പിണറായി വിജയനും മുഹമ്മദ് റിയാസും
തിരുവനനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി, സംസ്ഥാന പൊലിസ് മേധാവിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനും എതിരേയുള്ള നടപടി ഇനിയും വൈകും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ മടങ്ങിയെത്തിയെങ്കിലും ഇതുസംബന്ധിച്ച തീരുമാനം വൈകും.
മുഖ്യമന്ത്രി വി.ഡി. സതീശൻ ശനിയാഴ്ച ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ ശേഷം ചർച്ചകൾക്കുശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂവെന്നാണു വിവരം.
തുടർന്നു നടത്തുന്ന ചർച്ചകൾക്കു ശേഷമാകും വിജിലൻസിന്റെ ഏതു തരത്തിലുള്ള അന്വേഷണം വേണം എന്ന കാര്യത്തിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുക.
ഹവാല ഇടപാടുമായി ബന്ധപ്പെട്ടു മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ മൊഴിയുണ്ടെന്നാണ് ഇഡി, സംസ്ഥാന പൊലിസ് മേധാവിക്കു നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
Tags : PinarayiVijayan Decision Delayed ED Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash