പ്രതീകാത്മക ചിത്രം
വെള്ളറട: മാര്‍ത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച മലയാളി വിദ്യാര്‍ഥിനി അന്‍സിജിയുടെ (21) പോസ്റ്റുമോര്‍ട്ടം നടപടിക്കിടെ സംഘര്‍ഷം. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നറിയിച്ചെങ്കിലും തമിഴ്നാട്ടില്‍നിന്ന് പൊലിസുകാര്‍ മാത്രം എത്തിയതോടെ ബന്ധുക്കളും നാട്ടുകാരും രോഷാകുലരാകുകയായിരുന്നു. രണ്ടു ദിവസം മുന്‍പാണു അൻസിജി കെട്ടിടത്തിൽനിന്നു ചാടിയത്. സംഭവത്തിൽ പ്രിന്‍സിപ്പലിനും മാനേജ്മെന്റിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉയര്‍ത്തിയത്. കന്യാകുമാരി ജില്ലയിലെ കരുങ്കല്‍ ബത്ലഹേം സ്വകാര്യ നഴ്സിങ് കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നാണ് അൻസിജി ചാടിയത്. മൂന്നാം വര്‍ഷ നഴ്സിം വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞദിവസം കോളജില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങൾക്കിടെയായിരുന്നു സംഭവം.
ഫോൺ ഉപയോഗിക്കുന്നതി നുള്ളവിലക്ക് ലംഘിച്ചുവെന്നാ രോപിച്ച് കോളജ് പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിക്കുക യും മറ്റു വിദ്യാർഥികളുടെ മു ന്നിൽവച്ച് ശകാരിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
Tags : post-mortem NattuVishasham DistrictNews