ദൈവപുത്രന്‍റെ ജൈത്രയാത്ര
ദൈവപുത്രന്‍റെ ജൈത്രയാത്ര
കർത്താവിന്‍റെ നാമത്തിൽ വരുന്ന രാജാവ് അനുഗൃഹീതൻ, സ്വർഗത്തിൽ സമാധാനം, അത്യുന്നതങ്ങളിൽ മഹത്വം (ലൂക്കാ 19:38). ക്രിസ്തുവിന്‍റെ രാജകീയമായ ജറുസലെം പ്രവേശനമാണ് ഓശാന. സഹജമായ ലാളിത്യത്തോടെ, പൂർണദൈവവും പൂർണമനുഷ്യനുമായ ക്രിസ്തു താൻ ആരാണെന്നു പ്രഖ്യാപിക്കുകയാണിവിടെ.

രാജാവിന്‍റെ ദ്വിമുഖ സവിശേഷതകൾ; രാജാ ശോഭനാൽ (ആത്മാക്കളെ ശോഭിപ്പിക്കുന്നവൻ); രാജാ അനുരഞ്ജനാൽ (അനുരഞ്ജിപ്പിക്കുന്നവൻ) എന്നിവയാണ്. ഉടനടി നിറവേറേണ്ട, പ്രവാചക പ്രോക്തമായ പരിത്രാണകർമത്തിന്‍റെ നിറവേറലിൽ, ജനം ചഞ്ചലചിത്തരാകാതിരിക്കാൻ, തന്‍റെ രാജ്യം ഐഹികമല്ലെന്നും മാനുഷിക കാഴ്ചപ്പാടുകളിൽ വിശകലനം ചെയ്യപ്പെടേണ്ടതല്ലെന്നുമുള്ള വിശ്വാസപാഠം നൽകുകയുമായിരുന്നു ക്രിസ്തു. ജനം രാജാവാക്കാൻ നോക്കിയപ്പോഴെല്ലാം അവൻ അതിൽനിന്ന് ഒഴിഞ്ഞുമാറിയിരുന്നു. കാരണം അവന്‍റെ രാജ്യവും രാജത്വവും ഈ ലോകത്തിന്‍റേതല്ലായിരുന്നു.

ഓശാന! ‘കർത്താവേ ഞങ്ങളെ രക്ഷിക്കണേ’എന്നാണ് ഈ ഹെബ്രായപദത്തിനർഥം. രക്ഷ തേടിയ ജനത്തിന്‍റെ ഹൃദയം ഉയർത്തിയ പ്രാർഥനയാണത്. ഭൗതികമായ നേട്ടങ്ങളായിരുന്നില്ല അവരുടെ പ്രാർഥനാലക്ഷ്യം. ഹൃദയവീഥികൾ ദൈവത്തിനു വേണ്ടി ഒരുക്കുകയും അധരങ്ങളിൽ ദൈവകീർത്തനങ്ങളുതിർക്കുകയും ചെയ്യുന്ന ദൈവമനുഷ്യബന്ധത്തിന്‍റെ നിഷ്കളങ്ക സൗന്ദര്യവും സുകൃതവുമാണ് ഓശാന. നോന്പിന്‍റെ നെഞ്ചകമായ ഈ വിശുദ്ധവാരത്തിനു പ്രവേശികയായി നിൽക്കുന്ന ഓശാന, ഹൃദയങ്ങളിൽ ദൈവപ്രതിഷ്ഠ നടത്താനും അധരങ്ങളിൽ രക്ഷകനെ വിളിക്കാനുമുള്ള ദിനമാണ്.


രക്ഷയുടെ ആവശ്യം തങ്ങൾക്കില്ല എന്നും തങ്ങളാണ് രക്ഷകരെന്നു സ്വയം നടിക്കുകയും ചെയ്ത നിയമജ്ഞ-ഫരിസേയ സംഘവും ഇക്കൂട്ടത്തിൽ ഉണ്ട്. അറിവും ആഡംബരങ്ങളും ദൈവത്തെ മറക്കാനുള്ള പ്രലോഭനങ്ങളായി മാറിയേക്കാം. നേതാക്കന്മാർ നെട്ടോട്ടമോടുന്ന കാലഘട്ടമാണിത്. ക്രിസ്തുവാകുന്ന രാജാവിൽ വിളങ്ങിയ യഥാർഥ നേതൃത്വത്തിന്‍റെ സുകൃതങ്ങളെ ധ്യാനിക്കുന്നതു സമുചിതമാണ്; ജറുസലെം നഗരിയിലേക്കായിരുന്നു ഈ രാജാവ് പ്രവേശിച്ചത്- മരണത്തിലൂടെ, ആത്മദാനത്തിലൂടെ അനശ്വരമാകുന്ന രാജത്വം, അധികാരാധിപത്യങ്ങളുടെ കുതിരക്കുളന്പടിയും പ്രൗഢിയും രഥയാത്രയുമല്ല, കഴുതപ്പുത്തേറാൻപോന്ന വിനയവും താഴ്മയുള്ള മനസും.

മറ്റുള്ളവരുടെ ഭാരം ചുമക്കുന്ന വിനയാന്വിതനാകണം യഥാർഥ നേതാവ്. രക്ഷ ആഗ്രഹിക്കുന്ന ഒരു ജനസമൂഹത്തിന്‍റെ നിലവിളിക്കു കാതോർക്കാൻ അവർക്കാകണം. അവരർപ്പിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയ്യുകയോ കബളിപ്പിക്കുകയോ ചെയ്യാൻ പാടില്ല. മരച്ചില്ലകൾ, ഒലിവിലകൾ, മൃഗങ്ങൾ, പ്രകൃതി, മനുഷ്യർ എല്ലാം ഒരേകതാബോധത്തിൽ ഒത്തുചേർന്ന്, പ്രപഞ്ചസ്രഷ്‌ടാവിനു സ്തുതികളർപ്പിക്കുന്ന നേതൃത്വമാകണം ക്രൈസ്തവന്‍റേത്. ഓശാന ദാവീദിന്‍റെ പുത്രന് ഓശാന.

കൃപാവസന്തം - 42
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.