തൃശൂർ: കുറിച്ചിക്കര സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പൂളക്കൽ സ്വദേശികളായ കടവി രഞ്ജിത്ത് (43), സുധീർ (50) എന്നിവരാണു പിടിയിലായത്.
24നാണു കേസിനാസ്പദമായ സംഭവം. ഫ്ലാറ്റിലേക്ക് അതിക്രമിച്ചുകയറി വധിക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻചെന്ന മാതാവിനെയും ഉപദ്രവിച്ചു. ഒരുമാസം മുന്പു നടന്ന വാക്കുതർക്കമാണ് ആക്രമണത്തിനു കാരണം. രഞ്ജിത്തിനെതിരേ വിവിധ സ്റ്റേഷനുകളിൽ 22 കേസും സുധീറിനെതിരേ എട്ടു കേസുമുണ്ട്.
വിയ്യൂർ എസ്എച്ച്ഒ നിമിഷ ത്രിപാഠിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മഹേഷ് കുമാർ, എസ്ഐ ശ്രീജിൻ, എഎസ്ഐ സജീവ്, സീനിയർ സിപിഒ ജോണ്സണ്, സജിത്ത്, സിപിഒമാരായ ടോണി, കൃഷ്ണപ്രസാദ്, അഖിലേഷ്, ഭദ്രൻ, അനുപമ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
Tags : nattu vishesham Two arrested attempted murder