x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രമ്യതയില്ലാതെ ചിറയിന്‍കീഴ് പ്രശ്‌നം; മുതിർന്ന നേതാക്കള്‍ക്കും അതൃപ്തി

വെബ് ഡെസ്ക്
Published: September 8, 2026 11:12 PM IST | Updated: September 8, 2026 11:12 PM IST

തിരുവനന്തപുരം: ചിറയിന്‍കീഴ് രമ്യ ഹരിദാസ് എംഎല്‍എയുടെ നടപടികളില്‍ സ്പീക്കര്‍ക്കും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും അതൃപ്തി. രമ്യക്കെതിരെ അച്ചടക്ക നടപടി വേണമെന്ന കടുത്ത നിലപാടിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗവും യൂത്ത് കോണ്‍ഗ്രസും രമ്യക്കെതിരെ നടപടി വേണമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

പ്രദീപിനെ അഡീഷണല്‍ പിഎ ആക്കി മുന്‍കാല പ്രാബല്യം നല്‍കണമെന്ന രമ്യയുടെ കത്ത് സ്പീക്കര്‍ നിരാകരിച്ചിരുന്നു. രമ്യയുടെ ഈ നടപടിയില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കടുത്ത അമര്‍ഷം രേഖപ്പെടുത്തി. സ്പീക്കര്‍ ഓഫീസിനെ ആരുടെയെങ്കിലും വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി വിവാദങ്ങളിലേക്കു വലിച്ചിഴക്കാന്‍ ആരെയും അനുവദിക്കില്ലെന്നു സ്പീക്കറും വ്യക്തമാക്കി.
പാര്‍ട്ടി നടപടിയെടുത്ത ആളിനെ സംരക്ഷിക്കാന്‍ ആരു ശ്രമിച്ചാലും അത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനും രമ്യയുടെ ചെയ്തികളിലുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത കോണ്‍ഗ്രസ് ജനപ്രതിനിധി രമ്യ ഹരിദാസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ലേയെന്ന ചോദ്യത്തിന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രമ്യയുടെ പ്രവര്‍ത്തികള്‍ പാര്‍ട്ടിയുടെ സല്‍പ്പേരിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം പരസ്യമായി വ്യക്തമാക്കിയിരുന്നു.

ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്‍റെ നിലപാട്. എന്നാല്‍ രമ്യ ഈ വിഷയം വഷളാക്കിയെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ കെപിസിസി പ്രസിഡന്‍റ് നിയോഗിച്ചിരുന്നു.

രമ്യ ആരോപണം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് മുട്ടപ്പം സജിത്തില്‍ നിന്നും പ്രാദേശിക നേതാക്കളില്‍ നിന്നും എം.എം. ഹസന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. രമ്യയില്‍ നിന്നും വിശദീകരണം തേടാന്‍ എം.എം. ഹസന്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും താന്‍ ഡല്‍ഹിയിലാണെന്ന് പറഞ്ഞ് രമ്യ ഒഴിഞ്ഞ് മാറുകയും പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവിന്‍റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തത് പ്രശ്‌നത്തെ വഷളാക്കി.

അതേ സമയം പാളയം പ്രദീപിനെ രമ്യക്കൊപ്പം ചിറയിന്‍കീഴില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടാണ് ചിറയിന്‍കീഴിലെ ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളും തമ്മിലടിയും എല്‍ഡിഎഫും ബിജെപിയും ഉറ്റുനോക്കുകയാണ്. പ്രദീപിനെ നിലനിര്‍ത്തുന്ന രീതിയാണ് പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്നതെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് പോകുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്.

ഇതിനിടയില്‍ രമ്യ ഹരിദാസ് എംഎല്‍എ അന്വേഷണസമിതി അധ്യക്ഷന്‍ എം.എം ഹസനെ ഇന്ന് കാണാന്‍ സാധ്യതയുണ്ട്. ഈ ചര്‍ച്ചയില്‍ വിഷയം പരിഹരിക്കാനും സാധ്യതയുണ്ട്. രമ്യയുടെ പരാതിയില്‍ ചിറയിന്‍കീഴ് പൊലിസ് യൂത്ത് കോണ്‍ഗ്രസ് നേതാവ് മുട്ടപ്പലം സജിത്ത്, സജാദ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ എസ്‌‌സി/എസ്‌‌ടി വകുപ്പ് ഉള്‍പ്പെടെ ചുമത്തി കേസെടുത്തിരുന്നു. ഈ കേസ് പിന്‍വലിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ട്. രമ്യയുടെ പെരുമാറ്റം പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും ഇടയാക്കിയെന്നാണ് കെപിസിസിയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

Tags : Chirayinkeezhu Issue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up