Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മദ്യദുരന്തത്തിൽ വിറങ്ങലിച്ച് ആസാം
Wednesday, March 6, 2019 12:41 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
വിഷമദ്യ ദുരന്തത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ആസാമിലെ തേയിലത്തോട്ടം മേഖല. രാജ്യത്തെ തന്നെ ഏറ്റവും ദരിദ്രരായ തൊഴിലാളികളാണ് ആസാം തേയിലത്തോട്ടങ്ങളിലുള്ളത്. വളരെ താഴ്ന്ന വരുമാനവും തീർത്തും പരിതാപകരമായ ജീവിത സാഹചര്യങ്ങളും നിലനിൽക്കുന്ന ഈ മേഖലയിലുണ്ടായ ദുരന്തം രാജ്യത്തിനുതന്നെ നാണക്കേടാണ്.
ഇവിടത്തെ പട്ടിണിപ്പാവങ്ങളുടെ വേദനകളും നൊമ്പരങ്ങളും കേൾക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ആർക്കും വേണ്ടാത്തവരായി ജീവിക്കുന്ന ഇവർക്കുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഈ ദരിദ്രർക്കുമേൽ മാത്രം കെട്ടിവച്ച് കൈകഴുകാനാണ് അധികാരികളും തോട്ടം ഉടമകളുമെല്ലാം ശ്രമിക്കുന്നത്.
വേതനവർധനവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും വേണമെന്ന ആസാമിലെ തേയിലത്തോട്ടം തൊഴിലാളികളുടെ രോദനങ്ങൾക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോകത്ത് ഏറ്റവും രുചിയേറിയ തേയില ഉത്പാദിപ്പിക്കാൻ ചോര നീരാക്കുന്ന ഇവർ തലമുറകളായി അടിമവേല പോലെയാണ് ഈ തോട്ടങ്ങളിൽ ജീവിതം ഹോമിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന വിഷമദ്യദുരന്തം പോലും നിർദയമായ ഈ അവഗണനയുടെ ഫലമാണെന്നു പറയേണ്ടിവരും.
അനാഥബാല്യങ്ങൾ 37
ഗൊലാഗട്ട്, ജോർഹട്ട് ജില്ലകളിലായി ഇതിനോടകം 160 പേരാണ് മരിച്ചത്. ആദ്യമരണം റിപ്പോർട്ട് ചെയ്തതു കഴിഞ്ഞമാസം 21നായിരുന്നു. അഞ്ഞൂറിലധികം പേർ മദ്യദുരന്തത്തിന് ഇരകളായി ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതിൽ പലരുടേയും അവസ്ഥ അതീവ ഗുരുതരമാണ്. നിരവധിപ്പേരുടെ കാഴ്ച നഷ്ടപ്പെട്ടുകഴിഞ്ഞു. ഗൊലാഗട്ട് ജില്ലയിലാണ് കൂടുതൽപ്പേർ മരിച്ചത്.
മദ്യദുരന്തത്തിന്റെ ഇരകളായി 37കുട്ടികൾ അനാഥരാക്കപ്പെട്ടിരിക്കുന്നു എന്നതാണ് അതീവ ദുഃഖകരം. മാതാപിതാക്കൾ വിഷമദ്യം കഴിച്ചു മരിച്ചതോടെയാണ് ഇത്രയധികം കുട്ടികൾ നിരാലംബരായത്. രണ്ടുവയസുമുതൽ 16 വയസുവരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. 32 കുട്ടികൾ ഗൊലാഗട്ട് ജില്ലയിൽ മാത്രം അനാഥരായി. ഇവരെയെല്ലാം ബാലാവകാശ നിയമപ്രകാരം സംരക്ഷിക്കാനും വിദ്യാഭ്യാസമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനും സർക്കാർ പദ്ധതി തയാറാക്കുന്നുണ്ട്.
അനാഥരാക്കപ്പെട്ട കുട്ടികളുടെ എണ്ണം ഇനിയും കൂടാനിടയുണ്ടെന്നാണു ശിശുക്ഷേമ സമിതി പ്രവർത്തകർ വിലയിരുത്തുന്നത്. മരിച്ചവരുടെ ആശ്രിതർക്കു രണ്ടു ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചു. ഈ തുക കൈക്കലാക്കാൻ അനാഥരായ കുട്ടികളെ ചില ബന്ധുക്കൾ ഉപയോഗിക്കുന്നുവെന്നും ശിശുക്ഷേമ സമിതി പ്രവർത്തകർ കണ്ടെത്തി. മാതാപിതാക്കൾ മരിച്ചിട്ടും കുട്ടികളെ ശിശുക്ഷേമ സമിതിക്കു മുന്നിൽ ഹാജരാക്കാൻ ഇത്തരക്കാർ തയാറാകുന്നില്ല.
167 രൂപ കൂലിക്കാർ
ലോകത്തിലെ ഏറ്റവും രുചിയേറിയ തേയില ഉത്പാദിപ്പിക്കുന്ന ആസാം മലനിരകളിൽ തൊഴിലാളികൾ അനുഭവിക്കുന്ന കഷ്ടതകൾ ആരുടേയും കരളലയിക്കുന്നതാണ്. സംസ്ഥാനത്തെ 850 തോട്ടങ്ങളിലായി 65 ലക്ഷത്തോളം തൊഴിലാളികളാണുള്ളത്. സംസ്ഥാനജനസംഖ്യയുടെ 18 ശതമാനത്തോളം വരുമിത്. ഇതിൽ 40 ലക്ഷത്തോളം പേർ ആദിവാസി വിഭാഗത്തിൽപ്പെടുന്നവരാണ്.
167 രൂപയാണ് ഇവർക്കു കിട്ടുന്ന ശരാശരി ദിവസക്കൂലി. 2017വരെ ഇത് 137 രൂപയായിരുന്നു.
കഴിഞ്ഞവർഷം ജനുവരിയിൽ ഏഴു ലക്ഷത്തോളം പേർക്ക് 2500 രൂപവീതം ആനുകൂല്യം ലഭിച്ചതാണ് ഏറെക്കാലത്തിനിടയിൽ ഇവർക്കു കിട്ടിയ അധികവരുമാനം. അതിരാവിലെ മഞ്ഞും തണുപ്പും വകവയ്ക്കാതെയാണ് ഇവർ തോട്ടങ്ങളിൽ ജോലിക്കെത്തുന്നത്. ദിവസക്കൂലി 350 രൂപയാക്കണമെന്ന ഇവരുടെ ആവശ്യത്തിന് ഇനിയും ഫലമുണ്ടായിട്ടില്ല. സംസ്ഥാനത്തു സർക്കാർ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞകൂലി 250 രൂപയാണ്.
ഹൈസ്കൂൾ വിദ്യാഭ്യാസം സിദ്ധിച്ചവർ ഇവരുടെ ഇടയിൽ ഇല്ലെന്നുതന്നെ പറയേണ്ടിവരുമെന്നാണ് ഓൾ ആസാം ടീ ട്രൈബ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഗൊലാഗട്ട് ജില്ലാപ്രസിഡന്റ് ജഗദീഷ് ബറായ് പറയുന്നത്. 80 ശതമാനം എസ്റ്റേറ്റുകളിലും ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. അറ്റകുറ്റപ്പണി നടത്താതെ ഇടിഞ്ഞുപൊളിഞ്ഞ ലായങ്ങളിൽ ശുദ്ധജലമോ പട്ടിണിമാറ്റാൻ ആഹാരമോ ഇല്ലാതെയാണ് മിക്കവരും കഴിയുന്നത്.
എസ്റ്റേറ്റ് മുതലാളിമാരുടേയും മാനേജർമാരുടേയും ക്രൂരപീഡനങ്ങൾക്കും ഇവർ ഇരകളാകുന്നു. 2017 ഡിസംബറിൽ വേതന കുടിശിക ചോദിച്ചതിനു തോട്ടം ഉടമ തൊഴിലാളികൾക്കുനേരേ വെടിവയ്പു നടത്തിയ സംഭവംവരെയുണ്ടായി. ഗൊലാഗട്ടിലെ നുമുലിഗഡ് ബോഗിദോല എസ്റ്റേറ്റിലായിരുന്നു സംഭവം. പത്തു തൊഴിലാളികൾക്കാണു വെടിവയ്പിൽ പരിക്കേറ്റത്.
മദ്യദുരന്തങ്ങൾ തുടർക്കഥ
ആസാമിലെ തേയിലത്തോട്ടം തൊഴിലാളികൾ വ്യാജമദ്യത്തിന് ഇരകളായി മരിക്കുന്നത് ആദ്യ സംഭവമല്ല. വില കുറച്ചു കിട്ടുന്ന നാടൻചാരായവും വ്യാജമദ്യവും കഴിച്ച് പലപ്പോഴും ആളുകൾ മരിക്കുന്നുണ്ട്. ലിറ്ററിന് 60 രൂപയ്ക്കാണ് “ചുലൈ’’ എന്ന നാടൻ ചാരായം സുലഭമായി വിൽപ്പന നടത്തുന്നത്. കാലിത്തീറ്റയ്ക്ക് ഉപയോഗിക്കുന്ന മൊളാസസ് ഉപയോഗിച്ചാണ് “ചുലൈ’’ ഉത്പാദിപ്പിക്കുന്നത്. പഞ്ചസാര ഫാക്ടറികളിൽനിന്നു പുറന്തള്ളുന്നതാണു മൊളാസസ്. പരന്പരാഗത ബിയറായ ഹൻഡിയ, ജാഗരിയിൽനിന്ന് ഉത്പാദിപ്പിക്കുന്ന മോദ്, ഇന്ത്യൻ നിർമിത വിദേശമദ്യം തുടങ്ങിയവയും ആസാമിൽ സുലഭമാണ്. ഇതിൽ ഏറ്റവും വീര്യമുള്ളതും വിലകുറഞ്ഞതുമാണ് അനധികൃതമായി ഉത്പാദിപ്പിക്കുന്ന “ചുലൈ’’.
തോട്ടം മേഖലയിൽ യുവാക്കളിലും സ്ത്രീകളും മദ്യത്തിന്റെ ഉപയോഗം കൂടുന്നുവെന്നു നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ദിബ്രുഗഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ ബിപ്ലബ് ഭുയനും ആനന്ദ് ശർമയും 2017 ൽ നടത്തിയ പഠനത്തിൽ 12-18 വയസിനിടയിലുള്ളവരിൽ 82.7 ശതമാനം യുവാക്കളും 19.6 ശതമാനം യുവതികളും മദ്യപിക്കുന്നുണ്ട് എന്നു കണ്ടെത്തിയിരുന്നു.
കഴിഞ്ഞവർഷം 37 പേർ പലപ്പോഴായി വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു. തിൻസുക്യയിലെ ദുംദുമയിൽ 11 പേരായിരുന്നു മരിച്ചത്. ഗൊലാഗട്ടിലെ ദൊയാംഗിൽ 19 പേരും ഭർപത്തറിൽ ഏഴു പേരും വ്യാജമദ്യം കഴിച്ചു മരിച്ചിരുന്നു.
എന്നാൽ, ഇതെല്ലാം പലപ്പോഴായി സംഭവിച്ചതിനാൽ വലിയ വാർത്താപ്രാധാന്യം നേടിയില്ല. കഴിഞ്ഞ വർഷം 19 പേർ മരിച്ചപ്പോൾ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നതായി ജഗദീഷ് ബറായ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, എക്സൈസ് -പോലീസ് അധികാരികളുടെ ഭാഗത്തുനിന്നു യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്നാണ് അദ്ദേഹം പറയുന്നത്. അന്നു നടപടി എടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ജഗദീഷ് ബറായ് പറയുന്നു.
പ്രോത്സാഹിപ്പിക്കാൻ മദ്യനയം
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനസർക്കാരിന്റെ മദ്യനയം തിരുത്തിയാലേ സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന മദ്യദുരന്തങ്ങൾ അവസാനിക്കുകയുള്ളൂ എന്നാണു സന്നദ്ധപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് സംസ്ഥാനസർക്കാരിനു മാറിനിൽക്കാനാവില്ലെന്നാണ് ആസാമിലെ തീപ്പൊരി ആക്ടിവിസ്റ്റ് അഖിൽ ഗഗോയ് ആരോപിക്കുന്നത്. മദ്യത്തിൽനിന്നുള്ള വരുമാനത്തിൽ മാത്രമാണു സർക്കാരിന്റെ ശ്രദ്ധ. സംസ്ഥാനത്തു സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തണം. ബ്രിട്ടീഷുകാർ കറുപ്പ് നൽകിയാണ് തൊഴിലാളികളെ അടിമകളാക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ സർക്കാർ മദ്യംകൊണ്ടിതു ചെയ്യുന്നു. സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ പ്രധാന വരുമാനമാർഗമായും മദ്യം മാറിയിരിക്കുന്നുവെന്നും അഖിൽ ഗഗോയ് ആരോപിക്കുന്നു.
സംസ്ഥാനത്തു നടപ്പാക്കിയ നാടൻമദ്യത്തെ സംബന്ധിച്ച നയമാണു വ്യാജനടക്കമുള്ള നാടൻ മദ്യം സുലഭമാക്കിയത് എന്നും വിമർശനം ഉയരുന്നുണ്ട്. തോട്ടം മേഖലകളിൽ തെരഞ്ഞെടുപ്പിലും മറ്റും മദ്യമൊഴുക്കുക പതിവാണ്. ഇതിനു സഹായം ചെയ്യുന്നത് വ്യാജമദ്യലോബിയാണ്. പിന്നീട് ഇവർക്കു യഥേഷ്ടം വിഹരിക്കാൻ കളമൊരുങ്ങുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ പിൻബലവും ഇവർക്കുകിട്ടുന്നുണ്ട്. ഇപ്പോഴത്തെ ദുരന്തവും ഇത്തരം കൂട്ടുകെട്ടിന്റെ പരിണിതഫലമാണ്.
മദ്യദുരന്തവുമായി ബന്ധപ്പെട്ട് അമ്പതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു സർക്കാർ അവകാശപ്പെടുമ്പോഴും യഥാർഥ പ്രതികൾ സുഖമായി കഴിയുന്നുവെന്ന വിമർശനം ഉയരുന്നുണ്ട്. നാടൻമദ്യം ഉത്പാദിപ്പിക്കുന്ന മൊളാസസിനു നിരോധനം ഏർപ്പെടുത്തിയെങ്കിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയം തിരുത്താൻ സർക്കാർ തയാറാകുന്നില്ല. ലഭ്യത തടഞ്ഞും ബോധവത്കരണം നടത്തിയും തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും മാത്രമേ ഇവരെ രക്ഷിക്കാനാവൂ എന്നതാണ് യാഥാർഥ്യം. അതിനായി ഈ ദുരന്തമെങ്കിലും വഴിതുറക്കട്ടെയെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
Latest News
റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത്; രണ്ടു പേര് അറസ്റ്റിൽ
മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ; ബുധനാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം മാറ്റി
ഹരിയാന സർക്കാർ പ്രതിസന്ധിയിൽ ; മൂന്ന് എംഎൽഎമാർ പിന്തുണ പിന്‍വലിച്ചു
മൂന്നാംഘട്ടം വിധിയെഴുതി ; പോളിംഗ് 60.19%
വയനാട്ടിൽ വീണ്ടും പുലി; വളര്‍ത്തുനായയെ പിടിച്ചുകൊണ്ടുപോയി
Latest News
റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത്; രണ്ടു പേര് അറസ്റ്റിൽ
മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ; ബുധനാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം മാറ്റി
ഹരിയാന സർക്കാർ പ്രതിസന്ധിയിൽ ; മൂന്ന് എംഎൽഎമാർ പിന്തുണ പിന്‍വലിച്ചു
മൂന്നാംഘട്ടം വിധിയെഴുതി ; പോളിംഗ് 60.19%
വയനാട്ടിൽ വീണ്ടും പുലി; വളര്‍ത്തുനായയെ പിടിച്ചുകൊണ്ടുപോയി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top