വാഷിംഗ്ടൺ ഡിസി: ഇറാന്റെ ആണവ നിലപാടിനെക്കുറിച്ച് ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ധാരണയില്ലെന്നും ഇറാന്റെ കൈവശം ആണവായുധം ഉണ്ടാകാൻ പാടില്ലെന്ന കാര്യം ആരെങ്കിലും അദ്ദേഹത്തെ ബോധ്യപ്പെടുത്തണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഡെമോക്രാറ്റ് നേതാവുകൂടിയായ ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ വെള്ളിയാഴ്ച വത്തിക്കാനിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിനെയും ട്രംപ് സമൂഹമാധ്യമത്തിലൂടെ വിമർശിച്ചു.
ഷിക്കാഗോ മേയർ നിർഗുണനായ വ്യക്തിയാണെന്ന കാര്യം ഷിക്കാഗോയിൽ ജനിച്ച കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ അറിഞ്ഞിരിക്കണമെന്നും അതല്ലെങ്കിൽ വത്തിക്കാൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഇക്കാര്യം അറിയിക്കണമെന്നുമായിരുന്നു ട്രംപിന്റെ വിമർശനം.
ഇറാൻ സംഘർഷവും അമേരിക്കയിലെ കുടിയേറ്റ പ്രശ്നങ്ങളും മാർപാപ്പയുമായി ചർച്ച ചെയ്തുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഷിക്കാഗോ മേയർ പറഞ്ഞിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.