തിരുവനന്തപുരം: സിപിഎമ്മിൽനിന്ന് 55 സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കും. ഇതിൽ കെ.കെ. ഷൈലജ മട്ടന്നൂരിൽനിന്ന് മാറി പേരാവൂരിലും കെ.എൻ. ഉണ്ണിക്കൃഷ്ണൻ വൈപ്പിനിൽനിന്ന് മാറി തൃപ്പൂണിത്തുറയിലും ജനവിധി തേടും.
പാർട്ടി കഴിഞ്ഞതവണ മത്സരിച്ച 81 സീറ്റുകളിൽ പത്തിൽ താഴെ സീറ്റുകളിലൊഴികെ സ്ഥാനാർഥിപ്പട്ടികയ്ക്കു സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി.
മലപ്പുറം, എറണാകുളം ജില്ലകളിലാണ് സീറ്റുകളിൽ ധാരണയാകാനുള്ളത്. പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവും അന്തിമമാക്കിയില്ല. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയാരെന്നു മനസിലാക്കിയശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും.