x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സർവകലാശാലാ സംശയങ്ങൾ

അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ്
Published: December 29, 2025 01:19 AM IST | Updated: December 29, 2025 01:19 AM IST

ഇപ്പോൾ കൗൺസലിംഗ് പ്രോഗ്രാം പഠിക്കുന്നത് തൊഴിലവസരം നൽകുന്നുണ്ടോ? അതിൽ കരിയർ കൗൺസലിംഗ് പ്രോഗ്രാം ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാല ഓഫർ ചെയ്യുന്നുണ്ടോ?   

 ഇപ്പോൾ കൗൺസലിംഗ് പ്രോഗ്രാം പഠിക്കുന്നത് തൊഴിലവസരം നൽകുന്നുണ്ടോ? അതിൽ കരിയർ കൗൺസലിംഗ് പ്രോഗ്രാം ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാല ഓഫർ ചെയ്യുന്നുണ്ടോ?  

   - അനൂപ് ആർ. കൊട്ടാരക്കര


കൗൺസലിംഗിനും കൗൺസലേഴ്‌സിനും നമ്മുടെ നാട്ടിൽ ആവശ്യം കൂടിവരുന്ന കാലമാണ്. ജീവിതത്തിലെ തിരക്കും മറ്റൊരാളെ കേൾക്കാനും പറയാനും സമയമില്ലാത്ത കാലത്ത് മറ്റൊരാളുടെ മനസിലെ പ്രശ്നങ്ങൾ കേട്ട് അവരെ അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനു പ്രാപ്തമാക്കുന്ന പ്രവൃത്തി ആണല്ലോ കൗൺസലിംഗ്.

ഡിപ്ലോമ ഇൻ കൗൺസലിംഗ്/പിജി ഡിപ്ലോമ ഇൻ കൗൺസലിംഗ്/എംഎ/എംഎസ്‌സി ഇൻ കൗൺസലിംഗ് എന്നൊക്കെ പേരുകളിൽ ഇന്ത്യയിലെ വിവിധ സർവകലാശാലകൾ റെഗുലറായും വിദൂര വിദ്യാഭ്യാസം വഴിയും പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ട്.കരിയർ കൗൺസലിംഗ് പ്രോഗ്രാമുകൾ നൽകുന്ന സർവകലാശാലകൾ രാജ്യത്ത് വളരെക്കുറവാണ്.

എന്നാൽ കരിയർ ഗൈഡൻസ് കൗൺസലിംഗ് ശാസ്ത്രീയമായ രീതിയിൽ ഡിപ്ലോമ നൽകുന്ന ഡിപ്ലോമ കോഴ്സ് ഇൻ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് എന്ന പ്രോഗ്രാം എൻസിഇആർടിയുടെ കീഴിലുള്ള വ്യത്യസ്ത റീജണൽ സെന്‍ററുകളിലൂടെ (ഡൽഹി, മൈസൂർ, അജ്മീർ, ഭോപ്പാൽ, ഭുവനേശ്വർ, ഷില്ലോംഗ്) നൽകപ്പെടുന്നു. ഒരു വർഷക്കാലം പഠന ദൈർഘ്യമുള്ള ഈ പ്രോഗ്രാമിലെ ആറു മാസക്കാലം വിദൂര വിദ്യാഭ്യാസവും തുടർന്നുള്ള മൂന്നു മാസം പഠനകേന്ദ്രത്തിലും അവശേഷിക്കുന്ന മൂന്നു മാസം സ്വദേശത്ത് ഇന്‍റേൺഷിപ്പ് എന്നിങ്ങനെയാണ്.

പ്രോഗ്രാമിന്‍റെ ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ളത്. ഓരോ കേന്ദ്രത്തിലെയും സീറ്റുകളുടെ എണ്ണം 50 വീതമാണ്.എൻസിഇആർടിയുടെ വിവിധ റീജണൽ സെന്‍ററുകൾക്കു കീഴിൽ രാജ്യത്തെ മുഴുവൻ സ്റ്റേറ്റുകളെയും വിഭജിച്ചു നൽകിയിരിക്കുന്നു. ഏതു റീജണൽ സെന്‍ററിനു കീഴിലാണ് അപേക്ഷകന്‍റെ സ്റ്റേറ്റ് വരുന്നത് ആ സെന്‍ററിലേക്കു വേണം പ്രവേശനത്തിനായി അപേക്ഷ നൽകാൻ. 

കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അപേക്ഷകർ മൈസൂറിലെ സെന്‍ററിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ അയച്ച് പ്രാഥമിക സെലക്ഷൻ ലഭിച്ചാൽ തുടർന്ന് എൻസിഇആർടി നടത്തുന്ന ഉപന്യാസ രചനയിലും ഇന്‍റർവ്യൂവിലും പങ്കെടുത്ത് വിജയിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www. ncert.inc.in സന്ദർശിക്കുക.

Tags : University news

Recent News

Corehub Up