വിഴിഞ്ഞം: തീരദേശ മണ്ഡലമായ കോവളത്തെ പ്രശ്നബാധിത ബൂത്തുകളിൽ പഴുതടച്ചുള്ള സുരക്ഷയൊരുക്കാൻ തയാറെടുത്ത് പോലീസ്. കേരള പോലീസിനു പുറമെ ആർപിഎഫ്, ഒഡീഷ പോലീസ് ഉൾപ്പെടെയുള്ളവർ ബൂത്തുകളിൽ സുരക്ഷയൊരുക്കും. ഇതിനുപരി ആവശ്യമെന്നു കണ്ടാൽ കൂടുതൽ ഫോഴ്സിനെ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. വിഴിഞ്ഞം, കാഞ്ഞിരംകുളം, പൂവാർ, സ്റ്റേഷൻ പരിധികളിലായി 65 ഓളം പ്രശ്നബാധിതവും പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതുമായ ബൂത്തുകളുള്ളതായാണറിവ്. ഇതിൽ കാഞ്ഞിരംകുളത്തും വിഴിഞ്ഞത്തും മാത്രമായി കുഴപ്പങ്ങൾ നിറഞ്ഞ 60 ഓളം ബൂത്തുകളുണ്ട്.
പുല്ലുവിള, കരുംകുളം, പൂവാർ, അടിമലത്തുറ, വിഴിഞ്ഞം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ എക്കാലവും പ്രശ്നബാധിതമായതിനാർ ഇവിടങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിക്കും. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും തമ്മിലടിച്ച പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാനും പിരിച്ചു വിടാനുമായി പോലീസ് ഏറെ പാടുപെടേണ്ടിവന്നു. അതു കണക്കിലെടുത്താണ് കൂടുതൽ ഉദ്യോഗസ്ഥരെ ഇക്കിറി തീരദേത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചത്. കോവളത്ത് നാലു ബൂത്തുകൾ പ്രശ്നബാധിതമായുണ്ടായിരുന്നെങ്കിലും ഇക്കുറി അതില്ലെന്നും പറയുന്നു.
Tags : Local News Nattuvishesham Kollam Thiruvananthapuram