x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാന്‍റെ സമാധാന നിർദേശം തള്ളി ട്രംപ്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി


Published: May 3, 2026 09:38 AM IST | Updated: May 3, 2026 09:38 AM IST

ന്യൂഡൽഹി: ഇറാൻ മുന്നോട്ടുവെച്ച പുതിയ 14 ഇന സമാധാന നിർദേശങ്ങളിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ 47 വർഷമായി ലോകത്തോടും മാനവികതയോടും ചെയ്ത തെറ്റുകൾക്ക് ഇറാൻ അർഹമായ 'വില' നൽകിയിട്ടില്ലെന്നും അതിനാൽ ഈ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.

തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ അയച്ച സമാധാന പ്ലാൻ പരിശോധിക്കുമെങ്കിലും അത് തൃപ്തികരമാകാൻ സാധ്യതയില്ല. ഇറാൻ 'മര്യാദകേട്' തുടർന്നാൽ സൈനിക നീക്കം പുനരാരംഭിക്കാൻ മടിക്കില്ല. മനുഷ്യത്വപരമായ പരിഗണന നൽകി സമാധാനത്തിന് ശ്രമിക്കാനാണ് താത്പര്യമെന്നും എന്നാൽ ഇറാൻ നൽകുന്ന ഓഫറുകളിൽ താൻ സംതൃപ്തനല്ലെന്നും അദ്ദേഹം ഫ്ലോറിഡയിൽ പറഞ്ഞു.

ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം ഏപ്രിൽ എട്ട് മുതൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പാകിസ്ഥാൻ മധ്യസ്ഥനായി നടന്ന ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് പാകിസ്ഥാൻ മുഖേന ഇറാൻ പുതിയ 14 ഇന നിർദേശങ്ങൾ സമർപ്പിച്ചത്.

 

Tags : Trump Latest News Iran

Recent News

Corehub Up