x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീഴ്ച വരുത്തിയത് അധ്യാപകരോ? അഞ്ചു വയസുകാരന്‍റെ മരണത്തില്‍ നീങ്ങാത്ത ദുരൂഹത; പ്രതിഷേധ മാര്‍ച്ച്

കൊച്ചി ബ്യൂറോ
Published: April 27, 2026 11:02 AM IST | Updated: April 27, 2026 11:30 AM IST

കൊച്ചി: ലയണ്‍സ് ജംഗിള്‍ പാര്‍ക്കില്‍ അഞ്ചു വയസുകാരന്‍ മുങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. സിപിഎം കിഴക്കമ്പലം പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. ലൈസന്‍സ് ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് ഉടമകളെ പഞ്ചായത്ത് ഭരണസമിതി സംരക്ഷിക്കുന്നുവെന്നാണ് ആരോപണം.

ഏപ്രില്‍ 21ന് ആണ് അഞ്ചു വയസുകാരനായ മുഹമ്മദ് ആദം മുങ്ങി മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പാര്‍ക്ക് ഉടമകളെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

എന്നാല്‍ ലൈസന്‍സ് ആവശ്യമില്ലെന്ന് വിവരാവകാശ രേഖ പ്രകാരം പഞ്ചായത്ത് സെക്രട്ടറി പറഞ്ഞതു കൊണ്ടാണ് ലൈസന്‍സ് എടുക്കാതിരുന്നത് എന്നാണ് പാര്‍ക്ക് ഉടമകള്‍ പ്രതികരിച്ചത്. ട്വന്‍റി 20 പാര്‍ട്ടിയുമായി ബന്ധം ഉള്ളതിനാലാണ് പാര്‍ക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത് എന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ട്വന്‍റി 20 ഭരണസമിതിയാണ് പാര്‍ക്ക് ഉടമകളെ സംരക്ഷിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറി ടി. അജി സിപിഎം പിന്തുണയുള്ളയാള്‍ ആയതിനാല്‍ സെക്രട്ടറിക്ക് മേല്‍ പഴിചാരുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സാബു എം. ജേക്കബ് അടക്കം സെക്രട്ടറിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ മുഹമ്മദ് ആദത്തെ അധ്യാപകര്‍ ശ്രദ്ധിച്ചില്ല എന്നാണ് പാര്‍ക്കിന്‍റെ മാനേജര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ സ്‌കൂളില്‍ നിന്നും 25 കുട്ടികളും എട്ടു അധ്യാപകരുമായിരുന്നു പാര്‍ക്കില്‍ എത്തിയത്. ഒരു തവണ ചതുപ്പില്‍ വീണ ആദത്തെ കുളിപ്പിച്ച് സമാധാനിപ്പിച്ചതായും പിന്നീട് അധ്യാപകര്‍ ശ്രദ്ധിക്കാത്തതിനാല്‍ കുട്ടി വീണ്ടും അങ്ങോട്ടേക്ക് പോയതോടെ മരിക്കുകയായിരുന്നു എന്നാണ് മാനേജര്‍ പറഞ്ഞത്.

Tags : Protest boy death Jungle park

Recent News

Corehub Up