x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവലോകന യോഗത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ കോഴഞ്ചേരിയിൽ

ഓൺലൈൻ ഡെസ്ക്
Published: August 4, 2026 01:35 PM IST | Updated: August 4, 2026 02:22 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ

കോഴഞ്ചേരി: സംസ്ഥാനത്ത് കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ, പത്തനംതിട്ട ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ കോഴഞ്ചേരിയിലെത്തി. ഉന്നതതല അവലോകന യോഗത്തിന് ശേഷം അദ്ദേഹം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കും.

ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച ജില്ലകളിലൊന്നാണ് പത്തനംതിട്ട. റാന്നി, ആറന്മുള തുടങ്ങിയ പ്രധാന പട്ടണങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്.

ജില്ലയിൽ ഇത്തവണത്തെ പ്രളയ സാഹചര്യം 2018-ലെ മഹാപ്രളയത്തേക്കാൾ രൂക്ഷമാണെന്നാണ് വിലയിരുത്തൽ. ആറന്മുള, റാന്നി എന്നിവിടങ്ങളിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊല്ലത്തുനിന്നുള്ള മത്സ്യബന്ധന ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിട്ടുണ്ട്.

ജില്ലയിൽ 1,700-ഓളം ആളുകളെ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രളയബാധിതർക്കുള്ള അടിയന്തര ആശ്വാസ നടപടികൾ പ്രഖ്യാപിക്കുന്നതിനായി ചൊവ്വാഴ്ച പ്രത്യേക ക്യാബിനറ്റ് യോഗവും ചേരും.

Tags : ChiefMinister VDsathhesan Kozhencherry LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up