പാരീസ്: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ഫ്രാൻസിൽ ജനീവ തടാകത്തിന്റെ തീരത്തുള്ള എവിയൻ ലെസ് ബെയിൻസിലെത്തി.
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഉൾപ്പെടെ ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും.
കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ലോകക്രമത്തിനുവേണ്ടി ഒരുമിച്ച് മുന്നോട്ടു പോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ജി 7 ഉച്ചകോടിയെക്കുറിച്ച് മോദി പറഞ്ഞു.
ജനീവയിൽനിന്നാണ് മോദി ഫ്രഞ്ച് നഗരത്തിൽ എത്തിയത്. ജനീവ വിമാനത്താവളത്തിൽ സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ഒരുക്കിയിരുന്നത്.
ജി 7 വേദിയില്‍ മോദിയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും സൗഹൃദം പങ്കുവച്ചു. 16 മാസങ്ങള്‍ക്കുശേഷമാണ് ഇരുനേതാക്കളും മുഖാമുഖം കാണുന്നത്. മോദി- ട്രംപ് ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും.