x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവസാന ദിവസവും വിശ്രമമില്ലാതെ...


Published: April 9, 2026 06:55 AM IST | Updated: April 9, 2026 06:55 AM IST

വിഴിഞ്ഞം: ഇന്നലെ പ്രചാരണം നിശബ്ദമായിരുന്നെങ്കിലും പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലായിരുന്നു കോവളം മണ്ഡലത്തിലെ പ്രമുഖ മുന്നണി സ്ഥാനാർഥികൾ. ജാതി, മത, സാമുദായിക സംഘടനാ നേതാക്കളെയും വോട്ടർമാർ കൂടുതലുള്ള കോളനികളും സന്ദർശിച്ച് വോട്ടു പിടിത്തം നടത്തി മുന്നേറിയ സ്ഥാനാർഥികൾ ആരാധനാലയങ്ങളിൽ എത്താനും മറന്നില്ല. കോൺഗ്രസ് സ്ഥാനാർഥി അഡ്വ. എം. വിൻസന്‍റും ഇടതുപക്ഷ സ്ഥാനാർഥി ഭഗത് റൂഫസും എൻഡിഎയിലെ ടി.എൻ. സുരേഷും മണ്ഡലം മുഴുവനുമുള്ള പര്യടനത്തിലായിരുന്നു ഇന്നലെ.

ഊണും ഉറക്കവുമില്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ നെട്ടോട്ടത്തിലും കാര്യമായി മനസുതുറക്കാത്ത വോട്ടർമാരുള്ള മണ്ഡലമാണ് കോവളം. അത് ഇന്നു നടക്കുന്ന വോട്ടെടുപ്പിൽ എങ്ങനെ പ്രതിഫിക്കുമെന്ന ആശങ്കയും മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടുകയാണ്. ആരോപണ പ്രത്യാരോപണങ്ങൾ കളം നിറഞ്ഞാടിയ മണ്ഡലത്തിൽ അടിയെഴുക്കിന് സാധ്യതയെന്ന വിലയിരുത്തൽ മന്നു മുന്നണികൾക്കുമുണ്ട്.

പ്രചാരണത്തിലും ജനപിന്തുണയിലും യുഡിഎഫ് മുന്നിലെന്നു പറയുമ്പോഴും പാർട്ടിക്കുള്ളിലെ വിമത ശബ്ദങ്ങൾ പ്രശ്‌നമാകുമേ എന്ന സംശയവും കോൺഗ്രസിനുണ്ട്. പിണങ്ങിനിന്നവരെ നേതാക്കൾ ഇടപെട്ട് അനുനയ നീക്കത്തിലൂടെ ഒന്നിപ്പിച്ചെങ്കിലും ചില പ്രാദേശിക നേതാക്കളുടെ മനസു മാറ്റാനായിട്ടില്ല.

ഘടക കക്ഷിയായ ജനതാദളിൽ നിന്ന് സീറ്റ് സിപിഎം കൈയടക്കി സ്വതന്ത്രനെ കളത്തിലിറക്കിയെങ്കിലും മുന്നണി ബന്ധത്തിന് വിള്ളലേറ്റു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാർഥിനിർണയവും പ്രചാരണവും കഴിഞ്ഞ് ഇന്നു പോളിംഗ് ബൂത്തിലേക്കുള്ള ദിനത്തിനിടയിലും എൽഡിഎഫ് യോഗം ചേ ർന്നത് ഒരു പ്രാവശ്യം മാത്രമാണെന്നാണറിവ്. ഘടക കക്ഷികളെ വിശ്വാസത്തിലെടുക്കാതെയുള്ള സിപിഎമ്മിന്‍റെ പോ ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ഇടതു മുന്നണിക്കുണ്ട്. സ്ഥാനാർഥി പ്രഖ്യാപനവും ചിഹ്നം കിട്ടാൻ വൈകിയതും പ്രചാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കി.

ജനതാദളിൽകൂടി ചുറ്റിയടിച്ച് അവസാനവട്ടം എത്തിയതാണ് ബിജെപി സ്ഥാനാർഥി യെന്ന വികാരം പാർട്ടി അണികളിലുമുണ്ട്. അത് പ്രചരണത്തിലും പ്രവർത്തനത്തിലും പ്രകടമായിരുന്നു. എന്നാൽ വിജയത്തിൽ കുറഞ്ഞു മറ്റൊന്നില്ലെന്ന പ്രഖ്യാപനവുമായി വീറും വാശിയോടുമുള്ള ശബ്‌ദ - നിശബ്ദ പ്രചാരണം നടത്തി മുന്നേറുന്നതിൽ എല്ലാ മുന്നണികളും മുന്നിലായിരുന്നു.

Tags : Local News Nattuvishesham Kollam Thiruvananthapuram

Recent News

Corehub Up