x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂനപക്ഷ വർഗീയത തിമിർത്താടിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്: കെ.കെ.രാഗേഷ്


Published: May 20, 2026 11:37 AM IST | Updated: May 20, 2026 11:37 AM IST

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത തിമിർത്താടിയെന്ന വിവാദ പരാമർശവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. മതം നോക്കി വോട്ട് ചെയ്യാൻ മുസ്‌ലീം
ലീഗും ജമാ അത്തെ ഇസ്ലാമിയും ആവശ്യപ്പെട്ടെന്ന് പ്രതികരിച്ചു.

കല്യാശ്ശേരിയിൽ നടന്ന ഇ.കെ നായനാർ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ.കെ രാഗേഷ്. ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയാൽ മാത്രമേ കേരളത്തിൽ ബിജെപിക്ക് ശക്തിപ്പെടാൻ കഴിയൂവെന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ ബിജെപി സ്ട്രാറ്റജിക് വോട്ടിംഗ് ചെയ്തെന്നും രാഗേഷ് പറഞ്ഞു.

പേരാവൂരിലും പയ്യന്നൂരിലും യുഡിഎഫിന് താമരതാങ്ങ് ലഭിച്ചു. ഇതിന് പ്രത്യുപകാരമായി നേമം മണ്ഡലത്തിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചുകൊടുത്തതായും കെ.കെ.രാഗേഷ് ആരോപിച്ചു.

ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ജനോപകാര പദ്ധതികളും വികസന പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്താതിരിക്കാനും ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാക്കാനും ഇത്തരത്തിലുള്ള നീക്കങ്ങൾ കാരണമായെന്നും രാഗേഷ് കൂട്ടിച്ചേർത്തു.

Tags : kkragesh CPM

Recent News

Corehub Up