Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആന്തൂരിൽ കലഹിച്ചു പ്രതിപക്ഷം; കുലുങ്ങാതെ മുഖ്യമന്ത്രി
Monday, June 24, 2019 10:58 PM IST
സിപിഎമ്മിനിതു കഷ്ടകാലമാണ്. ഭരണത്തിൽ കയറിയ കാലം മുതൽ ദുരന്തങ്ങളും വിവാദങ്ങളും തിരിച്ചടികളുമാണ് സർക്കാരിനും പാർട്ടിക്കും നേരിടേണ്ടി വരുന്നത്. ഓഖി, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളും നിപ്പ പോലുള്ള വ്യാധികളും ഈ സർക്കാരിന്റെ കാലത്താണ്. പിന്നാലെ ശബരിമല വിവാദവും തെരഞ്ഞെടുപ്പു തോൽവിയും. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പാർട്ടി സെക്രട്ടറിയുടെ മകന്റെ പേരിലുള്ള വിവാദവും ആന്തൂരിലെ സംഭവവും കഷ്ടകാലത്തിന്റെ രൂപത്തിൽ സിപിഎമ്മിനെ തേടി വന്നു.
ആന്തൂർ സംഭവം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ ഈ സമ്മേളനത്തിലാദ്യമായി ഇന്നലെ നിയമസഭ സ്തംഭിച്ചു. ആന്തൂരിൽ ഓഡിറ്റോറിയത്തിനു ലൈസൻസ് നിഷേധിച്ചതിനെ തുടർന്ന് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുനിസിപ്പൽ ചെയർപേഴ്സണ്‍ പി.കെ. ശ്യാമളയെ ലക്ഷ്യം വച്ചായിരുന്നു പ്രതിപക്ഷ ആക്രമണം. ശ്യാമളയുടെ പേരിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തണമെന്നും അവരെ ചെയർപേഴ്സണ്‍ സ്ഥാനത്തുനിന്നു പുറത്താക്കണമെന്നുമായിരുന്നു അടിയന്തരപ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ ആന്തൂർ സംഭവത്തിന്റെ കുറ്റമത്രയും മുനിസിപ്പൽ സെക്രട്ടറി എന്ന ഒറ്റയാളിൽ ചാരുകയായിരുന്നു മുഖ്യമന്ത്രി. മാത്രമല്ല, മുനിസിപ്പൽ സെക്രട്ടറിമാരുടെ പരമാധികാരം വെട്ടിക്കുറയ്ക്കാൻ ചട്ടഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിനു കേൾക്കേണ്ട മറുപടി ഇതല്ലായിരുന്നു. അവർ ഉന്നയിച്ച ആവശ്യങ്ങളേക്കുറിച്ചൊന്നും മുഖ്യമന്ത്രി പരാമർശിച്ചു പോലുമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിൽ ഇതു പറയുകയും ചെയ്തു. ചെന്നിത്തലയുടെ പ്രസംഗം അവസാനിക്കാറായപ്പോഴേക്കും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലെത്തി. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധം തുടർന്നപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭ തത്കാലത്തേക്കു നിർത്തിവച്ച് സമവായത്തിനു ശ്രമിച്ചു. എന്നാൽ അരമണിക്കൂറിനു ശേഷം സഭ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തിലെത്തി. തദ്ദേശസ്ഥാപന, ഗ്രാമവികസന ധനാഭ്യർഥനകൾ ചർച്ച കൂടാതെ പാസാക്കി സഭ നേരത്തെ പിരിഞ്ഞു.
പ്രതിപക്ഷത്തുനിന്ന് കെ.എം. ഷാജിയായിരുന്നു അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി വിഷയം അവതരിപ്പിച്ചത്. ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ടാണ് ഷാജി പ്രസംഗം ആരംഭിച്ചത്. ഇപ്പോൾ ഓരോ ജീവിതത്തിനും ഓരോ ഫയൽ എന്നായി കേരളത്തിലെ സ്ഥിതി. ഫയൽ പക്ഷേ ക്രൈംറിക്കാർഡ്സിലും മോർച്ചറിയിലുമൊക്കെയാണെന്നു മാത്രം. നാത്തൂൻ പോരും അമ്മായിയമ്മ പോരുമിറക്കേണ്ട സ്ഥലമല്ല പഞ്ചായത്തും മുനിസിപ്പാലിറ്റിയുമൊക്കെ. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.കെ. ശ്രീമതിക്കു വേണ്ടി വോട്ടു ചോദിച്ചിറങ്ങിയ ആളാണ് സാജൻ. നിസാര കാര്യത്തിന് ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്നാണ് ചിലർ ഇപ്പോൾ പറയുന്നത്. എല്ലാവരും ഇരട്ടച്ചങ്കന്മാരല്ലെന്ന് ഓർക്കണം. പാർട്ടിക്കു കുന്നിടിക്കാം. കണ്ടൽക്കാട് വെട്ടാം. അമ്യൂസ്മെന്റ് പാർക്ക് കെട്ടാം. നാല് ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. പി. ജയരാജനെ അനുകൂലിച്ചാലും എതിർത്താലും മരിക്കുമെന്ന സ്ഥിതിയാണു കണ്ണൂരിലെന്നും ഷാജി പറഞ്ഞു. ശ്യാമളയുടെ പേരിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസെടുക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.
പി. ജയരാജന്റെ പേര് പറയുന്നതിലാണ് മുഖ്യമന്ത്രിക്കു രോഷം. ജയരാജനെ ബിംബമാക്കി സിപിഎമ്മിനെ ആക്രമിക്കാൻ ശ്രമിച്ചാൽ നടക്കില്ല. മുമ്പും ഇതുപോലെ പല ബിംബങ്ങളെയും ഉയർത്തിക്കാട്ടി സിപിഎമ്മിനെ തകർക്കാൻ ശ്രമമുണ്ടായിട്ടുണ്ട്. ജയരാജനു സ്വന്തം കൈ കൊണ്ട് എഴുതാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ല. അതു കൈയിലിരിപ്പു കൊണ്ടാണെന്ന് പ്രതിപക്ഷത്തുനിന്ന് ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ വിശദീകരണ പ്രകാരം മുനിസിപ്പൽ ചെയർപേഴ്സണോ ഭരണസമിതിക്കോ കാര്യമായ അധികാരമൊന്നുമില്ല. സെക്രട്ടറിയാണത്രെ പരമാധികാരി. ആ അധികാരം പരിമിതപ്പെടുത്തി ചട്ടം ഭേദഗതി ചെയ്ത് ഈ പ്രശ്നം പരിഹരിക്കാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്.
എം.വി. ഗോവിന്ദൻ എന്ന സംസ്ഥാന നേതാവിനെ ആക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എത്ര അംസബന്ധമാണിതെന്ന് മുഖ്യമന്ത്രി രോഷത്തോടെ ചോദിച്ചു. നിയമസഭയുടെ പരിരക്ഷ ഉണ്ടെന്നു കരുതി എന്തും ചെയ്യാമെന്നാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിക്കിടെ പ്രതിപക്ഷത്തുനിന്നു നിരന്തരം ബഹളമുണ്ടായി. ഇതു ഭരണ- പ്രതിപക്ഷ വാഗ്വാദത്തിനും ഇടയാക്കി. ആരു തെറ്റു ചെയ്താലും കർശനമായ നടപടിയുണ്ടാകും. സിപിഎമ്മുകാരനായതിനാൽ ക്രൂശിക്കാം എന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി വിമർശിച്ചു. പി.കെ. ശ്യാമളയുടെ പേരു പോലും മുഖ്യമന്ത്രി പരാമർശിച്ചില്ല.
ആന്തൂർ പ്രശ്നത്തിൽ മറുപടി പറയാൻ മുഖ്യമന്ത്രിക്കു പ്രയാസവും മന:സാക്ഷിക്കടിയുമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജയരാജനെക്കുറിച്ചും എം.വി. ഗോവിന്ദൻ മാസ്റ്ററേക്കുറിച്ചും പറഞ്ഞത് തങ്ങളല്ല. സാജന്റെ കുടുംബമാണ്. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിച്ചത് എം.വി. ജയരാജനാണ്. സസ്പെൻഷൻ പ്രഖ്യാപിക്കാൻ ജയരാജൻ ആരാണ്? രമേശ് ചോദിച്ചു. പച്ചമരത്തോട് ഇങ്ങനെയെങ്കിൽ ഉണക്കമരത്തോട് എന്തായിരിക്കുമെന്നും രമേശ് ചോദിച്ചു.
പാർട്ടിക്കാരനായ സാജന്റെ അനുഭവം ഇതാണെങ്കിൽ സാധാരണക്കാരുടെ അനുഭവം എന്തായിരിക്കും എന്നായിരുന്നു രമേശിന്റെ ചോദ്യം. ധാർമികത അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും മകന്റെ വിവാദം പരാമർശിച്ചുകൊണ്ടു രമേശ് ചെന്നിത്തല പറഞ്ഞു.
ഉച്ചയ്ക്കു മുമ്പ് സഭ പിരിഞ്ഞതിൽ സിപിഎമ്മുകാർക്കും സന്തോഷമേയുള്ളു. സിപിഎം സംസ്ഥാന സമിതിയിൽ പങ്കെടുക്കേണ്ടവർക്ക് അത് എളുപ്പമായി.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
Latest News
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
Latest News
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top