മുഖ്യമന്ത്രി വി.ഡി.സതീശൻ.
തിരുവനന്തപുരം: മാസപ്പടിക്കേസിൽ സർക്കാരിന് ഇഡി നൽകിയ കത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി.സതീശൻ. കത്തിലെ ആരോപണങ്ങളും കുറ്റകൃത്യങ്ങളും തികച്ചും ഗൗരവതരമാണെന്നും സംഭവത്തിൽ സൂക്ഷ്മമായ നിയമപരിശോധന പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ വശങ്ങളേക്കാൾ ഉപരിയായി കത്തിലെ നിയമപരമായ വശങ്ങളാണ് പരിശോധിക്കുന്നത്.
എത്രയും പെട്ടെന്ന് തന്നെ ഉചിതമായ തീരുമാനത്തിൽ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനും മുഹമ്മദ് റിയാസും ഇക്കാര്യത്തിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. ഏത് ഡയറിയെന്നും എന്ത് ഡയറിയെന്നുമാണ് ഒരാൾ ചോദിച്ചതെങ്കിൽ ഭാവി ബിസിനസിനെക്കുറിച്ചുള്ള കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് മറ്റൊരാൾ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ തലയിലും വോട്ടർമാരുടെ തലയിലും മാത്രം കെട്ടിവെച്ച് യഥാർത്ഥ ഉത്തരവാദികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പിൽ എന്തുകൊണ്ടാണ് തോറ്റതെന്ന് ഇപ്പോഴും തിരിച്ചറിയാൻ സാധിക്കാത്തത് നല്ല കാര്യമാണ്. ഇതിന് പിന്നിലുള്ളവർ തടിയൂരുന്ന കാഴ്ചയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : V.D.Satheesan ED Investigation Cpim Pinarayi Vijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash