x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്സിആർഎ ബിൽ: സംയുക്ത പാർലമെന്‍ററി സമിതിയിലേക്ക് രണ്ട് രാജ്യസഭാംഗങ്ങളെ പ്രത്യേക ക്ഷണിതാക്കളാക്കി

ഓൺലൈൻ ഡെസ്ക്
Published: September 18, 2026 12:27 AM IST | Updated: September 18, 2026 12:27 AM IST

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: എഫ്സിആർഎ ഭേദഗതി ബിൽ, 2026 പരിശോധിക്കുന്ന സംയുക്ത പാർലമെന്‍ററി സമിതിയിലേക്ക് (ജെപിസി) രണ്ട് രാജ്യസഭാ എംപിമാരെ ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രത്യേക ക്ഷണിതാക്കളായി നാമനിർദേശം ചെയ്തു. ജാവേദ് അലി ഖാൻ, ജെയിംസ് സാംഗ്‌മ എന്നിവരെയാണ് നിയമിച്ചത്.

ജെപിസിയിലേക്ക് രാജ്യസഭാംഗങ്ങളെ പ്രത്യേക ക്ഷണിതാക്കളായി നാമനിർദശം ചെയ്യുന്നത് അപൂർവ നടപടിയാണ്. ലോക്‌സഭാ ചട്ടം അനുസരിച്ച്, കമ്മിറ്റിയിൽ അംഗങ്ങളല്ലാത്ത എംപിമാർക്ക് ചർച്ചകളിൽ പങ്കെടുക്കാമെങ്കിലും പാനലിന് മുന്നിൽ സംസാരിക്കാനോ സമിതി അംഗങ്ങൾക്കൊപ്പം ഇരിക്കാനോ അവകാശമില്ല. പ്രത്യേക വൈദഗ്ധ്യമുള്ളവർക്ക് പ്രത്യേക ക്ഷണിതാക്കളായി ഉദ്യോഗസ്ഥർക്കൊപ്പം പങ്കാളികളാകാം.

ബിജെപി എംപി സഞ്ജയ് ജയ്‌സ്വാൾ അധ്യക്ഷനായ 31 അംഗ ജെപിസിയിൽ 21 ലോക്‌സഭാംഗങ്ങളും 10 രാജ്യസഭാംഗങ്ങളുമുണ്ട്. എതിർപ്പുകളെത്തുടർന്ന് വിശദമായ പരിശോധനയ്ക്കായി കൈമാറിയ ബില്ലിൽ ജെപിസി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സമിതിയുടെ കാലാവധി അവസാനിക്കും.

Tags : Rajyasabha FCRA LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up