കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിരവധി വിമാന സർവീസുകൾ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു റദ്ദാക്കിയിട്ടുണ്ടെങ്കലും പാചകവാതക ക്ഷാമം വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്ന് സിയാൽ അറിയിച്ചു.
ഇന്ധനക്ഷാമവും പാചകവാതക ക്ഷാമവും വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്ന് സിയാൽ പിആർഒ ജയൻ ‘ദീപിക ഓൺലൈനി’നോട് വ്യക്തമാക്കി. എന്നാൽ കൊച്ചിയിലെ മിക്ക ഹോട്ടലുകളും അടിച്ചുപൂട്ടലിന്റെ വക്കിലാണ്.
അതേസമയം, നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും 61 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഷാർജ, ദുബായ്, അബുദാബി, മസ്കറ്റ്, റാസൽഖൈമ, ഷാർജ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊച്ചിയിൽ നിന്നും സർവീസ് നടത്തും. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും കൊച്ചിയിൽ എത്തുന്നുണ്ട്. ദോഹയിൽ നിന്നുള്ള എട്ടു വിമാനങ്ങളും ദോഹയിലേക്കുള്ള ഏഴ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ദോഹയിലേക്ക് സർവീസ് നടക്കുന്നില്ല.
കുവൈറ്റിൽ നിന്നുള്ള നാലു വിമാനങ്ങളും റദ്ദു ചെയ്തുവെങ്കിലും കൊച്ചിയിൽ നിന്നും കുവൈറ്റിലേക്ക് ഒരു വിമാനം യാത്ര തിരിച്ചിട്ടുണ്ട്.
Tags : Gas shortage CIAL hotels Kochi closed