പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ചും സ്കൂൾ അനുഭവങ്ങളെക്കുറിച്ചും ഓർമകൾ പങ്കുവെച്ച് മുൻ സയൻസ് അധ്യാപകൻ എച്ച്സി പട്ടേൽ. വാഡ്നഗറിലെ ഭഗവത് ആചാര്യ നാരായൺ ആചാര്യ സ്കൂളിൽ 11, 12 ക്ലാസുകളിൽ മോദിയെ പഠിപ്പിച്ച അധ്യാപകനാണ് പട്ടേൽ.
വാഡ്നഗറിലെ ഷർമിഷ്ഠ തടാകത്തിൽ നിന്ന് ഒരിക്കൽ ഒരു ചെറിയ മുതലക്കുട്ടിയെ മോദി വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാൽ 'അതിന്റെ അമ്മയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ' എന്ന് ചോദിച്ച് മാതാവ് ഹിരാബ ഉപദേശിച്ചതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ മോദി അതിനെ തടാകത്തിലേക്ക് തിരികെ വിട്ടതായി അധ്യാപകൻ ഓർത്തെടുത്തു.
സ്കൂൾ ചുറ്റുമതിൽ നിർമാണത്തിനുള്ള ധനസമാഹരണത്തിനായി 19-ാം നൂറ്റാണ്ടിലെ പ്രശസ്ത വിമതനായ ജോഗിദാസ് ഖുമാന്റെ വേഷം മോദി നാടകത്തിൽ അവതരിപ്പിക്കുകയും കാണികളുടെ വലിയ കൈയടി നേടുകയും ചെയ്തിരുന്നു. ഓർമശക്തിയിലും വ്യക്തിത്വത്തിലും ചെറുപ്പത്തിൽ തന്നെ അദ്ദേഹം വേറിട്ടുനിന്നിരുന്നു. പിൽക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ വ്യക്തിപരമായ ചില ആവശ്യങ്ങൾക്കായി സമീപിച്ചപ്പോഴും സ്വജനപക്ഷപാതം കാണിക്കാതെ മാന്യമായി നിരസിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2012-ൽ തന്റെ ഗ്രാമത്തിലെ ക്ഷേത്രച്ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണവും മോദി സ്വീകരിച്ചിരുന്നതായി അധ്യാപകൻ കൂട്ടിച്ചേർത്തു.
Tags : Modi Teacher Childhood Memories Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash