എം.വി. ഗോവിന്ദന്
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് കത്തുനൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന്‍ നേരത്തെ ശ്രമം നടന്നു. കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
182 കോടി വിവിധ ആളുകൾക്ക് നല്കിയ ഡയറി ലഭിച്ചുവെന്ന് ഇഡി പറഞ്ഞു. ഇപ്പോഴത്തെ ഭരണകക്ഷി നേതാക്കളുടെ പേരും അതിലുണ്ട്. അവര്‍ അത് സമ്മതിച്ചതാണ്. 182 കോടിയില്‍ കുറഞ്ഞ തുക മാത്രമാണ് വീണയ്ക്ക് എതിരായ കേസില്‍ ഉള്ളത്. മറ്റുള്ളവരെ എന്തുകൊണ്ട് കൈാകാര്യം ചെയ്യുന്നില്ലെന്നും ഗോവിന്ദൻ ചോദിച്ചു.
നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. സിഎംആര്‍എല്‍ കമ്പനിക്ക് എക്സാലോജിക്ക് ഇടപാടില്‍ നഷ്ടം സംഭവിച്ചിട്ടില്ല. ഒന്നും മറച്ചുവയ്ക്കാന്‍ രണ്ട് കൂട്ടര്‍ക്കുമില്ല. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒന്നല്ല ഇടപാടെന്നും അദ്ദേഹം ആരോപിച്ചു.
Tags : MVGovindan PinarayiVijayan CPM PAMuhammedRiyas UDF