Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നെഹ്റുവിൽനിന്ന് അകലുന്ന ഇന്ത്യ
Sunday, November 14, 2021 2:00 AM IST
ആധുനിക ഭാരതത്തിന്റെ ശില്പികളിൽ പ്രമുഖ സ്ഥാനത്തുള്ള നെഹ്റുവിന്റെ 132-ാം ജന്മദിനം ആചരിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ രാഷ്ട്രസേവനത്തെക്കുറിച്ച് പഠിക്കേണ്ടതും വിലയിരുത്തേണ്ടതും ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്. സുഖലോലുപതയുടെ മടിത്തട്ടിലേക്കാണ് അദ്ദേഹം പിറന്നുവീണത്. ബ്രിട്ടനിലെ ഉന്നത പഠനത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തിയ നെഹ്റുവിന് തന്റെ അതിസന്പന്നമായ പൈതൃകത്തിന്റെ പിൻബലത്തിൽ ആർഭാടത്തിലും ആഡംബരത്തിലുമുള്ള ജീവിതം നയിക്കാമായിരുന്നു. എന്നാൽ ഗാന്ധിജി നയിച്ചുകൊണ്ടിരുന്ന ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലേക്ക് എടുത്തുചാടുവാനുള്ള ഉൾവിളിയാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. തന്റെ പിതാവിനോടൊപ്പം സ്വാതന്ത്ര്യസമരത്തിന്റെ കനൽ വഴികളിലൂടെയുള്ള യാത്രയാണ് നെഹ്റു ഇഷ്ടപ്പെട്ടത്.
ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി മുന്നോട്ടുവച്ച പലപരിപാടികളോടും നെഹ്റു വിയോജിച്ചിരുന്നുവെങ്കിലും അവസാനം അതിനോടു സമരസപ്പെടുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. നിസ്സഹകരണ സമരത്തിലും ഉപ്പുസത്യഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും വിയോജിപ്പോടെ അദ്ദേഹം ഗാന്ധിജിയോട് യോജിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തോട് പുറം തിരിഞ്ഞുനിന്ന അംബേദ്ക്കറെ ഭരണഘടനാ അസംബ്ലിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആക്കണമെന്ന ഗാന്ധിജിയുടെ നിർദേശത്തോടും പിന്നീട് അദ്ദേഹത്തെ നിയമമന്ത്രിയാക്കണമെന്ന നിർദേശത്തോടും നെഹ്റു ഗാന്ധിജിക്ക് വഴങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്.
ഭാവി ഭാരതത്തിന്റെ പുനർനിർമാണം സംബന്ധിച്ചും പ്രകടമായ വിയോജിപ്പ് ഗാന്ധിജിയോട് നെഹ്റുവിനുണ്ടായിരുന്നു. 1945-ൽ ഈ വിഷയം സംബന്ധിച്ച് അവർ നടത്തിയിട്ടുള്ള കത്തിടപാടുകൾ പ്രസിദ്ധമാണ്. ഗാന്ധിജി ഗ്രാമങ്ങളെ മുന്നിൽക്കണ്ടുകൊണ്ടുള്ള വികസന സമീപനത്തിനുവേണ്ടി വാദിച്ചപ്പോൾ നെഹ്റു ബുദ്ധിപരമായും സാംസ്കാരികമായും സാന്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഗ്രാമങ്ങളെ മുൻനിർത്തിയുള്ള പുനർനിർമാണം ശരിയല്ലെന്നുള്ള നിലപാടാണു സ്വീകരിച്ചത്.
മിശ്ര സന്പദ്വ്യവസ്ഥ
പൊതുമേഖലയും സ്വകാര്യമേഖലയും ഒരുമിച്ചു പ്രവർത്തിക്കുന്ന സന്പദ്വ്യവസ്ഥയെക്കുറിച്ചാണ് നെഹ്റു ചിന്തിച്ചിരുന്നത്. റഷ്യൻ മാതൃകയോടായിരുന്നു അദ്ദേഹത്തിന് ആഭിമുഖ്യം. കേന്ദ്രീകൃത ആസൂത്രണവും വൻകിട വ്യവസായങ്ങളും ഇന്ത്യയിൽ സ്ഥാപിച്ചത് നെഹ്റുവിന്റെ ദീർഘവീഷണത്തിന്റെ ഫലമാണ്. പൊതുമേഖല ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ തന്ത്രപരമായ മേഖലകൾ നിയന്ത്രിക്കണമെന്ന് നെഹ്റു ആഗ്രഹിച്ചിരുന്നു. ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങളാണ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്ന് ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിറ്റുകൊണ്ടിരിക്കുന്ന കാലമാണിപ്പോൾ. ഒരു നിയന്ത്രണവുമില്ലാതെ ദേശ, വിദേശ സ്വകാര്യ കുത്തകകൾക്ക് സന്പദ്വ്യവസ്ഥയുടെ കടിഞ്ഞാണുകൾ കൈമാറിക്കഴിഞ്ഞിരിക്കുന്നു.
ഒന്നിനെയും പുറത്തുനിർത്തുന്ന ചരിത്രമല്ല നമുക്കു വേണ്ടത്. എല്ലാറ്റിനെയും ഉൾക്കൊള്ളേണ്ടതും പിൻപറ്റേണ്ടതും ചേർത്തുനിർത്തേണ്ടതുമാണെന്നും നെഹ്റു കരുതിയിരുന്നു. സമത്വം പുലർത്തിക്കൊണ്ടുള്ള പരസ്പര ബഹുമാനമാണ് ജനാധിപത്യത്തിന്റെ കാതൽ എന്ന് നെഹ്റു വിശ്വസിച്ചിരുന്നു. നമ്മുടെ സാംസ്കാരിക സന്പന്നതയുടെ അടിസ്ഥാനമായ വൈവിധ്യത്തെ അടിച്ചമർത്താതെ പ്രോത്സാഹിപ്പിക്കണമെന്നും, ഒന്നും അന്യമല്ലെന്നും, ആരും അപരരല്ലെന്നും നെഹ്റു കരുതിയിരുന്നു. നാനാത്വം വെല്ലുവിളിക്കപ്പെടുന്പോൾ ഇന്ത്യയുടെ ഏകത്വം ഇല്ലാതാവുമെന്ന് നെഹ്റു സന്ദേഹിച്ചിരുന്നു.
ദൈവം മുതൽ തത്വചിന്തവരെ, മതം മുതൽ വംശം വരെ, ഭാഷ മുതൽ വേഷം വരെ ഒന്നിനെയും ഏകവചനമായിരിക്കാൻ സമ്മതിക്കാത്ത ഒരു പാരന്പര്യമാണ് നമ്മുടേതെന്ന് നെഹ്റു മനസിലാക്കിയിരുന്നു. ഒരു ജാതി -മത ബിംബത്തെയും നെഹ്റു പ്രോത്സാഹിപ്പിച്ചിരുന്നില്ല. എല്ലാത്തിനോടും ആദരവോടെ അദ്ദേഹം സമദൂരം പാലിച്ചിരുന്നു. തികഞ്ഞ മതേതര വാദിയും സഹിഷ്ണുതയുടെ പ്രതീകവുമായിരുന്നു നെഹ്റു.
ശൈശവാവസ്ഥയിലായിരുന്ന ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ ബലിഷ്ഠമായ അസ്തിവാരത്തിൽ ഉറപ്പിച്ചു നിർത്തിയതിൽ നെഹ്റുവിനുള്ള പങ്ക് അവിതർക്കിതമാണ്. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഏകാധിപത്യത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തിയപ്പോൾ ഇന്ത്യൻ ജനാധിപത്യ സംവിധാനം ഇന്നത്തെ നിലയിൽ നിലനിൽക്കുന്നത് നെഹ്റുവിന് ജനാധിപത്യ പ്രകിയയോടും സ്ഥാപനങ്ങളോടുമുള്ള പ്രതിപത്തികൊണ്ടു മാത്രമായിരുന്നുവെന്ന് പറയുന്നതിൽ തെറ്റില്ല. ഒരു അമേരിക്കൻ പത്രപ്രവർത്തകനായിരുന്ന നോർമൽ കബിൻസ് നെഹ്റുവിനോട് ഒരിക്കൽ “താങ്കൾ ഇന്ത്യക്ക് നൽകിയ ഏറ്റവും വലിയ സംഭാവന എന്താണ്” എന്നു ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഏറെ ചിന്തനീയമാണ്. “40 കോടിയിലധികം വരുന്ന ഇന്ത്യക്കാർക്ക് സ്വയം ഭരിക്കാൻ ഈ ബഹുസ്വര രാഷ്ട്രത്തിൽ കഴിയുന്നു’’ എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top