x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദുരൂഹനിലയിൽ വെടിയുണ്ടകൾ,ചേലക്കരക്കാർക്ക് ആശങ്ക

വെബ് ഡെസ്‌ക്
Published: August 10, 2026 01:35 AM IST | Updated: August 10, 2026 01:35 AM IST

ചേലക്കര തോട്ടേക്കാട് കാരക്കുണ്ട് പാലത്തിനു സമീപത്ത് കണ്ടെത്തിയ വെടിയുണ്ടകൾ.

ചേലക്കര: തോട്ടേക്കാട് കാരക്കുണ്ട് പാലത്തിനു സമീപത്ത് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ ആശങ്ക. എട്ടു വെടിയുണ്ടകളാണ് ഇവിടെനിന്നു കണ്ടെടുത്തത്. രാവിലെ മൂന്നു വെടിയുണ്ടകളാണ് കണ്ടെത്തിയിരുന്നത്. തുടർന്ന് പോലീസ് എത്തി നടത്തിയ വിശദമായ തെരച്ചിലിൽ അഞ്ചെണ്ണംകൂടി കിട്ടി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് പതിവായി വാഹനങ്ങൾ എത്താറുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. രാത്രി ഒന്നിനും മൂന്നിനും ഇടയിലാണു വാഹനങ്ങൾ എത്തുന്നതിന്‍റെ ശബ്ദം കേൾക്കാറുള്ളത്. വെടിയുണ്ടകൾ കണ്ടെത്തിയതോടെ ഈ വാഹനങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് നാട്ടുകാർ സംശയിക്കുന്നു.

വെടിയുണ്ടകൾ എങ്ങനെ ഇവിടെയെത്തി, ആരുടേതാണ്, ഇവ ഉപയോഗിച്ച് എന്തെങ്കിലും കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. പ്രദേശത്ത് പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

Tags : Bullets Chelakkara Police Investigation CaseFile FIR

Recent News

Corehub Up