ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിമതർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി. വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷയും സമർപ്പിച്ചു.
പ്രധാന വിധികളും മാധ്യമ റിപ്പോർട്ടുകളും ഉൾപ്പെടുത്തി സ്പീക്കർക്ക് 20 അപേക്ഷകൾ നൽകിയെന്നും ഭരണഘടനയ്ക്ക് അനുസൃതമായ നടപടി സ്പീക്കർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഷേക് ബാനർജി അറിയിച്ചു. തൃണമൂൽ കോൺഗ്രസിലെ 20 ലോക്സഭാ എംപിമാരാണ് പാർട്ടി വിട്ട് എൻസിപിഐയിൽ ലയിക്കാനും ബിജെപിയെ പിന്തുണയ്ക്കാനും തീരുമാനിച്ചത്.
ബംഗാളിൽ രജിസ്റ്റർ ചെയ്ത എൻസിപിഐ 2023ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ചുരുക്കം സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിലും ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. അതേസമയം 20 പേർ പാർട്ടിയിലേക്ക് എത്തിയതോടെ ലോക്സഭയിൽ ഭരണകക്ഷിയിൽ ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എംപിമാരുള്ള പാർട്ടിയായി എൻസിപിഐ മാറി.
Tags : Abhishek Banerjee disqualification rebels