x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോട്ടിൽ എക്കലും പോളയും; ദുരിതത്തിലായി മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും


Published: February 10, 2026 05:01 AM IST | Updated: February 10, 2026 05:01 AM IST

കുമരകം: ഒന്നാം വാർഡിലെ ചൂളപ്പടി-ചക്രംപടി കായലിലേക്കുള്ള തോട് പോള തിങ്ങിയും എക്കൽ അടിഞ്ഞും സഞ്ചാരയോഗ്യമല്ലാതായി. തോടിന്‍റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതോടെ ചെറുവള്ളങ്ങൾപോലും എക്കലിൽ ഉറയ്ക്കുന്ന അവസ്ഥയാണിപ്പോൾ. വള്ളങ്ങളിൽ സഞ്ചരിക്കുന്നവർ പലയിടങ്ങളിലും തോട്ടിൽ ഇറങ്ങി വള്ളം തള്ളി നീക്കിക്കൊണ്ടുപോകേണ്ട ദുരവസ്ഥയിലാണെന്നു പ്രദേശവാസികൾ പറയുന്നു.

തോട് നികന്നത് പ്രദേശത്തെ വിനോദസഞ്ചാര മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇതുവഴി വിനോദസഞ്ചാരികളുമായെത്തിയ വള്ളങ്ങൾക്ക് യാത്ര തുടരാനാകാതെ പകുതിവഴിയിൽ മടങ്ങേണ്ടി വന്നു.

വിഷയത്തിൽ ബന്ധപ്പെട്ടവരോടു പലതവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. തോട്ടിലെ എക്കലും പോളയും നീക്കം ചെയ്യാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെയും നാട്ടുകാരുടെയും ആവശ്യം.

Tags : nattu vishesham Fishermen and local residents distress

Recent News

Corehub Up