കൊല്ലം: പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തുന്നതും നടത്തുന്നതും കടുത്ത നിയമവിരുദ്ധ പ്രവർത്തനമാണെങ്കിലും ജില്ലയുടെ വിവിധ നഗരങ്ങളിൽ വർധിച്ചുവരികയാണ്.നഗരത്തിലും ഇടറോഡുകളിലും യുവാക്കളുടെ വാഹനാഭ്യാസം വര്‍ധിക്കുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. നമ്പരില്ലാത്ത ബൈക്കുകള്‍ ഉള്‍പ്പെടെയുള്ളവയിലാണ് യുവാക്കളുടെ മത്സരയോട്ടം. തീ തുപ്പുന്ന കാറുകളിലും മിന്നൽ പിണറായ ബൈക്കുകളിലും തുറന്ന കാറിൽ സഞ്ചരിച്ചതിനും കേസെടുത്ത ജില്ലയിലാണ് വീണ്ടും അഭ്യാസപ്രകടനം തലപ്പൊക്കിയിരിക്കുന്നത്.
തലങ്ങും വിലങ്ങും ബൈക്കുകള്‍ വലിയ ശബ്ദത്തോടെ ചീറി പായുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. യുവാക്കളുടെ കൈവിട്ട കളിയില്‍ പൊറുതിമുട്ടിയ ജനം പരാതിയുമായി രംഗത്തെത്തി. പോലീസിനെ കണ്ടാല്‍ ഇക്കൂട്ടര്‍ അമിതവേഗത്തില്‍ ചീറിപ്പായുന്നതു മറ്റു വാഹനയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വാഹനാഭ്യാസങ്ങള്‍ക്ക് എത്തുന്ന പല ഇരുചക്രവാഹനങ്ങള്‍ക്കും കൃത്യമായി നമ്പര്‍പ്ലേറ്റോ രേഖകളോ ഉണ്ടാകാറില്ല. ഇത്തരക്കാരെ പിടികൂടുമ്പോള്‍ പലര്‍ക്കും ലൈസന്‍സും കാണുകയില്ല.
കൂടുതലും പ്രായപൂര്‍ത്തിയാകാത്തവരാണ് ഇരുചക്ര വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങുന്നത്. അഭ്യാസം റീല്‍സിന് സാമൂഹ്യമാധ്യമങ്ങളില്‍ റീല്‍സ് ഉണ്ടാക്കി വീഡിയോ ഷെയര്‍ ചെയ്യാനായി നിയമവിരുദ്ധമായി വാഹനങ്ങളില്‍ ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ച് നടത്തുന്ന അഭ്യാസപ്രകടനങ്ങള്‍ പതിവാണ്. കൊല്ലം വര്‍ക്കല-കാപ്പില്‍ റോഡില്‍ അമിതവേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളും പതിവാണ്. പോലീസ് പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സിസിടിവി സ്ഥാപിക്കുകയും വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കുകയും വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സ്കൂൾ തുറന്നു കഴിഞ്ഞാൽ വിദ്യാലയങ്ങള്‍ക്കു സമീപത്തും ഇരുചക്രവാഹനങ്ങളില്‍ ഷോ കാണിക്കാന്‍ എത്തുന്നവരുടെ ശല്യം കൂടുതലാണ്. നിലവിൽ കോളജ് കാന്പസുകളിലും സമീപമുള്ളറോഡുകളിലും അഭ്യാസപ്രകടനം നടക്കുന്നു. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭാഗങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അവധി ദിനങ്ങളിലാണ് അഭ്യാസ പ്രകടനക്കാര്‍ കൂടുതലായും എത്തുന്നത്.
പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകളെ നോക്കുകുത്തിയാക്കിയാണ് യുവാക്കളുടെ മരണക്കളി. പിന്തുടര്ന്നാല് തന്നെ അമിതവേഗം കാരണം പിടികൂടാനാകുന്നില്ലെന്ന് പോലീസ് പറയുന്നു. ട്രാഫിക് നിരീക്ഷണ കാമറ സംവിധാനം ഉണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ലെന്നാണ് പരാതി. അമിതവേഗത്തില്‍ ഓടിക്കുന്ന ബൈക്കുകള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗം നേരത്തെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. മത്സരയോട്ടം നടത്തി അപകടം വരുത്തിയവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമപ്രകാരം കഴിയുമെങ്കിലും സമ്മര്‍ദത്തിന് വഴങ്ങി നടപടികള്‍ ലഘൂകരിക്കുന്നതായാണ് പരാതി.
ആംബുലൻസിനെ തടഞ്ഞു
രോഗിയുമായി പോയ ആംബുലൻസിനെ വഴിതടഞ്ഞു കാറിൽ അഭ്യാസ യാത്ര നടത്തിയതു കൊല്ലത്താണ്. മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തെങ്കിലും കുട്ടികളെ ഇതൊന്നും ബാധിക്കുന്നില്ല. മൈലക്കോട് സ്വദേശിയാണ് ആംബുലൻസിന് സൈഡ് നൽകാതെ അഭ്യാസ യാത്ര നടത്തിയത്. കൊല്ലം കുണ്ടറ കണ്ണനല്ലൂർ റോഡിലായിരുന്നു സംഭവം. മൂന്ന് കിലോമീറ്ററോളം ആംബുലൻസിന്റെ യാത്ര തടസപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടനടി കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ഡ്രൈവറിന്റെ ലൈസൻസ് ആറ് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തു.
തീ തുപ്പുന്ന കാറുകൾ
കുണ്ടറയിലെ വിവാഹ ചടങ്ങിന് എത്തിയ കാറാണ് തീ തുപ്പിയത്. വലിയ രീതിയിൽ തീ തുപ്പുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്തിയ ഈ കാർ കനത്ത ശബ്ദത്തോടെയാണ് നിരത്തിൽ ഓടിയിരുന്നത്. കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. പൊതുനിരത്തിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തുന്ന കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചവറ എംഎസ്എന്‍ കോളജില്‍ പുക കുഴലില്‍ രൂപ മാറ്റം വരുത്തിയ വാഹനങ്ങളുമായി ഓട്ടോ ഷോ നടത്തി.
യാത്രക്കാരെ ബാധിക്കുന്നു
റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും നാൾക്കുനാൾ വർധിച്ചുവരുന്ന കാഴ്ചയാണ്. ഒരു ചെറിയ വിഭാഗം ആളുകൾ റോഡിൽ നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്നു. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വാഹനങ്ങളുടെ രൂപമാറ്റങ്ങൾ, സൈലൻസറുകൾ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം/മത്സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും, ഭീഷണിയും തടസവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാർക്കു നടപടി സ്വീകരിക്കാം.
വേലി തന്നെ വിളവു തിന്നുന്നു
കൊല്ലം ജില്ലയിൽ ലൈസൻസ് കൊടുക്കുന്ന മോട്ടോർവാഹന വകുപ്പ് തന്നെ നിയമലംഘനത്തിനു കൂട്ടുനിൽക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. എല്ലാ ജില്ലകളിലും ലൈസൻസ് കൊടുക്കുന്നതിനു മുന്‍പുള്ള ബോധവത്കരണക്ലാസുകൾ നൽകുന്നതു ആർടിഒയുടെ നേതൃത്വത്തിലാണ്. എന്നാൽ ഈ ജില്ലയുടെ കീഴിൽ മാത്രം ഒരു സൊസൈറ്റിയുടെ കീഴിലാണ്. ചില ഉന്നത ഉദ്യോഗസ്ഥരുടെ ജോലി പോലും ഈ പ്രസ്ഥാനത്തിലാണ്. വിരമിച്ചവരും വിരമിക്കുന്നതിനുമുന്പുള്ള കാലഘട്ടത്തിലുള്ളവരും ഇതിനെ കുത്തകയാക്കിയിരിക്കുന്നു.
സർക്കാർ ശന്പളം പറ്റുന്ന ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് ഈ സൊസൈറ്റിയിൽ പണിയെടുക്കാൻ സാധിക്കുന്നത്. ഇതു ചിലർ കുത്തകയാക്കി വച്ചിരിക്കുകയാണ്. ആർടിഒ ഓഫീസിൽനിന്നുള്ള ചില ഉദ്യോഗസ്ഥരുടെ മറ്റൊരു തൊഴിലായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ഇവിടെ ലൈസൻസ് ലഭിക്കുന്നതിനു മുന്‍പുള്ള ബോധവത്കരണക്ലാസിനു വരുന്നവർ പോലും ‘എൽ' ചിഹ്നം പോലും ഒട്ടിക്കാതെ വാഹനമോടിച്ചാണ് വരുന്നത്.
ലൈസൻസ് കിട്ടുന്നതിനു മുന്‍പുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഫീസ് വാങ്ങാനുള്ള ഒരു ഉപാധിമാത്രമായി ഇതിനെ കാണുകയാണ്. ഫീസ് വാങ്ങി ലൈസൻസിനുമുന്പുള്ള ബോധവത്കരണം നൽകുന്നതിനു ആരും എതിരല്ല.പക്ഷേ, ഇവിടം കണ്ടാൽ ആർടിഒ ഓഫീസാണെന്നു ആരും തെറ്റിദ്ധരിക്കും. കൺമുന്നിലെ നിയമലംഘനം കാണാതെ ഉദ്യോഗസ്ഥർ മറ്റൊരു തൊഴിൽ കൂടി ചെയ്യുകയാണ്. ഇവർക്കെതിരേയാണ് നടപടി വേണ്ടതെന്നാണ് നാട്ടുകാരും സമീപമുള്ള വ്യാപാരികളും പറയുന്നത്.
Tags : Local News Nattuvishesham Kollam