടിത്തട്ടില്‍ കെട്ടിനില്‍ക്കുന്നത്. രണ്ടേക്കര്‍ വിസ്തൃതിയുണ്ടായിരുന്ന പഞ്ചാ യത്തിന്‍റെ വക പ്രധാന പൊതുകുളത്തിന്‍റെ ചുറ്റുമുണ്ടായിരുന്ന പല ഭാഗവും മതില്‍ കെട്ടിയും മണ്ണിട്ടും കൈയേറിയതോടെ വിസ്തൃതി പകുതിയായി മുന്‍ കാലത്ത് താലൂക്കിലെ തന്നെ പ്രധാന നീന്തല്‍ കുളമായിരുന്ന ജല സമൃദ്ധമായിരുന്ന ഇരട്ടക്കുളം നിലവില്‍ കാടുമൂടി വെള്ളം വാര്‍ന്നുപോകുന്ന നിലയിലായി.

കുളം ശുചീകരിച്ച് ജലമെത്തിച്ച് നീന്തല്‍ കുളമായി പുനരുദ്ധരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും ജലസ്രോതസ് സംരക്ഷിക്കേ ണ്ട പഞ്ചായത്ത് അധികൃതര്‍ കോ ടികള്‍ പാഴാക്കി ഒന്നും കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up