x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണ്ടും ഷിഗെല്ല; പത്ത് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു


Published: June 19, 2026 07:56 PM IST | Updated: June 19, 2026 07:56 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പരത്തി ഷിഗെല്ല പടരുന്നു. വെള്ളിയാഴ്ച മാത്രം പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് അധികൃതർ വ്യക്തമാക്കി. കോഴിക്കോട് മൂന്നും തിരുവനന്തപുരം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ രണ്ടു വീതവും പാലക്കാട് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്.

ഇതോടെ ഈ മാസം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 120 ആയി ഉയർന്നു. മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പടരുന്നത്. കുടലിനെ ബാധിക്കുന്ന ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ വയറിളക്കം, പനി, വയറുവേദന തുടങ്ങിയവയാണ്.

മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. അതിനാൽ തട്ടുകടകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യ വില്‍പ്പനശാലകളില്‍ പരിശോധന കര്‍ശനമാക്കുകയാണ് ആരോഗ്യവകുപ്പ്.

Tags : shigella cases kerala

Recent News

Corehub Up