x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂമല ഡാമിലെ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിർദേശം നൽകി


Published: July 9, 2026 01:54 AM IST | Updated: July 9, 2026 01:54 AM IST

തൃശൂർ: പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡാമിൽ നിന്നുമുള്ള അധികജലം പുറത്തേക്ക് ഒഴുക്കിവിടാൻ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അനുമതി നൽകി. ഇന്നലെ രാവിലെ പത്തരയോടെ 27.6 അടിയിലെത്തിയ ജലനിരപ്പ് 28 അടിയിൽ കൂടിയാൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിൽ ഷട്ടറുകൾ തുറക്കാനാണ് അനുമതി.

ഡാമിൽനിന്നു പുറത്തേക്ക് ഒഴുകുന്ന വെള്ളം മലവായ് തോടുവഴി പുഴയ്ക്കൽ തോട്ടിലേക്കും എത്തിച്ചേരുന്നതിനാൽ മുളങ്കുന്നത്തുകാവ്, കോലഴി എന്നീ ഗ്രാമപഞ്ചായത്തുകളിലുള്ളവർ ജാഗ്രത പാലിക്കണം. അധികജലം ഒഴുകിവരുന്നതുമൂലം പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ തോടുകളിലും പുഴകളിലും ഇറങ്ങുന്നതിനും കുളിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയിലെ മത്സ്യബന്ധനത്തിനും കർശന വിലക്കുണ്ട്.

Tags : Nattuvisesham District News

Recent News

Corehub Up