വിശുദ്ധ കുന്പസാരം
വിശുദ്ധ കുന്പസാരം
വരുവിൻ നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണമെങ്കിലും കന്പിളി പോലെ വെളുക്കും (ജറെ 1:18).

നായാടി നടന്ന മനുഷ്യന്‍റെ സാംസ്കാരിക വളർച്ചയിലും പുരോഗതിയിലും മനഃസാക്ഷിയെ രൂപപ്പെടുത്തുന്ന സൗഖ്യദായകമായ കുന്പസാരമെന്ന കൂദാശയുടെ ശക്തിയും സാംഗത്യവും മനഃശാസ്ത്രപരമായും സാമൂഹികമായും പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന യാഥാർഥ്യമാണ്. ഏഴു പതിറ്റാണ്ടു പിന്നിടുന്ന ഭാരത സ്വാതന്ത്ര്യ പുരോഗതിയിലും രാഷ്‌ട്രനിർമാണത്തിലും ഭൂരിപക്ഷം സംഭാവനകൾചെയ്ത കത്തോലിക്കാ സഭയിലെ ഓരോ വിശ്വാസിയുടെയും സമർപ്പണത്തിനുപിന്നിൽ കുന്പസാരമെന്ന കനിവിന്‍റെയും കടമിളയ്ക്കലിന്‍റെയും കൂദാശയുടെ ദൈവികമുദ്രയും രൂപീകരണവുമുണ്ടായിരുന്നു.

ദൈവത്തോടും മനുഷ്യരോടുമുള്ള കടപ്പാടിന്‍റെ കണക്കുകളിൽ വന്ന പാളിച്ചകളെ മനോവ്യഥയോടുകൂടെ ഏറ്റുപറയുന്പോൾ കിട്ടുന്ന ആന്തരികശാന്തിയും അതിനുമേൽ ക്ഷമിക്കപ്പെട്ടതിന്‍റെ ക്രിസ്തുദായകമായ ആന്തരിക സൗഖ്യവും ഒരു അഭിഷിക്തനിലൂടെ ലഭിക്കുന്നതിന്‍റെ ദിവ്യരഹസ്യം പവിത്രമാണ്.

“നമ്മുടെ ക്ഷേത്രങ്ങളിൽ ഒരു കുന്പസാരക്കൂടില്ലല്ലോ’’ എന്നു പരിഭവിക്കത്തക്ക വിധത്തിൽ അതു ദിവ്യവും അസൂയാജനകവുമാണ്. ഈശോയുടെ വാക്കിലും പ്രവൃത്തിയിലും നിറഞ്ഞുനിന്നത് ഈ കരുണാർദ്ര സ്നേഹമായിരുന്നു. അത് അപ്പസ്തോലന്മാരെ ഭരമേൽപ്പിക്കുകയും അവരുടെ പിൻഗാമികളിലൂടെ ഇന്നും തുടരുകയും ചെയ്യുന്നു. നമ്മൾ കുന്പസാരിക്കുന്നതിന്‍റെ കാരണം പരമകാരുണികനായ ദൈവം നമ്മോടു നിരന്തരമായി സ്നേഹസൗഹൃദത്തിലായിരിക്കാൻ അഭിലഷിക്കുന്നു എന്നതാണ്. ഈ അനുരഞ്ജന കൂദാശയുടെ സൗഖ്യസുഖം അനിർവചനീയമാണ്. സോക്രട്ടീസ് പറയുന്നു: “ആത്മശോധന ചെയ്യാത്ത ജീവിതം അർഥരഹിതമാണ്.’’


സ്വയം പരിശോധിച്ചു ജയാപജയങ്ങൾ കണ്ടെത്തുന്നവൻ ദൈവത്തോടും മനുഷ്യനോടും തന്നോടുതന്നെയും രമ്യതയിലാകും. നിരന്തരസൗഖ്യത്തിന്‍റെ നീരുറവയാണത്. ദൈവമനുഷ്യ ബന്ധത്തിന്‍റെ ദേവരാഗവുമാണ് വിശുദ്ധ കുന്പസാരം.

സകലരോടും സകലതിനോടും രമ്യതപ്പെട്ടുകൊണ്ട് ആത്മവിശുദ്ധീകരണത്തിനായി നന്നായി ഒന്നു കുന്പസാരിക്കാം.

കൃപാവസന്തം - 26 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.