x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പൈതൃകകെട്ടിടം ചരിത്രസ്മാരകമാക്കണം

വെബ് ഡെസ്ക്
Published: August 30, 2026 03:00 AM IST | Updated: August 30, 2026 03:00 AM IST

ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കരുവന്നൂരിലെ പഴയ ബംഗ്ലാവ് കാടുകയറി നശിക്കുന്ന നിലയില്‍.

കരുവന്നൂര്‍: ചരിത്രത്തിന്‍റെ ശേഷിപ്പായി ഇന്നും നിലകൊള്ളുന്ന കരുവന്നൂരിലെ പഴയ ബംഗ്ലാവ് കാടുകയറി നാശത്തിന്‍റെ വക്കില്‍. ബ്രിട്ടീഷ് ഭരണകാലത്ത് കരുവന്നൂര്‍ പ്രദേശത്ത് കരം പിരിക്കുന്നതിനായി എത്തിയിരുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനായി നിര്‍മിച്ച കെട്ടിടമാണ് ഇന്ന് സംരക്ഷണമില്ലാതെ ജീര്‍ണിക്കുന്നത്.

ബംഗ്ലാവ് സ്റ്റോപ്പിന് കിഴക്കുഭാഗത്തുള്ള ഈ പൈതൃകകെട്ടിടം ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

മേല്‍ക്കൂരയിലെ നിരവധി ഓടുകള്‍ തകര്‍ന്നിട്ടുണ്ട്. മഴ പെയ്താല്‍ കെട്ടിടത്തിനകത്തും പുറത്തും വെള്ളം ചോര്‍ന്നൊലിക്കുന്ന സ്ഥിതിയാണ്. മേല്‍ക്കൂരയിലേക്കും ചുമരുകളിലേക്കും വെള്ളം കെട്ടിനില്‍ക്കുകയും ഒലിച്ചിറങ്ങുകയും ചെയ്യുന്നതിനാല്‍ കെട്ടിടത്തിന്‍റെ ഘടനയ്ക്കുതന്നെ കേടുപാടുകള്‍ സംഭവിച്ചുതുടങ്ങി. കെട്ടിടത്തിന് ചുറ്റും കാടുപിടിച്ചതോടെ ഇഴജന്തുക്കളുടെയും മറ്റും ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

നേരത്തെ പൊറത്തിശേരി വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. അന്നുതന്നെ കെട്ടിടത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പിന്നീട് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ച് ബംഗ്ലാവിന് മുന്നിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിച്ചു. 2022 ഓഗസ്റ്റില്‍ പുതിയ വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം മാറ്റിയതോടെയാണ് പഴയ ബംഗ്ലാവ് പൂര്‍ണമായും ഉപയോഗശൂന്യമായത്.

പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനവേളയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ ബംഗ്ലാവ് ചരിത്രസ്മാരകമെന്ന നിലയില്‍ സംരക്ഷിച്ച് നിലനിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ നാല് വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനം പ്രാവ്‍ത്തികമായില്ല. സംരക്ഷണവും അറ്റകുറ്റപ്പണിയും ലഭിക്കാതെ കെട്ടിടം കൂടുതല്‍ ജീര്‍ണാവസ്ഥയിലേക്ക് നീങ്ങുകയാണ്.

കെട്ടിടത്തിന്‍റെ ചരിത്രവും നിര്‍മാണ സവിശേഷതകളും പരിഗണിച്ച് അടിയന്തരമായി സംരക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും പൈതൃകകെട്ടിടമെന്ന നിലയില്‍ കെട്ടിടം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ നിലനിര്‍ത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ബംഗ്ലാവ് ചരിത്രസ്മാരകമായി സംരക്ഷിക്കുന്നതിനായി ആര്‍ക്കിയോളജി വിഭാഗം കെട്ടിടം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് അധികൃതര്‍ തഹസില്‍ദാര്‍ മുഖേന കത്ത് നല്‍കിയിട്ടുണ്ട്. തുടര്‍നടപടികള്‍ വേഗത്തിലാക്കി കെട്ടിടത്തെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up