x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസിനെ തടഞ്ഞ കേസ്: തത്കാലം നടപടി പാടില്ലെന്ന് ഹൈക്കോടതി

വെബ് ഡെസ്ക്
Published: August 4, 2026 10:09 PM IST | Updated: August 4, 2026 10:09 PM IST

പ്രതീകാത്മക ചിത്രം

തൊടുപുഴ: മങ്ങാട്ടുകവലയില്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ പോലീസിനെ തടഞ്ഞവര്‍ക്കെതിരേ തത്കാലം നടപടികള്‍ പാടില്ലന്ന് ഹൈക്കോടതി.

കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ, സിപിഒ എന്നിവരുടെ വാഹനത്തില്‍നിന്നും ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇവരെ തടഞ്ഞ് പ്രതിഷേധിച്ചത്. ഇതിന്‍റെ പേരില്‍ 208 പേര്‍ക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റീസ് സി.എസ്. ഡയസിന്‍റെ വാക്കാല്‍ നിര്‍ദേശം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എം.എസ്. ശരത്തും മറ്റും സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ പോലീസ് സാവകാശം തേടിയതിനെത്തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.

കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്‌ടര്‍ എന്‍.എസ്. റോയി, സിവില്‍ പോലിസ് ഓഫീസര്‍ ജിജോ ആന്‍റണി എന്നിവര്‍ മദ്യപിച്ചിരുന്നതായി പിന്നീട് കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ രക്ത സാമ്പിള്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇവര്‍ എത്തിയ പോലീസ് ജീപ്പിനുള്ളില്‍ ഒഴിഞ്ഞ മദ്യക്കുപ്പിക്കു പുറമേ നിരോധിത പുകയില ഉത്പന്നം, ചീട്ടുകള്‍ എന്നിവയും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡിഐജി ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഹര്‍ജിക്കാര്‍ക്കായി അഡ്വ. പി.പി. താജുദീന്‍ ഹാജരായി.

Tags : Nattuvishesham Local News Police High Court

Recent News

Corehub Up