x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എച്ച്‌ഐവി ബാധിതർക്ക് ആശ്വാസം; പുത്തന്‍ മരുന്ന് പരീക്ഷണം വിജയം

ഹെൽത്ത് ഡെസ്ക്
Published: August 4, 2026 05:17 PM IST | Updated: August 4, 2026 05:17 PM IST

പ്രതീകാത്മകചിത്രം.

ലോകം ഏറ്റവും ഭീതിയോടെ കാണുന്ന രോഗം. മധ്യ ആഫ്രിക്കയിൽനിന്ന് ലോകമെന്പാടും വ്യാപിച്ച, സാവധാനം ജീവന്‍റെ അടിവേരറക്കുന്ന ചികിത്സയില്ലാത്ത മാരകരോഗം. പൂർണമായും ഭേദമാക്കാൻ കഴിയില്ലെങ്കിലും രോഗകാരിയായ വൈറസിനോടു പോരാടുന്ന ഔഷധങ്ങൾ ലഭ്യമാണ്. എച്ച്ഐവി പൂർണമായി സുഖപ്പെടുത്താനുള്ള ഗവേഷണങ്ങൾ കാലങ്ങളായി നടക്കുന്നുണ്ട്. ഇപ്പോൾ, വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രലോകത്തിനു പ്രതീക്ഷയായി മാറിയിരിക്കുകയാണ് പുതിയ പ്രതിരോധ മരുന്ന്. മനുഷ്യരിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്നും ശാസ്ത്രലോകം വെളിപ്പെടുത്തി.

 

VH-499- എന്നു താത്കാലികമായി പേരിട്ടിരിക്കുന്ന പുത്തൻ മരുന്ന്, ശരീരത്തില്‍ വൈറസ് പെരുകുന്നതു ഫലപ്രദമായി തടയുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വൈദ്യശാസ്ത്ര മാസികയിൽ പുത്തൻ മരുന്നിനെക്കുറിച്ചും ഗവേഷണഫലങ്ങളെക്കുറിച്ചും പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈറസിന്‍റെ നിലനില്‍പ്പിനും വ്യാപനത്തിനും ഏറ്റവും പ്രധാനമായ, അതിനു ചുറ്റുമുള്ള, ക്യാപ്‌സിഡ് എന്ന പ്രോട്ടീന്‍ കവചത്തെ ലക്ഷ്യമിട്ടാണ് മരുന്നിന്‍റെ പ്രവര്‍ത്തനം.

ചരിത്രം രേഖപ്പെടുത്തിയ പരീക്ഷണ വിജയം
നേരത്തെ, മറ്റ് എച്ച്‌ഐവി ചികിത്സകളൊന്നും ആരംഭിച്ചിട്ടില്ലാത്ത ഇരുപത്തിമൂന്ന് മുതിര്‍ന്ന ആളുകളിലാണ് മരുന്നിന്‍റെ രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കിയത്. പരീക്ഷണത്തിനു വിധേയരായവരില്‍ 20 പേര്‍ക്ക് വ്യത്യസ്ത അളവുകളില്‍ VH-499 മരുന്നും, മൂന്നുപേര്‍ക്ക് പ്ലാസിബോ (യഥാര്‍ഥ മരുന്നല്ലാത്ത, എന്നാല്‍ രോഗിക്ക് മരുന്നാണെന്ന വ്യാജേന നല്‍കുന്ന വസ്തു) യും നല്‍കി.

രക്തത്തിൽ ഉയർന്ന അളവിൽ വൈറസ് സാന്നിധ്യമുണ്ടായിരുന്ന രോഗികൾക്ക് പതിനൊന്നാം ദിവസമായപ്പോഴേക്കും VH-499 കഴിച്ച എല്ലാവരിലും വൈറസിന്‍റെ അളവില്‍ വന്‍ കുറവുണ്ടായി. ഉയര്‍ന്ന അളവില്‍ മരുന്ന് കഴിച്ചവരില്‍ വൈറസിന്‍റെ കുറവ് കൂടുതല്‍ പ്രകടമായിരുന്നു. എടുത്തുപറയേണ്ട മറ്റൊരു കാര്യം മരുന്ന് പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നതാണ്. പാര്‍ശ്വഫലങ്ങള്‍ വളരെ കുറഞ്ഞ മികച്ച സുരക്ഷിതത്വമാണ് പുതിയ മരുന്ന് നൽകുന്നതെന്ന‌ു ഗവേഷകര്‍ വ്യക്തമാക്കി.

എന്തുകൊണ്ട് VH-499
നിലവില്‍ എച്ച്‌ഐവി ചികിത്സയ്ക്കും രോഗപ്രതിരോധത്തിനും ഉപയോഗിക്കുന്ന, ലെനാകപവിര്‍ എന്ന മരുന്നിനോടാണ് VH-499-നെ താരതമ്യപ്പെടുത്തുന്നത്. ആറുമാസത്തിലൊരിക്കല്‍ നല്‍കുന്ന ഇന്‍ജക്ഷനാണ് ലെനാകപവിര്‍. എന്നാൽ, ഈ മരുന്ന് ചില മരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ VH-499 എന്ന പുതിയ ഗുളിക, മരുന്നുകളെ ശരീരത്തില്‍ സംസ്‌കരിക്കാന്‍ സഹായിക്കുന്ന CYP3A4 എന്ന എന്‍സൈമുമായി പ്രതിപ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണ്. മറ്റ് പല രോഗങ്ങള്‍ക്കും ഒന്നിലധികം മരുന്നുകള്‍ സ്ഥിരമായി കഴിക്കേണ്ടി വരുന്ന രോഗികള്‍ക്ക്, നിലവിലുള്ള മറ്റ് എച്ച്‌ഐവി മരുന്നുകളേക്കാള്‍ സുരക്ഷിതമായ ബദലായി VH-499 ഉപയോഗിക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

എപ്പോൾ വിപണിയിൽ
ആദ്യഘട്ട പരീക്ഷണഫലങ്ങള്‍ ഏറെ ആവേശം നല്‍കുന്നതാണെങ്കിലും, മരുന്ന് വിപണിയിലെത്താന്‍ ഇനിയും സമയമെടുക്കും. വരും ഘട്ടങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന വിശാലമായ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലുകളിലൂടെ മാത്രമേ ഇതിന്‍റെ സുരക്ഷിതത്വവും കാര്യക്ഷമതയും അന്തിമമായി ഉറപ്പാക്കാന്‍ സാധിക്കുക. ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങൾ ഫലപ്രദമായാൽ; ഭാവിയിൽ എച്ച്‌ഐവി ചികിത്സാരംഗത്തു വൻ മുന്നേറ്റമുണ്ടാക്കാനും, ആഗോളതലത്തില്‍ എച്ച്‌ഐവി വ്യാപനം തടയാനുമുള്ള പരിശ്രമങ്ങള്‍ക്കു ശക്തമായ അടിത്തറയിടാനും VH-499 എന്ന മരുന്നിനു സാധിക്കുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.

Tags : HIV VH499 Health FamilyHealth

Recent News

Corehub Up