പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണാ ജോർജിന് രൂക്ഷവിമർശനം. മന്ത്രിയായിരിക്കെ വീണാ ജോർജ് അനാവശ്യ വിവാദങ്ങളിൽ സ്വയം പോയി തലവെക്കുകയായിരുന്നു.
ഇത് പാർട്ടിക്ക് വലിയ രീതിയിൽ പ്രതിഛായ നഷ്ടമുണ്ടാക്കിയെന്നുമാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന പ്രധാന വിമർശനം. എം.വി.ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.
പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും സി.എസ്. സുജാതയും പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലും നേതൃത്വത്തിന് നേരെ വിമർശനമുയർന്നു. പാർട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ ശൈലി ജനങ്ങൾക്ക് ദഹിച്ചില്ലെന്നും വിമർശനം ഉയർന്നു.