ബെർലിൻ: സ്വകാര്യ വളർത്തുകേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ട കടുവയെ ജർമൻ പോലീസ് വെടിവച്ചുകൊന്നു. ലൈപ്സിഗ് നഗരപ്രാന്തത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം.
കടുവ രക്ഷപ്പെട്ടതിനു പിന്നാലെ വളർത്തുകേന്ദ്രത്തിലെ ജീവനക്കാരനെ ആക്രമിച്ചിരുന്നു. 72 വയസുള്ള ഇദ്ദേഹം ഗുരുതരാവസ്ഥയിലാണ്. വീണ്ടും ജനങ്ങളെ ആക്രമിക്കാം എന്ന നിഗമനത്തിലാണ് പോലീസ് കടുവയെ വെടിവച്ചു കൊന്നത്.
ജർമനിയിലെ ‘ടൈഗർ ക്യൂൻ’ എന്നു സ്വയം വിശേഷിപ്പിക്കുന്ന കാർമൻ സാൻഡറിന്റെ കടുവയാണിത്. ഇവർ മറ്റ് ഏഴു കടുവകളെക്കൂടി വളർത്തുന്നുണ്ട്.