മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ച്.
മഞ്ചേശ്വരം: അപകടം തുടർക്കഥയാകുന്ന മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചിൽ സുരക്ഷാസംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഞ്ചേശ്വരത്തെ പ്രധാന ബീച്ചുകളിൽ ഒന്നാണിത്. എല്ലാദിവസവും വൈകുന്നേരം നൂറുകണക്കിന് ആൾക്കാരാണ് മാനസികോല്ലാസത്തിനും അവധി ആഘോഷങ്ങൾക്കുമായി ഇവിടെ എത്തിച്ചേരുന്നത്.
അതിർത്തിമേഖല ആയതിനാൽ കർണാടകയിൽ നിന്നു നിരവധി ളകൾ ഇവിടെ എത്തിച്ചേരുന്നുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളും മതിയായ സുരക്ഷാസംവിധാനങ്ങളും ഇല്ലാത്തത് കുണ്ടുകുളുക്കെ ബീച്ചിനെ അപകടമേഖലയാക്കി മാറ്റുന്നു. വൈകുന്നേരങ്ങളിൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. അവധിക്കാലങ്ങളിൽ ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കാറുണ്ട്. തൊട്ടടുത്ത് തന്നെ സ്വകാര്യ വാട്ടർ തീംപാർക്കും ഉണ്ട്. ഇവിടെയെത്തുന്നവരും ബീച്ചിൽ വന്ന് സമയം ചെലവഴിക്കാറുണ്ട്.
കർണാടക ആവേരിയിൽ നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളാണ് തിരമാലയിൽപെട്ടത്. ഇവിടെയുണ്ടായിരുന്നവർ ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറുവയസുകാരൻ ഫൈസാൻ അപ്പോഴേക്കും മരിച്ചിരുന്നു. ഏപ്രിൽ 16ന് മഞ്ചേശ്വരം ചൗക്കിയിലെ സൈനുൽ ആബിദ് (18) ഇതേ സ്ഥലത്ത് മുങ്ങിമരിച്ചത്. ഓട്ടിസം ബാധിതനായ സൈനുൽ ആബിദ് സഹോദരങ്ങൾ
ക്കൊപ്പം കളിക്കുന്പോഴായിരുന്നു തിരയിൽപെട്ടത്. പിറ്റേന്ന് വൈകുന്നേരം ഹൊസബെട്ടു കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞവർഷം കടപ്പുറത്ത് കളിക്കുന്നതിനിടെ ഒരു കുട്ടിയും രക്ഷിക്കാനാറിങ്ങിയ അമ്മയും അപകടത്തിൽപെടുകയുണ്ടായി. നാട്ടുകാരനായ യുവാവാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. കടലിൽ കുളിക്കാനിറങ്ങിിയ മറ്റൊരു യുവാവും ഇതേ സ്ഥലത്തു തന്നെ മുങ്ങിമരിച്ചിരുന്നു.
ജില്ലയിൽ മറ്റൊരു ബീച്ചിലും മുങ്ങിമരണം ഉണ്ടാകാറില്ല. കടലിൽ ഇറങ്ങി കുളിക്കുന്നവരെ നിയന്ത്രിക്കാനോ നിർദേശം നൽകാനോ ഉള്ള സംവിധാനമില്ലാത്തതാണ് ഇവിടെ അപകടങ്ങൾ ആവർത്തിക്കാൻ കാരണം. ഇത്രയും അപകടങ്ങൾ നടന്നിട്ടും ബീച്ചിൽ പരിശീലനം ലഭിച്ച ഗാർഡുകളെ നിയമിക്കാൻ അധികൃതർ തയാറായിട്ടില്ല. സുരക്ഷാസംവിധാനം ഒരുക്കാൻ ഇനിയും വൈകിയാൽ അപകടങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.