ഏകദൈവം
ഏകദൈവം
ഞാനാണ് നിന്‍റെ ദൈവമായ കർത്താവ്. ഞാനല്ലാതെ വേറെ ദേവന്മാർ നിനക്കുണ്ടാകരുത്. (പുറ 20:2-3). ദൈവമനുഷ്യബന്ധത്തിന്‍റെ അനന്യത ബൈബിളിൽ വളരെ വ്യക്തമായി കാണാം. പാപത്തിന്‍റെ അടിമത്തത്തിൽനിന്ന് സ്വതന്ത്രമാക്കപ്പെട്ട ജനത്തിന്‍റെ ജീവിതത്തിനുള്ള വ്യവസ്ഥകളടങ്ങിയ ജീവിതപാതയാണ് പ്രമാണങ്ങൾ. വിമോചനമാണതിന്‍റെ പൊരുൾ. ഓരോ നോന്പും വിമോചനത്തിലേക്കുള്ള യാത്രയാണല്ലോ.

ദൈവത്തിന്‍റെ ഒന്നാമത്തെ ആഹ്വാനവും നീതിയുക്തമായ ആവശ്യവും മനുഷ്യൻ അവിടുത്തെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യണമെന്നാണ് ദൈവത്തെപ്പറ്റിയുള്ള അജ്ഞതയാണ് എല്ലാ അധർമങ്ങളുടെയും മൂലം. വിവേകത്തോടും ജാഗ്രതയോടുംകൂടെ വിശ്വാസത്തെ പോഷിപ്പിക്കാനും സംരക്ഷിക്കാനും അതിന് വിരുദ്ധമായിട്ടുള്ള എന്തിനെയും പരിത്യജിക്കാനും പ്രഥമപ്രമാണം നമ്മോടാവശ്യപ്പെടുന്നു (കത്തോലിക്കാസഭയുടെ മതബോധനം 2084-88). പ്രത്യാശക്കെതിരായ പാപങ്ങളെ, നിരാശ, ഒൗദ്ധത്യം മുതലായവയെ ഉന്മൂലനം ചെയ്യാൻ, ദൈവം മാത്രമാണ് എന്‍റെ കോട്ടയും അഭയശിലയും എന്ന വിചാരം ഉപകരിക്കും. നിസംഗതയും നന്ദിഹീനതയും മന്ദോഷ്ണതയും മടിയും ദൈവവിദ്വേഷവും മനുഷ്യമനസിൽനിന്നകറ്റാൻ, എല്ലാറ്റിലുമുപരി ദൈവത്തെ സ്നേഹിക്കാനും എല്ലാ സൃഷ്ടികളെയും അവിടുത്തെ പ്രതി സ്നേഹിക്കാനും അത് സഹായിക്കും.

ദൈവത്തെ ആരാധിക്കുക എന്നാൽ സൃഷ്ടിയുടെ ശൂന്യതയെ വിനയത്തോടെ അംഗീകരിക്കുക എന്നാണർഥം. ഏകദൈവത്തിന് ആരാധനയർപ്പിക്കുന്പോൾ, സ്വയോന്മുഖത, പാപത്തിന്‍റെ അടിമത്തം, വിഗ്രഹാരാധന എന്നിവയിൽനിന്നും ഒരുവൻ മോചിതനാകും. വിഗ്രഹാരാധന വിശ്വാസത്തിനെതിരായ പ്രലോഭനമാണ്. ദൈവസ്ഥാനത്ത് ഒരു സൃഷ്ടിയെ- അത് ദേവന്മാരോ, സാത്താൻമാരോ, വ്യക്തിയോ, ശക്തിയോ, പദവിയോ സുഖമോ, സ്വാർഥമോ, രാഷ്‌ട്രമോ, പണമോ പ്രത്യയശാസ്ത്രമോ, ജ്യോതിഷമോ, ജാലവിദ്യയൊ- പ്രതിഷ്ഠിക്കലാണ്. വിശുദ്ധരുടെ സ്വരൂപങ്ങളെ വണങ്ങാമെങ്കിലും അവയെ ദൈവാരാധനയെക്കാൾ പ്രധാനമായി ഗണിക്കുന്ന അപകടം വിശ്വാസജീവിതമേഖലയിൽ ഇന്ന് ധാരാളമുണ്ട്. സത്യദൈവത്തിലേക്കുള്ള ചൂണ്ടുപലകകൾ മാത്രമാണവ എന്നോർക്കണം. ദൈവത്തിന് മാത്രം അർഹമായ ആരാധനയുടെ സ്ഥാനത്ത് നൊവേനകളും ഭക്തഭ്യാസങ്ങളും കയറിക്കൂടുന്നത് ശുഭലക്ഷണമല്ല.


സജീവനായ ദൈവത്തോടുള്ള വ്യക്തിബന്ധമാണ് മനുഷ്യജീവിതസാഫല്യം. ഈ വ്യക്തിബന്ധത്തിലാഴപ്പെടാനാണ് നിനക്ക് ദൈവമായി ഞാൻ മാത്രമേ ആകാവൂ എന്ന് ദൈവം പറഞ്ഞിരിക്കുന്നത്.

കൃപാവസന്തം-31 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.