പ്രതീകാത്മക ചിത്രം
ലക്നോ: ഉത്തർപ്രദേശിലെ ബിജ്നോറിൽ കാണാതായ ദമ്പതികളെ രണ്ട് വ്യത്യസ്തയിടങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊട്ടു എന്ന യുവാവിനെ കാട്ടിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ സുഷമയുടെ മൃതദേഹം ഗംഗാ നദിക്കരയിലുമാണ് കണ്ടെത്തിയത്.
ദമ്പതികളെ കാണാനില്ലെന്ന് കാണിച്ച് സെപ്റ്റംബർ 14-നാണ് കുടുംബം പരാതി നൽകിയിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പൊലിസ് തെരച്ചിൽ നടത്തിയെങ്കിലും കനത്ത മഴയെ തുടർന്ന് രാത്രിയോടെ തെരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഗംഗാ തീരത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഉണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുഷമയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ തെരച്ചിലാണ് സമീപത്തെ കാട്ടിൽ ചോട്ടുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്ന വിവരങ്ങളാണ് പ്രാഥമിക അന്വേഷണത്തിൽ പുറത്തുവന്നത്. ഭാര്യയുടെ ചുരിദാർ ധരിച്ച നിലയിലാണ് ചോട്ടൂവിന്റെ മൃതദേഹം കാണ്ടെത്തിയത്.
മൃതദേഹങ്ങൾ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളും കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. വ്യക്തിപരമായ കുടുംബവഴക്കാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘമെത്തി തെളിവെടുപ്പ് നടത്തി. മരണ കാരണം വ്യക്തമാകുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കുടുംബത്തിന്റെ പരാതിയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Tags : Deepika BreakingNews Missing Dead