വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ആക്രമണം തുടരുമെന്നും വലിയ ആക്രമണങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്.
ഇറാനിലെ സൗത്ത് പാർസ് വാതകപ്പാടത്തിനുനേരേ ഇസ്രയേൽ നടത്തിയ ആക്രമണം ഒരു മുന്നറിയിപ്പ് മാത്രമാണെന്നും ഇന്നലെ പെന്റഗൺ ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ഹെഗ്സെത് പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലെ ഊർജകേന്ദ്രങ്ങൾക്കു നേരേ നടത്തുന്ന ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി ഇറാൻ ഊർജം ആയുധമാക്കിവരികയാണ്. ഇസ്രയേൽ വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപ് അതു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് എന്തും നേരിടാൻ കഴിയും.
കാര്യങ്ങളെല്ലാം ഞങ്ങൾ നിശ്ചയിച്ചതുപോലെയാണു നീങ്ങുന്നത്. സംഘർഷം അനിശ്ചിതകാല യുദ്ധമായി മാറുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഇറാനിൽ ഇന്റർനെറ്റ് ബന്ധം ഭരണകൂടം വിച്ഛേദിച്ചിരിക്കുന്ന സാഹചര്യത്തിൽ സമാന്തര നടപടികൾ സ്വീകരിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28ന് ആക്രമണം തുടങ്ങി ഇതുവരെ ഇറാനിലെ 7000 ലക്ഷ്യസ്ഥാനങ്ങളും സൈനികകേന്ദ്രങ്ങളും ആക്രമിച്ചു. ഇറാന്റെ നാവിക, വ്യോമ സേനകളെ നിർവീര്യമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
Tags : US Defense Secretary Iran attacks pete hegseth West Asian Conflict Middle East War