വിഴിഞ്ഞം: സ്വർണക്കൊ ലുസ് പണയം വച്ചത് ഭാര്യയിൽനിന്ന് മറയ്ക്കാൻ സ്വന്തം വീട്ടിൽ മോഷണ നാടകം നടത്തിയ ഗൃഗനാഥൻ ഒടുവിൽ മോഷണക്കുറ്റത്തിന് അകത്തായി. വെങ്ങാനൂർ നീലകേശി റോഡിൽ ആദിത്യൻ ഹൗസിൽ മനോജാണ് (38) അറസ്റ്റിലായത്. സ്വർണ ക്കൊലുസ് അടിച്ചു മാറ്റി പണയം വച്ചതു മറയ്ക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴുപവന്റെ ആഭരണങ്ങളും 15,000 രൂപയും മോഷ്ടിച്ചശേഷം പോലീസിൽ മനോജ് പരാതി നൽകുകയായിരുന്നു.
പരസ്പര വിരുദ്ധമായ മൊഴിയിൽ സംശയം തോന്നിയ മനോ ജ് പോലീസിന്റെ ചോദ്യം ചെയ്യലിൽ കുടുങ്ങി കുറ്റസമ്മതം നട ത്തുകയായിരുന്നു. ഒടുവിൽ അറസ്റ്റ് ചെയ്ത പോലീസ് മനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണ മുതലുകൾ വീട്ടിൽനിന്നു തന്നെ കണ്ടെടുത്തു.
ഏഴു പവന്റെ സ്വർണാഭരണങ്ങളും മേശയിലുണ്ടായിരുന്ന 15,000 രൂപയും മോഷണം പോയെന്നാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. കഴി ഞ്ഞ ദിവസമാണ് ഇയാൾ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം വീടിന്റെ പിൻവാതിൽ തുറന്നിടുകയും ജനാലക്കമ്പി കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുകയുമായിരുന്നു.
പരാതി ലഭിച്ചയുടൻ തന്നെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദരും ശ്വാനസേനയും പരിശോധന നടത്തുമ്പോഴും ഒന്നും കൂസാതെ മനോജും കൂടെയുണ്ടായിരുന്നു.
ഹാളിലെ ജനൽക്കമ്പികൾ മുറിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നതെന്ന് ഇയാൾ മൊഴി നൽകിയെങ്കിലും കമ്പികൾ മുറിച്ചത് അകത്തു നിന്നുതന്നെയാണെന്നു പോലീസ് കണ്ടെത്തി. പോലീസിനെ തെറ്റിധരിപ്പിക്കാനായി ജനൽ ചില്ലുകൾ പുറത്തുനിന്നു പൊട്ടിച്ചിരുന്നു. സമീപത്തെ വീട്ടിൽ ജോലികൾ നടക്കുന്നതിനാൽ ഇരുമ്പ് കട്ടർ അവിടെ ഉണ്ടാകുമെന്നറിഞ്ഞ പ്രതി അതെടുത്തുവന്ന് വീടിനുള്ളിൽനിന്നും ജനൽ കമ്പികൾ മുറിച്ചു മാറ്റുകയായിരുന്നു. ഇരുമ്പിന്റെ പൊടികൾ വീടിനുള്ളിൽ തന്നെയായിരുന്നതാണ് വീട്ടുകാരെ സംശയിക്കാൻ കാരണമായത്.
മോഷണം പോയ സ്വർണാഭരണങ്ങൾക്കൊപ്പംവച്ചിരുന്ന മുക്കുപണ്ടം അലമാരയിൽ തന്നെ ഉണ്ടായിരുന്നതും പോലീസിൽ സംശയമുണ്ടാക്കി. കവർച്ചാ നാടകം നടത്തിയശേഷം ഓട്ടോ ഓടിക്കാൻ പോയ പ്രതി രാത്രി ഭാര്യ യുമൊത്ത് മടങ്ങിയെത്തിയപ്പോഴാണ് മോഷണം അറിഞ്ഞതെന്നു ഭാവിച്ച് പരാതി നൽകിയത്.
Tags : nattu vishesham man who staged robbery