കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ടൗൺ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നഗരസഭ പ്രതിഷേധ മാർച്ച് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്
ആലപ്പുഴ: മുല്ലക്കൽ- കൈചൂണ്ടി റോഡിലെ വഴിയോര വാണിഭ പുനരധിവാസ വിഷയത്തിൽ ആലപ്പുഴ നഗരസഭാ കൗൺസിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിൽ വഴിയോര വാണിഭക്കാരെ പുനരധിവസിപ്പിക്കാൻ അനുവദിക്കില്ല. അങ്ങനെ സംഭവിച്ചാൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നഗരസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ലാഘവത്തോടെ കൗൺസിലിൽ പാസാക്കിയ ഈ വിഷയത്തിന്റെ എല്ലാ വശങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തി തീരുമാനമെടുക്കണം. വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസത്തിന് ഏകോപന സമിതി എതിരല്ല.
എന്നാൽ നഗരഹൃദയമായ മുല്ലക്കൽ സീറോ ജംഗ്ഷൻ മുതൽ കൈചൂണ്ടി ജംഗ്ഷൻ വരെ മേജർ ഡിസ്ട്രിക് റോഡും സംസ്ഥാന ഹൈവേയുമായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളാണ്. ഏഴ് മീറ്ററിൽ താഴെ മാത്രം വീതിയുള്ള ഈ റോഡിലാണ് വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ പോകുന്നത്. നീതി തേടി സുപ്രീംകോടതി വരെ പോകുമെന്നും രാജു അപ്സര പറഞ്ഞു.
എല്ലാവിധ ലൈസൻസുകളുമെടുത്ത് ജിഎസ്ടി, ഇൻകം ടാക്സ് എന്നിവ നൽകി വ്യാപാരം നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് മുമ്പിൽ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള തീരുമാനം എന്ത് വില കൊടുത്തും എതിർക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.സബിൽരാജ് പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Street vendor