മ്യൂസിയം പോലീസ് സ്റ്റേഷൻ
തിരുവനന്തപുരം: ചരിത്രത്താളുകളിലെ മുഖമുദ്രയായ നിറവുമായി സംസ്ഥാനത്തെ വേറിട്ട പോലീസ് സ്റ്റേഷനായി മ്യൂസിയം പൊലിസ് സ്റ്റേഷൻ. സംസ്ഥാനത്തെ 483 പോലീസ് സ്റ്റേഷനുകളുടെയും നിറം ഏകീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റു പൊലിസ് സ്റ്റേഷനുകളെ അപേക്ഷിച്ചു ചരിത്ര പ്രധാന്യമുള്ള കെട്ടിടമാണ് മ്യൂസിയം പൊലിസ് സ്റ്റേഷന്റേത്. സംസ്ഥാനത്തെ മറ്റ് പൊലിസ് സ്റ്റേഷനുകളുടെ നിറം ഒരേ കളർ പെയിന്റ് ചെയ്ത് മോടിപിടിപ്പിച്ചാലും മ്യൂസിയം പൊലിസ് സ്റ്റേഷന്റെ നിറം മാറ്റമില്ലാതെ തുടരും.
മ്യൂസിയം പൊലിസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ചരിത്ര പ്രാധാന്യം എന്താണെന്നു നോക്കാം. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച മ്യൂസിയം, കനകക്കുന്ന്, മൃഗശാല, യൂണിവേഴ്സിറ്റി കോളജ്, പബ്ലിക് ലൈബ്രറി, പിഎംജിയിലെ പോസ്റ്റ് മാസ്റ്റർ ഓഫീസ്, സംസ്കൃത കോളജ്, വിജെടി ഹാൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്ക് അന്ന് ഒരേ നിറമായിരുന്നു. തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്തും പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷവും ചരിത്രത്തിന്റെ അവശേഷിപ്പുകളായിരുന്ന ഈ സർക്കാർ കെട്ടിടങ്ങളുടെ നിറത്തിൽ മാറ്റം വരുത്താതെ തുടരുകയായിരുന്നു. ഈ കെട്ടിടങ്ങളുടെ നിറത്തിൽ മാറ്റം വരുത്തുന്നതിനു നിരവധി സാങ്കേതികവും നിയമപരവുമായ കടകന്പകൾ കടക്കേണ്ടതുണ്ട്. അതിനാൽ മ്യൂസിയം പൊലിസ് സ്റ്റേഷന്റെ നിറത്തിൽ മാത്രം മാറ്റം വരില്ല. ഇക്കാര്യം ആഭ്യന്തര മന്ത്രിക്കും അറിയാവുന്നതിനാൽ ചരിത്രസ്മാരകങ്ങളെ അതേപടി നിലനിർത്തണമെന്ന നിലപാടിൽ ആഭ്യന്തര മന്ത്രിയ്ക്കും യോജിപ്പാണ്.
മ്യൂസിയം പൊലിസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടം മ്യൂസിയത്തിന്റെ അധീനതയിൽ പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള കെട്ടിടമായിരുന്നു. 1993-ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഈ കെട്ടിടം പുരാവസ്തു വകുപ്പിൽ നിന്നും ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത് മ്യൂസിയം പൊലിസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ചരിത്രസ്മാരകങ്ങളെ അതേപടി സംരക്ഷിക്കണമെന്ന നിലപാടിൽ മാറ്റം വരുത്താതെ മാറി മാറി വന്ന സർക്കാരുകളും ഈ പാത പിന്തുടർന്നു.
മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗവർണറുടെ ഒൗദ്യോഗിക വസതിയായ ലോക്ഭവൻ, പ്രതിപക്ഷ നേതാവിന്റെ ഒൗദ്യോഗിക വസതിയായ ക ന്റോണ്മെന്റ് ഹൗസ്, മന്ത്രിമാരുടെ ഒൗദ്യോഗിക വസതികളുടെ ഉൾപ്പെടെ സുരക്ഷ ഒരുക്കുന്നത് മ്യൂസിയം പൊലിസ് സ്റ്റേഷനിലെ ഓഫീസർമാരും ഉദ്യോഗസ്ഥരുമാണ്.
നിലവിൽ വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ 65ൽ പരം പൊലിസ് ഉദ്യോഗസ്ഥരാണ് മ്യൂസിയം പൊലിസ് സ്റ്റേഷനിൽ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നത്. എസ്എച്ച്ഒ സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. മൂന്ന് എസ്ഐമാരും ഗ്രേഡ് എസ്ഐമാരും സിപിഒ ഉൾപ്പെടെയുള്ളവരും സേവനമനുഷ്ഠിക്കുകയാണ്.
കാക്കി, വെള്ള കളറുകളിലാണ് സംസ്ഥാനത്തെ മുഴുവൻ പൊലിസ് സ്റ്റേഷനുകളുടെയും പെയിന്റിംഗ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ പൊലിസ് സ്റ്റേഷനുകളും ഒരു നിറത്തിൽ ആഗസ്റ്റ് 15ന് പെയിന്റിംഗ് പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചിരുന്നു. മൈ പൊലിസ് സ്റ്റേഷൻ സംവിധാനം ഉൾപ്പെടെ പ്രാവർത്തികരമാക്കുന്നതിന് മുന്നോടിയായാണ് മുഴുവൻ പൊലിസ് സ്റ്റേഷനുകൾക്കും ഏകീകൃത നിറം നൽകിയത്.
തിരുവനന്തപുരം സിറ്റിയിലെയും റൂറലിലെയും 65 പൊ ലിസ് സ്റ്റേഷനുകളുടെയും പെയിന്റിംഗ് പൂർത്തിയായി. പൊലിസിന്റെ ബേസിക് അമിനിറ്റി ഫണ്ടിൽ നിന്നുള്ള തുകയാണ് സംസ്ഥാനത്തെ പൊ ലിസ് സ്റ്റേഷനുകൾ പെയിന്റിംഗ് ചെയ്യാൻ പൊലിസ് ആസ്ഥാനത്ത് നിന്നും സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ അനുവദിച്ച് ഉത്തരവിറക്കിയത്.
ക്രമസമാധാനപാലന വിഭാഗം അഡീഷണൽ ഡിജിപി.പി. വിജയനാണ് പൊലി സിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പരിശോധിക്കുന്നത്.
Tags : Police Station NattuVishasham DistrictNews